Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറെ ബോധപൂര്‍വ്വം അവഹേളിക്കുന്നു; രാജ്ഭവനെ ഭരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഗവര്‍ണറുടെ അധികാരപരിധിയില്‍ വരുന്ന നിയമനകാര്യത്തില്‍ പൊതുഭരണസെക്രട്ടറി എഴുതിയ കത്ത് സര്‍ക്കാര്‍ രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ സമീപനമാണ് പ്രതിസന്ധിക്ക് കാരണം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ ഇനിയെങ്കിലും അത്തരം ശ്രമങ്ങള്‍ക്ക് മുതിരരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 09:03 pm IST
in Kerala

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ബോധപൂര്‍വ്വം അവഹേളിക്കാനും ഗവര്‍ണറുടെ പദവിയെ ഇടിച്ചുതാഴ്‌ത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കുന്നതിലുണ്ടായ കാലതാമസം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കി. ഗവര്‍ണറുടെ അവകാശത്തില്‍ കൈകടത്താനാണ് സര്‍ക്കാര്‍ ശ്രമം.

ഗവര്‍ണറുടെ അധികാരപരിധിയില്‍ വരുന്ന നിയമനകാര്യത്തില്‍ പൊതുഭരണസെക്രട്ടറി എഴുതിയ കത്ത്  സര്‍ക്കാര്‍ രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ സമീപനമാണ് പ്രതിസന്ധിക്ക് കാരണം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ ഇനിയെങ്കിലും അത്തരം ശ്രമങ്ങള്‍ക്ക് മുതിരരുത്.

ഗവര്‍ണറുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണോ പൊതുഭരണ സെക്രട്ടറി കത്തയച്ചതെന്നും മന്ത്രി ചോദിച്ചു. രാജ്ഭവനെ ഭരിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ശ്രമിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും.

പാര്‍ട്ടി കേഡറുകളെ സ്വന്തം സ്റ്റാഫുകളാക്കി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമമാണ് ഗവര്‍ണര്‍ ചൂണ്ടികാണിച്ചത്. കേരളത്തില്‍ മാത്രമുള്ള സ്ഥിതിയാണിത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇതില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഗവര്‍ണറെ ചോദ്യം ചെയ്യുന്നതിന്റെ കാരണവും ഇതാണ്.

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു എന്നതുകൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടില്ലെന്ന് കരുതരുത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും സ്റ്റാഫില്‍ രാഷ്‌ട്രീയക്കാരെ നിയമിക്കുന്നത് ഏത് നിയമത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇത് ചോദ്യം ചെയ്യപ്പെടണമെന്നാണ് അഭിപ്രായമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍വി മുരളീധരന്‍Arif Mohammad Khanരാജ്ഭവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.