Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അക്ഷരപുരുഷന്‍ ആദരിക്കപ്പെടട്ടെ

സി.വി. രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ സിവിയുടെ ചരമശതാബ്ദി ആചരിക്കുമ്പോള്‍ ഏറെ വൈകിയാണെങ്കിലും ആ മഹാവ്യക്തിത്വത്തെക്കുറിച്ചും കൃതികളെക്കുറിച്ചും സമൂഹത്തില്‍ പുതിയൊരു അവബോധമുണ്ടാകുമെന്നു വിചാരിക്കാം. അങ്ങനെ സംഭവിക്കുമെന്ന് ആശിക്കുകയും ചെയ്യാം. എണ്ണിപ്പറയാവുന്ന കൃതികള്‍ ഏറെയുണ്ടെങ്കിലും മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ, രാമരാജബഹദൂര്‍ എന്നീ നോവല്‍ത്രയത്തിലൂടെ മലയാള നോവല്‍ സാഹിത്യത്തിന്റെ പിതാമഹനായി മാറുകയായിരുന്നു സിവി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 22, 2022, 05:00 am IST
in Editorial

മൗലികമായ സംഭാവനകളിലൂടെ മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭാധനനായ സി.വി. രാമന്‍പിള്ള ജീവിതത്തോട് വിടപറഞ്ഞിട്ട് നൂറുവര്‍ഷം തികഞ്ഞിരിക്കുകയാണ്. മലയാള സാഹിത്യത്തിന്റെ കുലപതികളിലൊരാളായ വാക്കിന്റെ ഇൗ വീരഭടനെ അംഗീകരിക്കാനും ആദരിക്കാനും ഇക്കാലയളവ് വേണ്ടതിലേറെയായിരുന്നു. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല അതുണ്ടായില്ല. സി.വി. രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ സിവിയുടെ ചരമശതാബ്ദി ആചരിക്കുമ്പോള്‍ ഏറെ വൈകിയാണെങ്കിലും ആ മഹാവ്യക്തിത്വത്തെക്കുറിച്ചും കൃതികളെക്കുറിച്ചും സമൂഹത്തില്‍ പുതിയൊരു അവബോധമുണ്ടാകുമെന്നു വിചാരിക്കാം. അങ്ങനെ സംഭവിക്കുമെന്ന് ആശിക്കുകയും ചെയ്യാം. എണ്ണിപ്പറയാവുന്ന കൃതികള്‍ ഏറെയുണ്ടെങ്കിലും മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ, രാമരാജബഹദൂര്‍ എന്നീ നോവല്‍ത്രയത്തിലൂടെ മലയാള നോവല്‍ സാഹിത്യത്തിന്റെ പിതാമഹനായി മാറുകയായിരുന്നു സിവി. തനിക്ക് നേരിട്ടറിയാവുന്ന തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ സംഭവബഹുലവും പ്രക്ഷുബ്ധവുമായ ചരിത്രത്തില്‍നിന്ന് ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് സിവി എഴുതിയ ഈ നോവലുകളുടെ ഐതിഹാസിക മാനത്തിന് ഇന്നും തെല്ലുപോലും ഉലച്ചില്‍ തട്ടിയിട്ടില്ല. പലരും തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രമല്ല സിവിയുടെ നോവലുകളില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രഭുകുടുംബങ്ങളുടെയല്ല, പ്രജാകുടുംബങ്ങളുടെ കഥയാണ് പറയുന്നത്. അധികാര വ്യവസ്ഥയെയും മനുഷ്യസമൂഹത്തെയും സംബന്ധിക്കുന്ന അഗാധമായ ദര്‍ശനങ്ങളുടെ പിന്‍ബലത്തിലായിരുന്നു സിവിയുടെ എഴുത്ത്.

ചന്തുമേനോന്റെ ഇന്ദുലേഖ പുറത്തിറങ്ങിയതിനുശേഷമാണ് സി.വി. രാമന്‍പിള്ളയുടെ ആദ്യനോവലായ മാര്‍ത്താണ്ഡവര്‍മ പ്രസിദ്ധീകരിക്കുന്നതെങ്കിലും മലയാളത്തില്‍ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ പിതൃസ്വരൂപമായി കാണാവുന്നത് സിവിയെത്തന്നെയാണ്. സാമൂഹ്യപരിഷ്‌കരണം എന്ന ആശയമാണ് ഇന്ദുലേഖ മുന്നോട്ടുവയ്‌ക്കുന്നതെങ്കിലും നോവലെന്ന നിലയില്‍ വളരെ ദുര്‍ബ്ബലമാണ് ആ കൃതിയെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം തിരുവിതാംകൂറിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്‌ട്രീയവും പുരാവൃത്തവുമൊക്കെ ഉള്‍ക്കൊള്ളുന്ന സിവിയുടെ നോവല്‍ത്രയത്തെ അതിശയിക്കുന്ന കൃതികള്‍ മലയാളത്തില്‍ അപൂര്‍വമാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും ആഖ്യാനഘടനയിലും സിവി പ്രദര്‍ശിപ്പിച്ച മികവിനു മുന്നില്‍ പിന്‍മുറക്കാര്‍ പലരും അന്ധാളിച്ചുനില്‍ക്കുന്നതു കാണാം. സിവിയുടെ കഥാപാത്രങ്ങള്‍ പേറുന്ന പേരുകള്‍ക്കുപോലുമുണ്ട് അപാരമായ തരംഗദൈര്‍ഘ്യം. ഹരിപഞ്ചാനന യോഗീശ്വരന്‍, ചിലമ്പിലത്ത് കാളി ഉടയാന്‍ ചന്ത്രക്കാറന്‍, പെരിഞ്ചക്കോട്ട് കുഞ്ഞിമായിറ്റിപ്പിള്ള, ത്രിപുരസുന്ദരികുഞ്ഞമ്മ എന്നിങ്ങനെയുള്ള ഗാംഭീര്യം തുളുമ്പുന്ന വ്യക്തിനാമങ്ങള്‍ മറ്റൊരു നോവലിലും നാം കാണുന്നില്ല. പാറുക്കുട്ടിയെയും സുഭദ്രയെയും പോലുള്ള കഥാപാത്രങ്ങള്‍ തങ്ങള്‍ അബലകളല്ലെന്നു പ്രഖ്യാപിക്കുന്നു. പാത്രസൃഷ്ടിയില്‍ ചന്തുമേനോന്റെ ഇന്ദുലേഖയ്‌ക്ക് ഈ കഥാപാത്രങ്ങളുടെ അടുത്തെങ്ങും നില്‍ക്കാനാവില്ല. മറ്റു നോവലുകളായ പ്രേമാമൃതവും ദിഷ്ടദംഷ്‌ട്രവും നിരവധി പ്രഹസനങ്ങളും, ആത്മകഥയായ പ്രേമാരിഷ്ടവുമൊക്കെ മാറ്റിവച്ചാലും ചരിത്രാഖ്യായികകളായ മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജയും രാമരാജബഹദൂറും മാത്രം മതി സിവിയുടെ മഹത്വം മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കാന്‍.

സി.വി. രാമന്‍പിള്ളയെ ‘വാക്കിന്റെ വീരഭടന്‍’ എന്ന് വിശേഷിപ്പിച്ചത് മഹാകവി കുമാരനാശാനാണ്. ഈ വിശേഷണം അര്‍ത്ഥപൂര്‍ണമാണ്. വാക്കുകള്‍ രൂപപ്പെടുത്തുന്ന ശബ്ദപ്രപഞ്ചത്തെ അറിയണമെങ്കില്‍ സിവിയുടെ നോവലുകള്‍ വായിക്കണം. വായന നിര്‍ത്തിയാലും പ്രതിപാദ്യത്തിന്റെ മുഴക്കം കാതുകളില്‍ തങ്ങിനില്‍ക്കും. എഴുത്തുകാരന്‍ മാത്രമായിരുന്നില്ല സിവി. പത്രാധിപര്‍, ഉദ്യോഗസ്ഥന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലൊക്കെ തന്റേതായ ഭാഗധേയം നിര്‍വഹിച്ചു. കേരളചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായ മലയാളി മെമ്മോറിയലിനു പിന്നിലെ ബുദ്ധി സിവിയാണെന്നറിയുമ്പോള്‍ ആ വ്യക്തിത്വത്തിന്റെ വൈപുല്യം നമുക്ക് മനസ്സിലാവും. ഇങ്ങനെയൊരാള്‍ ജന്മനാട്ടില്‍ യഥോചിതം ആദരിക്കപ്പെടാതിരുന്നത് ഒരു പ്രഹേളികയായി തോന്നുന്നു. പലരുടേയും പ്രതിമകള്‍ സ്ഥാപിച്ചതിനെച്ചൊല്ലിയും സ്ഥാപിക്കാത്തതിനെച്ചൊല്ലിയും വിവാദങ്ങള്‍ അരങ്ങേറിയിട്ടുള്ള തലസ്ഥാനത്ത് സിവിയെപ്പോലുള്ള ഒരു അതികായന്റെ പ്രതിമ എന്തുകൊണ്ട് ഉയര്‍ന്നുവന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. സിവിയുടെ കൃതികള്‍ ചര്‍ച്ച ചെയ്യുന്നതും അതിന്റെ സ്രഷ്ടാവ് ആദരിക്കപ്പെടുന്നതും തങ്ങളുടെ സ്ഥാപിത താല്‍പര്യം നിലനിര്‍ത്താന്‍ ഉതകില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തപസ്യ കലാസാഹിത്യവേദി നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്രയില്‍ സിവിയുടെ ഭവനത്തിലെത്തി അദ്ദേഹത്തെ അനുസ്മരിച്ചത് ഒരു ധന്യസ്മൃതിയായി ഇന്നും നിലനില്‍ക്കുന്നു. മാതൃഭാഷാസംരക്ഷണത്തിനായുള്ള മുറവിളി നാലുപാടുനിന്നും ഉയരുമ്പോള്‍, മലയാളത്തിന് ക്ലാസിക് ഭാഷയെന്ന അംഗീകാരം ലഭിച്ചിരിക്കുമ്പോള്‍ ഭാഷാസ്‌നേഹികള്‍ ഒരിക്കലും മറക്കരുതാത്ത സിവി മുന്‍കാല പ്രാബല്യത്തോടെ എല്ലാ നിലയിലും ആദരിക്കപ്പെടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.