Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമ്പര്‍ വണ്ണിന്’ മരണക്കണക്കുകള്‍ പൂഴ്‌ത്തി; തെറ്റ് മറയ്‌ക്കാന്‍ ഡിഎംഒമാരെ കരുവാക്കി ആരോഗ്യ വകുപ്പ്

ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവുകള്‍ പ്രകാരമാണ് ഡിഎംഒമാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങളും ഐസിഎംആര്‍ മാര്‍ഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 12:59 pm IST
in Kerala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ ‘നമ്പര്‍ വണ്‍’ ആക്കാന്‍ മുമ്പ് ആരോഗ്യ വകുപ്പ് പൂഴ്‌ത്തിയ മരണക്കണക്കുകള്‍ ഇപ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നു. പൂഴ്‌ത്തിവച്ച മരണകണക്കുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ (ഡിഎംഒ) കരുവാക്കുന്നു. കൊവിഡ് മരണക്കണക്കില്‍ ഇരട്ടിപ്പുണ്ടായെന്ന് കാണിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറി നോട്ടീസ് നല്‍കുന്നത്.  

ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവുകള്‍ പ്രകാരമാണ് ഡിഎംഒമാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങളും ഐസിഎംആര്‍ മാര്‍ഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ്. ആരോഗ്യവിദഗ്ധര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്താതെ സര്‍ക്കാരിന് വേണ്ടി ന്യായീകരണങ്ങള്‍ നിരത്തുകയായിരുന്നു ആരോഗ്യ സെക്രട്ടറിയും കൂടെയുള്ള ഉദ്യോഗസ്ഥരും.

ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലേയും കൊവിഡ് മരണങ്ങള്‍  അതത് ആശുപത്രികളില്‍ തീരുമാനിക്കാതെ സംസ്ഥാന തലത്തില്‍ ഓഡിറ്റിങ് കമ്മിറ്റി ഉണ്ടാക്കി കണക്കില്‍ വെള്ളം ചേര്‍ത്തു. ആശുപത്രികളില്‍ നിന്നുള്ള മരണക്കണക്കുകള്‍ ജില്ലകളില്‍ ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും അവിടെ നിന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലേക്കുമാണ് നല്‍കുന്നത്. ഇതില്‍ വെട്ടിക്കുറയ്‌ക്കലുകള്‍ നടത്തിയാണ് മരണ സംഖ്യ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പരാതി ഉയരുകയും സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ പൂഴ്‌ത്തിവച്ചിരുന്ന മരണക്കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തുടര്‍ന്ന് 2020 ജനുവരി 30 മുതല്‍ 2021 ജൂണ്‍ 17 വരെയുള്ള യഥാര്‍ഥ മരണകണക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ സെക്രട്ടറി ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കൈയിലുണ്ടായിരുന്ന കണക്കും അപ്പീല്‍ വഴി ലഭിച്ചതും ചേര്‍ത്ത് ജില്ലകളില്‍ നിന്ന് വലിയതോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. സര്‍ക്കാര്‍ പൂഴ്‌ത്തിവച്ച കണക്കുകള്‍ പുറത്തുവന്നതോടെ ഡേറ്റാ എന്‍ട്രിയില്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്‌നം മൂലം ഏതാനും കണക്കില്‍ നേരിയ ഇരട്ടിപ്പ് ഉണ്ടായി. ഫണ്ടില്ല എന്ന് പറഞ്ഞ് കൊവിഡ് ബ്രിഗേഡിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പിരിച്ചുവിട്ടിരുന്നു. ചില മരണങ്ങള്‍ പട്ടികയില്‍ രണ്ടുതവണ ചേര്‍ത്തു. മരണനിരക്ക് ഉയരാന്‍ കാരണം ഇതാണെന്ന് വരുത്തിതീര്‍ക്കാനാണ് ഡിഎംഒമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.  

കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 29നാണ് മെമ്മോ നല്‍കിയത്.  മറുപടി നല്‍കാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താല്‍ നടപടി ഉണ്ടാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Tags: Pinarayi VijayanVeena Georgehealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.