ജെ പി നദ്ദ
കേന്ദ്രബജറ്റ് ദരിദ്രരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. പാവപ്പെട്ടവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്ന ഈ ബജറ്റ് വരാനിരിക്കുന്ന 25 വര്‍ഷത്തെ സാമ്പത്തിക വികസനത്തിന്റെ ഉറച്ച രൂപരേഖയാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയും വികസിതരാഷ്ട്രവുമാക്കുന്നതിന് ശക്തമായ അടിത്തറ ബജറ്റ് പാകും.
ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍, ഗ്രാമീണ, കാര്‍ഷിക വികസനം, തൊഴിലാളികളുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഹിമാലയന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പുരോഗതി എന്നിവയ്ക്കായി സമര്‍പ്പിക്കപ്പെട്ട ബജറ്റാണിത്.
സാമൂഹിക നീതി, സമത്വം, അന്തസ്സോടെയുള്ള ജീവിതം, എല്ലാവര്ക്കും തുല്യഅവസരങ്ങള്‍ എന്നിവയ്ക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധത ബജറ്റ് ഊന്നിപ്പറയുന്നു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയുടെ ശക്തി കാണിക്കുന്ന ബജറ്റില്‍ 39.45 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ധനക്കമ്മി ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്നതിന് സര്‍ക്കാര്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്.
അടിസ്ഥാന സൗകര്യവികസനത്തിന് ഒരു പുതിയ മാനം നല്‍കുന്നതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നു. കൊവിഡ് പരിവര്‍ത്തന കാലഘട്ടത്തില്‍ നിന്ന് പുറത്തുവരുന്ന രാജ്യത്തിന്റെ സാമ്പത്തിക ചക്രത്തിന് പുതിയ ശക്തി നല്‍കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് സഹായിക്കുകയും ചെയ്യും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പുരോഗമനപരവും വളര്‍ച്ചാ കേന്ദ്രീകൃതവുമായ ബജറ്റ് അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും അവരുടെ മുഴുവന്‍ സംഘത്തെയും അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: