Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍: പദ്ധതിയുടെ വരുമാനം ഉയര്‍ത്തിക്കാണിക്കാന്‍ യാത്രാ നിരക്ക് കുറച്ച് കാണിക്കുന്നതായി സംശയം, ഡിപിആറിലെ യാത്രാ നിരക്ക് വ്യത്യസ്തം

കിലോമീറ്ററിന് 2.75 രൂപ നിരക്കിലാണ് കുറഞ്ഞ യാത്രക്കൂലി കണക്കാക്കിയത്. ഇതുപ്രകാരം കെ റെയിലിന് 1602 കോടിയാണ് വാര്‍ഷികവരുമാനം കണക്കാക്കുന്നത്. എന്നാല്‍ വരുമാനക്കണക്ക് പ്രത്യേകമായി പറയുന്നിടത്ത് കുറഞ്ഞ യാത്രക്കൂലി കിലോമീറ്ററിന് 3.91 രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 10:52 am IST
in Kerala

തിരുവനന്തപുരം : സില്‍വര്‍ ലൈനായി സിപിഎമ്മും പിണറായി സര്‍ക്കാരും വാദിക്കുമ്പോഴും പദ്ധതി നടത്തിപ്പിന്റെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. കെ റെയില്‍ യാത്രയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള നിരക്കും പദ്ധതിയുടെ വരുമാനം കണക്കാക്കുന്നതിനായി തയ്യാറാക്കിയ നിരക്കും തമ്മില്‍ വലിയ വ്യത്യാസമുള്ളതായാണ് ഡിപിആറില്‍ പറയുന്നത്.  

പദ്ധതിയുടെ വരുമാനം ഉയര്‍ത്തിക്കാണിക്കാന്‍ കുറഞ്ഞനിരക്കില്‍ വര്‍ധനവരുത്തി മറ്റൊരു കണക്ക് ഉണ്ടാക്കുകയാണെന്നും ഇതില്‍ സംശയം ഉയരുന്നുണ്ട്. ഗതാഗതപദ്ധതിയുടെ യാത്രാവരുമാനം കണക്കാക്കാന്‍ ഉപയോഗിച്ച കുറഞ്ഞനിരക്ക് തന്നെയാകണം ആ പദ്ധതിയുടെ യഥാര്‍ത്ഥ യാത്രാക്കൂലിയും. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇത് രണ്ടിലും രണ്ട് നിരക്കാണ് കാണിക്കുന്നത്. സിസ്ട്ര തയ്യാറാക്കിയ വിശദപഠനരേഖയിലാണ് ഇത്തരത്തില്‍ വ്യത്യസ്ത കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.  

കിലോമീറ്ററിന് 2.75 രൂപ നിരക്കിലാണ് കുറഞ്ഞ യാത്രക്കൂലി കണക്കാക്കിയത്. ഇതുപ്രകാരം കെ റെയിലിന് 1602 കോടിയാണ് വാര്‍ഷികവരുമാനം കണക്കാക്കുന്നത്. എന്നാല്‍ വരുമാനക്കണക്ക് പ്രത്യേകമായി പറയുന്നിടത്ത് കുറഞ്ഞ യാത്രക്കൂലി കിലോമീറ്ററിന് 3.91 രൂപയാണ്. ഇതുപ്രകാരം വരുമാനം 2276 കോടി ലഭിക്കും. 42 ശതമാനം വര്‍ധനയാണ് കുറഞ്ഞനിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇത് 2025-26ല്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുശേഷം കുറഞ്ഞ യാത്രക്കൂലി 3.58 രൂപ നിരക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. വരുമാനം 2451 കോടിയും. വരുമാനക്കണക്കിന്റെ പ്രത്യേകഭാഗത്ത് കുറഞ്ഞ യാത്രക്കൂലി ഈ സമയത്ത് 6.58 രൂപയാക്കി നിശ്ചയിച്ചു. വരുമാനം 4504 കോടിയാക്കി ഉയര്‍ത്തി.

2041-42ല്‍ കുറഞ്ഞനിരക്ക് 7.20 രൂപയും വരുമാനം 6926 കോടിയുമാണ്. എന്നാല്‍, വരുമാനം മാത്രം വിലയിരുത്തുന്ന ഭാഗത്ത് കുറഞ്ഞനിരക്ക് 10.77 രൂപയും വരുമാനം 10,361 കോടിയും കാണിക്കുന്നു. ഇത്തരത്തില്‍ കണക്കുകളിലുണ്ടായ വ്യത്യാസം ബോധപൂര്‍വമല്ലെങ്കില്‍ ഇതും തിരുത്തേണ്ടിവരും.  

അതേസമയം പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി സിപിഎം പ്രവര്‍ത്തകര്‍. ദേശീയ പാത വികസനത്തിനായി ഭൂമിവിട്ടുനല്‍കിയവര്‍ക്ക് പോലും നാലിരട്ടി കിട്ടിയിട്ടില്ലെന്നിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയാകും അടിസ്ഥാനം. നഗരത്തില്‍ നിന്ന് 10 കിമീ ദൂരത്തെങ്കില്‍ ഇരട്ടിയിലധികം വില.ഗ്രാമങ്ങളിലേക്ക് പോകും തോറും വില കൂടും. ഇങ്ങനെയാണ് ഇവര്‍ വാദിക്കുന്നത്.

2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ചാണ് എല്ലാ വികസന പദ്ധതികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. ഈ നിയമ പ്രകാരം സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കിയത് ദേശീയ പാത വികസനത്തിനായിരുന്നു. ഉയര്‍ന്ന ഭൂമിവിലയുളള ദേശീയ പാതയോരത്ത് പോലും ഭൂമിക്ക് നാലിരട്ട് പോയിട്ട് രണ്ടിരട്ടി പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നിരിക്കെ കെ റെയിലിനെങ്ങനെ നാലിരട്ടി നല്‍കാനാകുമെന്നതാണ് ചോദ്യം.

Tags: cpmകേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.