Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാതൃകമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 06:50 pm IST
inWorld

മോസ്‌കോ: ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.

റഷ്യക്കാര്‍ക്കെതിരെ അക്രമം നടത്താന്‍ ആവശ്യപ്പെടുന്ന വെറിപ്രസംഗങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായതോടെയാണ് കോടതി മെറ്റയെ തീവ്രവാദിയാണെന്ന് മുദ്രകുത്തിയത്. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും റഷ്യന്‍ പട്ടാളക്കാര്‍ക്കും എതിരെ വെറിപ്രസംഗങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രത്തലവനെ വധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഒരിയ്‌ക്കലും അനുവദിക്കില്ലെന്ന് മെറ്റ വിശദീകരിച്ചിരുന്നു. റഷ്യ ഉക്രൈനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നതെന്നും മെറ്റ വിശദമാക്കിയിരുന്നു. മെറ്റയുടെ ആഗോള കാര്യ അധ്യക്ഷന്‍ നിക് ക്ലെഗ്ഗും വെറിപ്രസംഗം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവുവരുത്തിയത് ഉക്രൈന്‍കാര്‍ക്കാണെന്നും അല്ലാതെ സാധാരണ റഷ്യക്കാര്‍ക്കല്ലെന്നും വിശദീകരിച്ചിരുന്നു.

എന്നാല്‍ മോസ്‌കോയിലെ കോടതി ഈ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുത്തില്ല. റഷ്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തീവ്രവാദപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിധിക്കുകയായിരുന്നു. അതേ സമയം മെറ്റയുടെ വാട്‌സാപ് സേവനങ്ങള്‍ നിരോധിച്ചിട്ടില്ല. ഇത് വിവരങ്ങള്‍ കൈമാറാനുള്ള കേന്ദ്രമല്ലെന്നും വെറും ആശയവിനിമയത്തിനുപയോഗിക്കുന്ന ഉപാധിയാണെന്നുമാണ് വാട്‌സാപിനെ നിരോധിക്കാതിരുന്നതിന് മോസ്‌കോ കോടതി നിരത്തിയ ന്യായവാദം.

‘മെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യയ്‌ക്കും അവരുടെ സായുധ സേനയ്‌ക്കും എതിരെയുള്ളതാണ്. മെറ്റയെ നിരോധിക്കാനും ഈ തീരുമാനം എത്രയും വേഗം നടപ്പാക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു’- റഷ്യയുടെ രഹസ്യസേനയായ എഫ്എസ്ബിയുടെ വക്താവ് ഇഗോര്‍ കൊവാലെസ്‌കി പറഞ്ഞു.

നേരത്തെ ഗൂഗിളിനോടും അവരുടെ അനുബന്ധ കമ്പനിയായ യുട്യൂബിനോടും തീവ്രവാദപ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ റഷ്യാവിരുദ്ധ വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന് റഷ്യ വിലക്കിയിരുന്നു.

Tags: യൂട്യൂബ് വീഡിയോInstagram'മെറ്റ'courtസെലെന്‍സ്കിറഷ്യVladimir PutinUkraineഗൂഗിള്‍ഫെയ്സ്ബുക്ക്ഉക്രൈന്‍ യുദ്ധംSocial Mediaവാട്‌സാപ്പ്കമ്പനിഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിyoutubeനിക് ക്ലെഗ്റഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.