Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

യോഗിയുടെ യുപിയും പിണറായി ഭരണവും

അരുതാത്തതൊന്നും മുഖ്യമന്ത്രി യോഗി പറഞ്ഞിട്ടില്ല. അതു പറയാനുള്ള അവകാശവുമുണ്ട്. അതിന് പിണറായിമാരുടെ അനുവാദം ആവശ്യമില്ല. യുപിയില്‍ ബിജെപി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാതെവന്നാല്‍ ജിഹാദി ശക്തികള്‍ അഴിഞ്ഞാടുമെന്നാണ് യോഗി സൂചിപ്പിച്ചത്. കേരളത്തെ മുന്‍നിര്‍ത്തി മാത്രമല്ല യോഗി ഇങ്ങനെ പറഞ്ഞത്. പശ്ചിമ ബംഗാളിന്റെയും കശ്മീരിന്റെയും പേരെടുത്തു പറഞ്ഞിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 12, 2022, 05:00 am IST
in Editorial

കേരളം തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് സിപിഎം കരുതുന്നു. ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ഈ വികാരം ശക്തിപ്പെട്ടിരിക്കുകയുമാണ്. തങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, ഭരണത്തെ കുറ്റപ്പെടുത്തിയാല്‍, അത് കേരളത്തിന്റെ അക്കൗണ്ടില്‍പ്പെടുത്തും. കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതായി ദുര്‍വ്യാഖ്യാനിക്കും. ഊതിപ്പെരുപ്പിച്ച സ്ഥിതിവിവര കണക്കുകളും എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങളും നിരത്തി വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ നോക്കും. കാലങ്ങളായി തുടരുന്ന ഈ കലാപരിപാടിയുടെ തനിയാവര്‍ത്തനമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന് ജനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥനയെച്ചൊല്ലി കേരളത്തിന്റെ പേരില്‍ അരങ്ങേറുന്നത്. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ യുപി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, വിവേകത്തോടെ വോട്ടുചെയ്തില്ലെങ്കില്‍ യുപി, കാശ്മീരോ ബംഗാളോ കേരളമോ ആകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും ആദിത്യനാഥ് പറഞ്ഞതാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളെ ഒരുപോലെ അരിശം കൊള്ളിച്ചിരിക്കുന്നത്. യോഗിക്കെതിരെ പിണറായിയെക്കാള്‍ വലിയ കോലാഹലമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഊഴമൊപ്പിച്ച് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അധികാരം ലഭിക്കണമെന്നതില്‍ മാത്രമാണല്ലോ കോണ്‍ഗ്രസിന് സിപിഎമ്മിനോട് അഭിപ്രായഭിന്നതയുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമുള്‍പ്പെടെ മറ്റെല്ലാ കാര്യത്തിലും ഇരുകൂട്ടരും ഒരേ തൂവല്‍പക്ഷികളാണ്.

അരുതാത്തതൊന്നും മുഖ്യമന്ത്രി യോഗി പറഞ്ഞിട്ടില്ല. അതു പറയാനുള്ള അവകാശവുമുണ്ട്. അതിന് പിണറായിമാരുടെ അനുവാദം ആവശ്യമില്ല. യുപിയില്‍ ബിജെപി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാതെവന്നാല്‍ ജിഹാദി ശക്തികള്‍ അഴിഞ്ഞാടുമെന്നാണ് യോഗി സൂചിപ്പിച്ചത്. കേരളത്തെ മുന്‍നിര്‍ത്തി മാത്രമല്ല യോഗി ഇങ്ങനെ പറഞ്ഞത്. പശ്ചിമ ബംഗാളിന്റെയും കശ്മീരിന്റെയും പേരെടുത്തു പറഞ്ഞിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും പൊതുവെയുള്ളതാണ് ജിഹാദി വിളയാട്ടം. കേന്ദ്രഭരണത്തിന് കീഴിലായതിനാല്‍ കശ്മീരില്‍ ഈ വിപത്തിനെ ശക്തമായി അടിച്ചമര്‍ത്തുമ്പോള്‍ ബംഗാളിലും കേരളത്തിലും ഭരണത്തിന്റെ തണലില്‍ ജിഹാദികള്‍ അഴിഞ്ഞാടുകയാണ്. ബംഗ്ലാദേശില്‍നിന്നും മറ്റും നുഴഞ്ഞുകയറുന്ന വിദേശപൗരന്മാര്‍ ബംഗാളിലും കേരളത്തിലും താവളമുറപ്പിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ഐഎസ് ഭീകരരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍നിന്നു പോയിട്ടുള്ളവരാണെന്ന് ഐക്യരാഷ്‌ട്രസഭ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഉത്തര്‍പ്രദേശുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കേരളത്തിലെ ഇടതു-വലതു മുന്നണി ഭരണത്തിന്റെ തണലില്‍ കരുത്തു നേടിയിട്ടുള്ളവരാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളെ ഘടകകക്ഷികളെപ്പോലെയാണ് ഇരു മുന്നണികള്‍ക്കും യഥാക്രമം നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും പരിഗണിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തെയും അന്തരീക്ഷം നോക്കി ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന് ജിഹാദികള്‍ തീരുമാനിക്കുന്നു.

യോഗി ഉദ്ദേശിച്ചതെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷത്തെ വിധേയന്മാര്‍ക്കും നന്നായറിയാം. അതിനു മറുപടി പറയാന്‍ കഴിവില്ലാത്തതിനാല്‍ സമര്‍ത്ഥമായി വിഷയം മാറ്റുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ എന്നിവയിലൊക്കെ കേരളം വളരെ മുന്നിലാണെന്ന് പിണറായി വാചകമടിക്കുന്നു. ഇതിന്റെയൊക്കെ നിജസ്ഥിതി എന്താണെന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാം. നിരവധി ആധികാരിക റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കേരളത്തെക്കാള്‍ പലമടങ്ങ് വലിപ്പവും എട്ടിരട്ടിയോളം ജനസംഖ്യയുമുള്ള ഉത്തര്‍പ്രദേശില്‍ ഉള്ളതായി ആരോപിക്കപ്പെടുന്ന എന്ത് തിന്മയാണ് കേരളത്തില്‍ ഇല്ലാത്തത്? കേരളത്തിന്റേതായി പറയുന്ന വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചില നന്മകള്‍ ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പുള്ള രാജഭരണകാലത്തേതാണ്. വിദ്യാഭ്യാസവും വ്യവസായമേഖലയും  നശിപ്പിക്കുകയാണ് ഇടതു-വലതു മുന്നണികളുടെ ഭരണം ചെയ്തിട്ടുള്ളത്. ഉത്തപ്രദേശിലെ അഞ്ചുവര്‍ഷക്കാലത്തെ ബിജെപി ഭരണത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് വെറും വാക്കല്ലെന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. പുതിയ അണക്കെട്ടുകളും വിമാനമിറങ്ങുന്ന ദേശീയപാതകളും വ്യവസായശാലകളുമൊക്കെ നിര്‍മിച്ച് വികസനത്തിന്റെ പുത്തന്‍ കുതിപ്പുകളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ഭരണനേട്ടം വട്ടപ്പൂജ്യമാണ്. സത്യം പറഞ്ഞ യോഗിയെ ശകാരിച്ചാല്‍ ഇതിന് മാറ്റം വരുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും പിണറായിമാര്‍ വ്യാമോഹിക്കരുത്.

Tags: keralaPinarayi Vijayanയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.