Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മുഖ പുസ്തകത്തിലെ നോവലിസ്റ്റ്… 1143 ദിവസമായി ഫേസ്ബുക്കില്‍ നോവലെഴുതുന്ന കേരളദാസനുണ്ണിയെക്കുറിച്ച്

അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ എഴുതി. ഒരോ നോവലിനും 75 മുതല്‍ 146 അധ്യായം വരെയുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 29, 2022, 12:02 pm IST
in Literature

പാലക്കാട്: കേരളപ്പിറവിക്കു മുന്‍പേ ജനിച്ചയാളാണ് കേരളദാസനുണ്ണി. വിശ്രമജീവിതം എഴുത്തിനായി മാറ്റിവച്ച കേരളദാസനുണ്ണി എന്ന 75 കാരന്‍ 1143 ദിവസമായി ദിനംപ്രതി നോവലുകള്‍ എഴുതി ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന തിരക്കിലാണ്.

പാലക്കാട് ജില്ലയിലെ പറളി സ്വദേശി ശാരദ നിവാസില്‍ കേരളദാസനുണ്ണിയാണ് വാര്‍ധക്യ കാലത്തും എഴുത്തിന്റെ ലോകത്ത് സജീവമായിട്ടുള്ളത്. കെഎസ്ഇബിയില്‍ അക്കൗണ്ടന്റായി 35 വര്‍ഷം ജോലി ചെയ്ത ഇദ്ദേഹം 2003 ല്‍ വിരമിച്ചു. ജോലിത്തിരക്കിനിടയില്‍ നിരവധി കഥകള്‍ മനസില്‍ വന്നു നിറയാറുണ്ടെങ്കിലും സമയക്കുറവു മൂലം എല്ലാം ഉള്ളില്‍ ഭദ്രമായി വച്ചത് പിന്നീട് ഗുണം ചെയ്തു. ജോലിയില്‍ നിന്ന വിരമിച്ച ശേഷം സാമൂഹ്യമാധ്യമത്തിലേക്കുള്ള കേരളദാസനുണ്ണിയുടെ ആദ്യ പ്രവേശനം ബ്ലോഗുകള്‍ എഴുതിയായിരുന്നു. പാലക്കാട്ടേട്ടന്‍ എന്ന പേരിലായിരുന്നു എഴുത്ത്. 2019 മുതലാണ് ഫേസ്ബുക്കില്‍ എഴുത്ത് തുടങ്ങുന്നത്.

കേരളദാസനുണ്ണി തന്റെ നോവലുകള്‍ ഫേസ്ബുക്കിലൂടെ ദിവസവും പോസ്റ്റ് ചെയ്ത് ആസ്വാദകരിലെത്തിക്കും. അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ എഴുതി. ഒരോ നോവലിനും 75 മുതല്‍ 146 അധ്യായം വരെയുണ്ട്.

76 അധ്യായങ്ങള്‍ പിന്നിട്ട അല്‍പ്പ പ്രാണികള്‍ എന്ന നോവലാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. ഓര്‍മ്മത്തെറ്റു പോലെ, മുന്‍നിലാവ്, ഏതോ നിയോഗത്താല്‍, പ്രസക്തന്‍, തേരോടും തെരുവിലൂടെ, അതല്ല ഇത്, വൈത്തിയുടെ വേവലാതികള്‍ എന്നിവയാണ് മറ്റു നോവലുകള്‍. ഇതു കൂടാതെ സ്വന്തം ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘പുഞ്ചിരിയും തേങ്ങലും’ എന്ന വിഭാഗത്തില്‍ 20 കഥകളും, 53 കഥകളുള്ള ‘മാണിക്യന്‍ കഥകള്‍’ എന്നിവ കേരളദാസനുണ്ണിയിലെ എഴുത്തുകാരന്റെ വ്യത്യസ്തമാര്‍ന്ന സൃഷ്ടികളാണ്.

എഴുത്തില്‍ സജീവമായതോടെ വായനക്കാരുടെ നിരവധി ഫോണ്‍ കോളുകളാണ് കേരളദാസനുണ്ണിയെ തേടി ദിനംപ്രതി എത്തുന്നത്. ഈ അഭിപ്രായ പ്രകടനവും സ്‌നേഹവുമാണ് ഇദ്ദേഹത്തിന്റെ തുടര്‍ എഴുത്തുകള്‍ക്കുള്ള പ്രചോദനമത്രെ. ദിവസവും രാവിലെ 6 മണിക്ക് ഉറക്കമുണര്‍ന്ന ശേഷം ആദ്യം ചെയ്യുന്നത് തലേ ദിവസം തയ്യാറാക്കി വച്ചിരിക്കുന്ന നോവല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതാണ്. രാവിലെ 10 മുതല്‍ വൈകീട്ട് വരെ എഴുത്തിന്റെ ലോകത്താണിദ്ദേഹം. നോവലിന്റെ തുടര്‍ അധ്യായങ്ങള്‍ മുന്‍കൂട്ടി എഴുതിവെക്കാനും ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

കേരളദാസനുണ്ണിയുടെ മൂന്ന് അദ്ധ്യാത്മിക നോവലുകള്‍ വിവിധ മാസികകളിലും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ലക്ഷ്മണനെ കേന്ദ്രീകരിച്ച് രാമായണം കഥ പറയുന്ന ‘സൗമിത്രേയം’, ഗുരുവായൂരപ്പനെ കുറിച്ചുള്ള ‘കൈകോര്‍ത്ത് കണ്ണനൊപ്പം’, ദേവീമഹാത്മ്യം നിറഞ്ഞ ‘ദേവീ മഹാമായേ’ എന്നിവയാണ് ക്ഷേത്ര ദര്‍ശനം, ക്ഷേത്ര ശക്തി, ഗോവിന്ദം എന്നീ മാസികളില്‍ പ്രസിദ്ധീകരിച്ചുവരുന്നത്. വീട്ടമ്മയായ സുന്ദരിയാണ്  ഭാര്യ. മക്കള്‍: ബിജോയ്, ബിനോയ്, ബിനോജ്.

Tags: ഫെയ്സ്ബുക്ക്NovelistKeraladasan Unni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

കെ.ആര്‍. മീര, ഹരിത സാവിത്രി
Kerala

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

Kerala

എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു

തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
India

ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് നിങ്ങള്‍ എതിര്‍ത്തത്: ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോന്ന തസ്ലിമയെ കണ്ട് ആരിഫ് ഹുസൈന്‍ തെരുവത്ത്

World

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.