Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍

പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 08:19 pm IST
in India

ന്യൂദല്‍ഹി: പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ  പ്രതികരിച്ച് നാല് മുസ്ലിം സ്ത്രീകള്‍. എബിപി ന്യൂസ് ആങ്കര്‍ റൂബിക ലിഖായത്, ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍, ഗവേഷക അമാന ബീഗം അന്‍സാരി, പുരോഗമന എഴുത്തുകാരി ആര്‍ഷിയ മാലിക്ക് എന്നിവരാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയത്.  

ബുര്‍ഖ ധരിയ്‌ക്കുന്നതിനെതിരായ നിലപാടാണ് എബിപി ന്യൂസ് ആങ്കറായ റൂബിക ലിയാഖതിന്. യുവതലമുറയിലെ പെണ്‍കുട്ടികളെ ബുര്‍ഖയിലേക്ക് തള്ളിവിടുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. തന്റെ കുട്ടിക്കാലത്ത് പോലും ഒരു പെണ്‍കുട്ടിയും സ്‌കൂളിലേക്ക് ബുര്‍ഖ ധരിച്ച് പോകുന്നത് കണ്ടിട്ടില്ലെന്ന് റൂബിന ലിയാഖത്ത് വാദിക്കുന്നു. ഭാരതീയ വസ്ത്രങ്ങളാണ് അന്നും മുസ്ലിം സ്ത്രീകള്‍ ധരിച്ചിരുന്നതെന്നും അവര്‍ പറയുന്നു.  

ഹിജാബ് എന്നത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ചില ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങിനെയല്ലെന്നും  അത് ഇസ്ലാമിസത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും പ്രതീകമാണെന്നുമാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്റെ വാദം.  

ഇന്ത്യയില്‍ പസ്മാന്‍ഡ മുസ്ലിങ്ങള്‍ക്കായി വാദിക്കുന്ന ഗവേഷകയും നയവിശകലന വിദഗ്ധയുമായ അമാന ബീഗം അന്‍സാരി  ബുര്‍ഖയെ ഒരു പുരുഷമേധാവിത്വ കുടുംബവാഴ്ചയുടെ പ്രതീകമായാണ് കാണുന്നത്. പണ്ട് ഗൂംഗട്ട് (ഹിന്ദു സ്ത്രീകളുടെ മുഖം മറയ്‌ക്കുന്ന വസ്ത്രം)  ഉപേക്ഷിക്കൂ, ലോകത്തെ കാണൂ എന്ന മുദ്രാവാക്യമുയര്‍ത്തി രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഹിന്ദു സമുദായത്തിനുള്ളില്‍ വിപ്ലവം കത്തിപ്പടര്‍ന്നിരുന്നു. എന്നാല്‍ പുരുഷാമേധാവിത്വം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നും ഒരിയ്‌ക്കലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും അമാന ബീഗം അന്‍സാരി പറയുന്നു.

പുരോഗമന എഴുത്തുകാരിയായ ആര്‍ഷിയ മാലിക്കും ഹിജാബിനെതിരെ നിലകൊള്ളുന്നു. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കുന്നതിനെ ഒരിയ്‌ക്കലും അനുകൂലിക്കാനാവില്ലെന്ന് ആര്‍ഷിയ മാലിക്ക് തുറന്നടിക്കുന്നു. മുസ്ലിം സംസ്‌കാരത്തില്‍ ഹിജാബിനെ സ്വാതന്ത്ര്യത്തിന്റെ വഴിയായി കാണാനാവില്ല. പ്രായപൂര്‍ത്തിയാവുന്നവരിലും പ്രായപൂര്‍ത്തിയായി അധികം നാളാകാത്തവരുമാണ് ഹിജാബ് ധരിയ്‌ക്കും. മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിന്റെ തന്നെ ഇരയായി മാറുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. ഹിജാബ് ധരിയ്‌ക്കുന്നത് ഇസ്ലാമിലെ അവിഭാജ്യസംസ്കാരമായി, ആചാരമായി കാണണമെന്ന് മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചത് കപടനാട്യമാണെന്നും ആര്‍ഷിയ മാലിക് പറയുന്നു. എന്നുമുതലാണ് ഇന്ത്യയിലെ കോടതികള്‍ ശരിയത്ത് കോടതികളായി മാറിയതെന്നും അവര്‍ ചോദിക്കുന്നു.

Tags: തസ്ലിമ നസ്രീന്‍അമാന ബീഗം അന്‍സാരി,റൂബിക ലിഖായത്womenആര്‍ഷിയ മാലിക്ക്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംലോകാരോഗ്യ സംഘടനബുര്‍ഖമുസ്ലീംകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.