Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊവിഡിനൊപ്പം സര്‍ക്കാരിന്റെ അവഗണന: അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക്, സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നു

അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 02:01 pm IST
in Thrissur

തൃശ്ശൂര്‍: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൊവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി വരുമാനത്തില്‍ തുടര്‍ച്ചയായുണ്ടായ കുറവ് മിക്ക അക്ഷയ കേന്ദ്രങ്ങളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. കൊവിഡും അനുബന്ധ നിയന്ത്രണങ്ങളുമാണ് അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചത്. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളും പ്രതിസന്ധിക്കു കാരണമായെന്ന് നടത്തിപ്പുകാര്‍ പറയുന്നു.  

ജനകീയ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തിനായി രണ്ടു പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച അക്ഷയ അതിനുശേഷം സര്‍ക്കാരിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികളായ ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ ഫിനാന്‍സിങ് തുടങ്ങിയവ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ മുഖ്യപങ്കുവഹിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കീഴില്‍ തന്നെയുള്ള സാക്ഷരതാ മിഷന്‍ അതോറിറ്റി, കുടുംബശ്രീ മിഷന്‍ എന്നിവ പോലെ അക്ഷയ പദ്ധതിയെയും സ്ഥിരം സംവിധാനമാക്കി മാറ്റി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും സൗജന്യമായി നല്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. അക്ഷയ വഴി നല്കുന്ന സേവനങ്ങള്‍ക്ക് മാന്യമായ പ്രതിഫലമില്ലെന്നതാണ് നടത്തിപ്പുകാരെ അലട്ടുന്ന പ്രധാന പ്രശ്നം.  

വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ മറ്റ് അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, പേപ്പര്‍, മഷി എന്നിവയുടെ വില എന്നിവ വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്നതിനുള്ള അംഗീകൃത സ്ഥാപനം അക്ഷയ കേന്ദ്രങ്ങളാണെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നതിനു യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.  

ജില്ലയില്‍ തുടക്കത്തില്‍ അഞ്ഞൂറോളം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതില്‍ പലതും ഇക്കാലയളവില്‍ പൂട്ടിപ്പോയി. പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ തന്നെ പലതും എപ്പോള്‍ വേണമെങ്കിലും പൂട്ടാവുന്ന തരത്തില്‍ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.

Tags: AkshayacovidShutdown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

World

ഭീകര പരിശീലനം: ഗ്രീസില്‍ 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

World

ട്രംപിനെ ജനവിരുദ്ധനാക്കി ഷട്ട് ഡൗണ്‍; അമേരിക്കയിലെ ജനസേവനം നല്‍കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു മാസമായി അടച്ചുപൂട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.