Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോമനാഥിനെ അനുസ്മരിച്ചു; ‘തൊഴിലും രാഷ്‌ട്രീയ നിലപാടുകളും രണ്ടായി കാണാന്‍ സോമനാഥിനു കഴിഞ്ഞു: വി.മുരളീധരന്‍

സോമനാഥിന്റെ ജീവിതം മാധ്യമ പ്രവര്‍ത്തകന് എതെല്ലാം മേഖലകളില്‍ കടന്നു ചെല്ലാം എന്നതിന്റെ ഉദാഹരണമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 10:04 pm IST
in Kerala

തിരുവനന്തപുരം: ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ ഇല്ലാതെ നിഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്താമെന്നു തെളിയിയിച്ചുകൊണ്ടാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ ഇ.സോമനാഥ് കടന്നു പോയതെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇ.സോമനാഥ് അനുസ്മരണത്തില്‍ ഓര്‍മകള്‍ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ സോമനാഥ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 28ന് ആണ് അന്തരിച്ചത്.

‘തൊഴിലും രാഷ്‌ട്രീയ നിലപാടുകളും രണ്ടായി കാണാന്‍ സോമനാഥിനു കഴിഞ്ഞു. മനോരമയിലെ  കോളത്തിലൂടെ അദ്ദേഹം ഞാനടക്കം എല്ലാവരെയും വിമര്‍ശിച്ചുണ്ടെങ്കിലും അതില്‍ വ്യക്തി വിരോധത്തിനു സ്ഥാനമുണ്ടായിരുന്നില്ല. നിയമസഭയില്‍ നടക്കുന്നത് നേരിട്ടു കാണും പോലെ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ നടുത്തളം കോളം’– മുരളീധരന്‍ ചൂണ്ടിക്കാട്ടി.

എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ആഴത്തിലുള്ള അറിവുമുണ്ടായിരുന്ന സോമനാഥിന്റെ ജീവിതം മാധ്യമ പ്രവര്‍ത്തകന് എതെല്ലാം മേഖലകളില്‍ കടന്നു ചെല്ലാം എന്നതിന്റെ ഉദാഹരണമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

എഴുത്തിലും വ്യക്തിത്വത്തിലും വേറിട്ട ശൈലി കാത്തുസൂക്ഷിച്ച സോമനാഥിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മാധ്യമ മേഖലയിലെ വാണിജ്യ–രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കിടയിലും സ്വന്തം വ്യക്തിത്വത്തെ അടയാളപ്പെടുത്തിയ ആളാണ് സോമനാഥെന്നും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ വിരോധം തോന്നുന്ന തരത്തിലായിരുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

വ്യക്തമായി പഠിച്ച് എഴുതുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന സോമനാഥിന്റെ എഴുത്ത് ശൈലിയും പ്രയോഗങ്ങളും അസാധാരണമായിരുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ചൂണ്ടിക്കാട്ടി.

സോമനാഥിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഫ്രെറ്റേനിറ്റി രൂപീകരിക്കുമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. മുന്‍ സ്പീക്കര്‍ എം.വിജയ കുമാറും അനുസ്മരിച്ചു.

അധ്യക്ഷത വഹിച്ച പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍ നന്ദി പറഞ്ഞു.

Tags: muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സാണ്; ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണം നടത്താന്‍ ഇതുസാധ്യമാക്കി: വി. മുരളീധരന്‍

Kerala

പോലീസിന്റെ പണി ഫേസ്ബുക്കിൽ മാപ്പെഴുതലല്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.