Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മറനീങ്ങുന്നത് മാധ്യമ ഭീകരത

സംപ്രേഷണാനുമതി നല്‍കാനാവാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി പറഞ്ഞത് ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ ഈ ചാനലിന് അര്‍ഹതയില്ലെന്നാണ്. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചാനലിന്റെ അഭിഭാഷകനു പോലും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. ഇതില്‍നിന്നുതന്നെ പ്രശ്‌നം എത്ര ഗുരുതരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 06:00 am IST
in Editorial

ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ശരിവച്ചിരിക്കുന്നത് സ്വാഭാവിക നടപടിയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ നല്‍കിയ അപേക്ഷ പരിഗണിച്ച് കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. ചാനലിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വിശദമായി പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതിനുശേഷമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക്  നീക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാര്‍ത്താവിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം വിലക്കിയത് വ്യക്തമായ റിപ്പോര്‍ട്ടുകളുടെയും മതിയായ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ്. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കാത്തതുകൊണ്ടാണ് മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സര്‍ക്കാരിന് തികഞ്ഞ ബോധ്യമുണ്ടെന്നും രാജ്യ സുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന അറുപത് ചാനലുകള്‍ക്കെതിരെ രണ്ടുമാസത്തിനിടെ നടപടിയെടുത്തതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍നിന്നു തന്നെ മീഡിയ വണ്ണിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല നടപടിയെന്ന് തെളിഞ്ഞതാണ്. എന്നിട്ടും ചിലര്‍ ദുരുപദിഷ്ടമായ പ്രചാരവേല നടത്തി അന്തരീക്ഷം വഷളാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തെ കോടതി വിധിയോടെ അത് പൊളിഞ്ഞിരിക്കുന്നു.

നിയമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മറ്റൊരു മലയാള ചാനലിനൊപ്പം മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകാലം മുന്‍പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്നും ചിലര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വലിയ കോലാഹലമുയര്‍ത്തുകയുണ്ടായി. എന്നാല്‍ ചാനലുകള്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വീണ്ടും സംപ്രേഷണം വിലക്കിയത്. വിലക്കിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും ചാനല്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇത് ശരിയല്ലെന്ന് പെട്ടെന്നു തന്നെ തെളിഞ്ഞു. ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ കേന്ദ്ര സര്‍ക്കാര്‍ ചാനലിനോട് വിശദീകരണം ചോദിക്കുകയും, അത് നല്‍കുകയും ചെയ്തതാണ്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത നടപടി സ്വീകരിച്ചത്. ഇക്കാര്യം പക്ഷേ ചാനല്‍ അധികൃതര്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി ചിത്രീകരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതിനായിരുന്നു ഈ തന്ത്രം. ഇത്  കുറെയൊക്കെ വിജയിക്കുകയും ചെയ്തു. കാര്യമറിയാതെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പലതും ചാനലിനെ പിന്തുണച്ച് രംഗത്തുവന്നു. പത്രപ്രവര്‍ത്തകരുടെ സംഘടന ഒരുപടി കൂടി കടന്ന് ജമാഅത്തെ ഇസ്ലാമിയുടെ വക്കാലത്ത് ഏറ്റെടുത്തു.

സംപ്രേഷണാനുമതി നല്‍കാനാവാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി പറഞ്ഞത് ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ ഈ ചാനലിന് അര്‍ഹതയില്ലെന്നാണ്. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചാനലിന്റെ അഭിഭാഷകനു പോലും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. ഇതില്‍നിന്നുതന്നെ പ്രശ്‌നം എത്ര ഗുരുതരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പത്ത് വര്‍ഷം മുന്‍പ് മീഡിയ വണ്‍ ചാനല്‍ ലൈസന്‍സ് നേടിയതുപോലും ശരിയായ മാര്‍ഗത്തിലൂടെയല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ചാനലിന്റെ ഉദ്ഘാടന വേളയില്‍ അന്നത്തെ പ്രതിരോധ മന്ത്രി നടത്തിയ പ്രസംഗത്തില്‍ തന്നെ ഇതുസംബന്ധിച്ച സൂചനകളുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ ചാനല്‍ ആണ് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സംപ്രേഷണത്തിനുള്ള ലൈസന്‍സ് നല്‍കാന്‍ പാടില്ലാത്തതാണ്. മതമൗലികവാദം മുഖമുദ്രയാക്കുകയും വിധ്വംസക രാഷ്‌ട്രീയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും രാഷ്‌ട്രത്തിന്റെ  ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കാതെ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇതില്‍നിന്ന് വ്യത്യസ്തമായൊരു നയം ഈ സംഘടനയുടെ മാധ്യമങ്ങള്‍ക്ക്  സ്വീകരിക്കാനാവില്ലല്ലോ. ഹിന്ദു നാമധാരികളും ക്രൈസ്തവ നാമധാരികളുമായ ചിലരെ ഇത്തരം മാധ്യമങ്ങളുടെ വിവിധ പദവികളില്‍ കുടിയിരുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തുടക്കം മുതല്‍ ഇവര്‍ ശ്രമിച്ചുവരുന്നത്. ഈ കാപട്യം മലയാളികള്‍ വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ല. മാധ്യമ സ്വാതന്ത്ര്യമെന്നു പറഞ്ഞാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്താനുള്ള ലൈസന്‍സ് അല്ലെന്ന് ഇക്കൂട്ടര്‍ എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും നല്ലത് എന്നേ പറയാനുള്ളൂ.

Tags: മാധ്യമ പ്രവര്‍ത്തകര്‍P-am A-s¯ C-Ém-an-മീഡീയ വണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

India

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്; മാധ്യമത്തോട് വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍

Article

സൗദിക്ക് മറയില്ല, പിന്നെയാണിവിടെ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.