Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറില്‍നിന്ന് പിണറായി ചോദിച്ചുവാങ്ങിയ പ്രഹരം; ഇനി ചര്‍ച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ രാഷ്‌ട്രീയവും അവരുടെ യോഗ്യതയും

ഗവര്‍ണര്‍ നല്‍കുന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ എതിര്‍ത്തോ അനുകൂലിച്ചോ കുറിപ്പെഴുതാറില്ല. സര്‍ക്കാര്‍ നിലപാട് നേരിട്ട് പറയലാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചട്ടവും മര്യാദയും അറിഞ്ഞുകൊണ്ട് ലംഘിക്കുകയുമായിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 18, 2022, 11:20 am IST
in Kerala

കോഴിക്കോട്: രാഷ്‌ട്രീയ നിയമനക്കാര്യത്തില്‍, പാര്‍ട്ടികള്‍ക്ക് ഗവര്‍ണര്‍ നല്‍കിയ പ്രഹരം കമ്യൂണിസ്റ്റ് പാര്‍ട്ടി ചോദിച്ച് വാങ്ങിയത്. അത് എല്‍ഡിഎഫിനും യുഡിഎഫിനും ബാധകമായി. ഇനി ചര്‍ച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ രാഷ്‌ട്രീയവും അവരുടെ യോഗ്യതയുമാകും. മറ്റ് സംസ്ഥാനങ്ങളില്‍ പൊതുവല്ലാത്ത നിയമന-ശമ്പള-പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കേണ്ടിയും വരും. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാകും നടപടി വന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പുറത്താകേണ്ടിവരിക.

ഗവര്‍ണറുടെ സ്റ്റാഫിലേക്ക് നിയമിക്കാന്‍ ഹരി.എസ്. കര്‍ത്തയുടെ പേര് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വെട്ടി. രാഷ്‌ട്രീയക്കാരനാണെന്നും ബിജെപി സംസ്ഥാന സമിതി അംഗമാണെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍, സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ആക്ഷേപം ശരിയല്ലെന്നായിരുന്നു. ബിജെപിയുടെ മീഡിയ സെല്‍ കണ്‍വീനറായിരുന്നു, സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനല്ല എന്നായിരുന്നു. പക്ഷേ, ആ റിപ്പോര്‍ട്ടിനുമേലാണ് കെ.ആര്‍. ജ്യോതിലാല്‍ സര്‍ക്കാരിനുവേണ്ടി വിയോജനക്കുറിപ്പ് എഴുതിവിട്ടത്.

ഗവര്‍ണര്‍ നല്‍കുന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ എതിര്‍ത്തോ അനുകൂലിച്ചോ കുറിപ്പെഴുതാറില്ല. സര്‍ക്കാര്‍ നിലപാട് നേരിട്ട് പറയലാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചട്ടവും മര്യാദയും അറിഞ്ഞുകൊണ്ട് ലംഘിക്കുകയുമായിരുന്നു. ജ്യോതിലാലിനെതിരേ നടപടി എടുത്ത് മുഖ്യമന്ത്രി മിടുക്കനായത്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പാഠംകൂടിയാണ്.

മന്ത്രിമാര്‍ക്ക് യോഗ്യത നിര്‍ബന്ധമല്ല. ജനപ്രതിനിധികളായ അവര്‍ക്ക് ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിഭാഗത്തില്‍നിന്നല്ല. എന്നാല്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ഹെഡില്‍നിന്നാണ്.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷനും അതില്‍ കുറഞ്ഞാല്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുമാണ്. ശമ്പള സ്‌കെയില്‍ പ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിര്‍ബന്ധമാണ്. അഞ്ചുവര്‍ഷത്തേക്കേ നിയമനമുള്ളു. അവര്‍ക്ക് പക്ഷേ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്‍ഷന്‍ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തില്‍ അയോഗ്യരായവര്‍ക്ക് രാഷ്‌ട്രീയ പ്രവര്‍ത്തകരായതിന്റെ പേരില്‍ നിയമനം ലഭിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ രാഷ്‌ട്രീയവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും പാടില്ലെന്ന നിയമങ്ങളുടെ ലംഘനവുമാണ്.

ഗവര്‍ണറുടെ നിയമന നിര്‍ദേശം തള്ളിയതോടെ വലിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഈ വേറുകൃത്യം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. ഗവര്‍ണറില്‍നിന്ന് ചോദിച്ചുവാങ്ങിയ പ്രഹരം മുന്‍കാല പ്രാബല്യത്തില്‍ രാഷ്‌ട്രീയ നിയമനങ്ങള്‍ക്ക് ബാധിച്ചേക്കുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.

Tags: governorpinarayiPersonal Staff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 10 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.