Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം കുറിച്ച് കാവിമുന്നേറ്റം

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരം നഷ്ടമാകുമെന്നും, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഭരണത്തിലെത്തുമെന്നും ബിജെപിയുടെ പ്രതിയോഗികളും ഒരു വിഭാഗം മാധ്യമങ്ങളും വളരെ മുന്‍പുതന്നെ പ്രചരിപ്പിച്ചുവെങ്കിലും സംഭവിച്ചിരിക്കുന്നത് നേരെമറിച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 06:00 am IST
in Editorial

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ച് ബിജെപി പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഫലം പുറത്തുവന്നതോടെ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും അധികാരത്തുടര്‍ച്ച ലഭിച്ച ബിജെപി രാഷ്‌ട്രീയ പ്രതിയോഗികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരം നഷ്ടമാകുമെന്നും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഭരണത്തിലെത്തുമെന്നും ബിജെപിയുടെ പ്രതിയോഗികളും ഒരു വിഭാഗം മാധ്യമങ്ങളും വളരെ മുന്‍പുതന്നെ പ്രചരിപ്പിച്ചുവെങ്കിലും സംഭവിച്ചിരിക്കുന്നത് നേരെമറിച്ചാണ്. പടിഞ്ഞാറന്‍ യുപിയില്‍ അന്‍പതിലേറെ കര്‍ഷക സംഘടനകളുമായി ബിജെപിയെ തോല്‍പ്പിക്കാനിറങ്ങിയ രാകേഷ് ടിക്കായത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ ഏതാണ്ട് എല്ലാ സീറ്റുകളും പിടിച്ചടക്കിയാണ് ബിജെപി കരുത്തു തെളിയിച്ചത്. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഹാഥ്‌രസിലും കര്‍ഷക സംഘര്‍ഷം അരങ്ങേറിയ ലഖിംപൂര്‍ ഖേരിയിലും കുപ്രചാരണങ്ങളെ മറികടന്ന് ബിജെപി വിജയക്കൊടി പാറിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഒരുപോലെ നേടിയ ബിജെപി ജാതിരാഷ്‌ട്രീയത്തിന്റെ വക്താക്കളെ ദേശീയരാഷ്‌ട്രീയത്തിന്റെ മണ്ണില്‍നിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു.

വലിയ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയ അഖിലേഷ് യാദവിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ നേടാനായെങ്കിലും ബിജെപിയുടെ മുന്നില്‍ അടിയറവു പറയേണ്ടിവന്നിരിക്കുകയാണ്. മുസ്ലിം വര്‍ഗീയവാദത്തെ തുറന്നു പിന്തുണച്ചുകൊണ്ട് അധികാരം പിടിക്കാമെന്നു വ്യാമോഹിച്ച അഖിലേഷിന്റെ രാഷ്‌ട്രീയ ജീവിതം തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. പ്രിയങ്ക വാദ്രയെ രംഗത്തിറക്കി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു വീമ്പടിച്ച കോണ്‍ഗ്രസ്സിന് മേല്‍വിലാസം തന്നെ നഷ്ടമായിരിക്കുകയാണ്. നെഹ്‌റു കുടുംബത്തിന്റെ തട്ടകമായി കരുതപ്പെട്ടിരുന്ന അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്സിന് ഒരു സീറ്റുപോലും നേടാനായില്ല. സോണിയ കോണ്‍ഗ്രസ്സിന് ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ ഇനിയൊരു തിരിച്ചുവരവിന് തീരെ സാധ്യതയില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയെ കോണ്‍ഗ്രസ്സിന്റെ രക്ഷകയായി അവതരിപ്പിച്ച മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരംമുട്ടിയിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം അസാധ്യമാണെന്ന പ്രവചനങ്ങളും തെറ്റിയിരിക്കുന്നു. ഇഞ്ചോടിഞ്ച് മത്സരത്തിലൂടെ ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ച് ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ഗോവയില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട അവസരം ഇക്കുറി മുതലെടുക്കുമെന്ന കോണ്‍ഗ്രസ്സിന്റെ അഹങ്കാരത്തിന്  കൂടുതല്‍ സീറ്റു നേടി കനത്തപ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ് ബിജെപി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചിരിക്കുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയം ആ പാര്‍ട്ടിയുടെ ഭാവിയെ ഇരുളിലാഴ്‌ത്തുന്നതാണ്. കോണ്‍ഗ്രസിന്റെ തളര്‍ച്ചയും അലസതയുമാണ് അവിടെ ആംആദ്മി പാര്‍ട്ടിക്ക് വഴിതെളിച്ചത്. രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും ഇതോടെ കൂടുതല്‍ അസ്ഥിരപ്പെടും. നെഹ്‌റു കുടുംബത്തിലെ ഒരാള്‍ക്കും ഈ പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി വിജയം കേരളത്തിനു നല്‍കുന്ന സന്ദേശവും വ്യക്തം. ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കില്‍ യുപി കേരളമാവുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പറഞ്ഞിരുന്നു. കേരളത്തിലെ ഇടതു ദുര്‍ഭരണത്തിലേക്കാണ് യോഗി വിരല്‍ചൂണ്ടിയത്. ഇതിന്റെ പേരില്‍ യോഗി കേരളത്തെ അപമാനിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് വിവാദമാക്കിയവര്‍ക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തിനു നല്‍കുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയുടെ വക്താവും വികസനരാഷ്‌ട്രീയത്തിന്റെ പ്രയോക്താവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരാളിയില്ല. മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ നിയമസഭാ സീറ്റുകളെല്ലാം ബിജെപി തൂത്തുവാരിയിരിക്കുന്നു. നാല് സംസ്ഥാനങ്ങളില്‍ അധികാരത്തുടര്‍ച്ച നേടാനായതില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന രാഷ്‌ട്രീയത്തിന് വലിയ പങ്കുണ്ട്. ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ താന്‍ അജയ്യനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെളിയിച്ചിരിക്കുന്നു. മോദിയും യോഗിയും ചേര്‍ന്ന ഡബിള്‍ എഞ്ചിനാണ് ഉത്തര്‍പ്രദേശില്‍ ആവശ്യമെന്ന് അവിടുത്തെ ജനത ഒരിക്കല്‍ക്കൂടി ശരിവച്ചിരിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിരിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. അങ്ങനെ നോക്കുമ്പോള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മോദിക്കും ബിജെപിക്കും ഒപ്പമായിരിക്കുമെന്ന് ഉറപ്പിക്കാം.

Tags: bjpelectionup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Thiruvananthapuram

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.