Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന സമ്മര്‍ദ്ദം: ലാവണ്യ ആത്മഹത്യ ചെയ്തയുടന്‍ പൊലീസ് സൂപ്രണ്ട് തിരക്കിട്ട് പത്രക്കാരെ കണ്ടതെന്തിന്? സിബി ഐ വരണമെന്ന് അച്ഛന്‍

മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തഞ്ചാവൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാവണ്യയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതി സമീപിച്ചു. ഈ കേസില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ലാവണ്യയുടെ അച്ഛന്‍, പ്രതികളായ തിരുക്കാട്ടുപള്ളി സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ വാദം കേട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 11:10 pm IST
in India

ചെന്നൈ: മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തഞ്ചാവൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാവണ്യയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതി സമീപിച്ചു. ഈ കേസില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ലാവണ്യയുടെ അച്ഛന്‍, പ്രതികളായ തിരുക്കാട്ടുപള്ളി സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ വാദം കേട്ടു.

മതപരിവര്‍ത്തനം നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിന്റെ പീഢനം സഹിക്ക വയ്യാതെ ലാവണ്യ ആത്മഹത്യ ചെയ്തു എന്നതാണ് കേസ്. ഇക്കാര്യത്തില്‍ തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

നേരത്തെ ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി മറ്റൊരു വീഡിയോയിലും പറയുന്നുണ്ട്.  

ഇപ്പോള്‍ കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും മറ്റ് ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമം.  

ഹോസ്റ്റലിലെ പീഢനം മൂലമാണ് ആത്മഹത്യ ചെയ്തത്. പലപ്പോഴും കൂടുതല്‍ ജോലികള്‍ വാര്‍ഡനായ കന്യാസ്ത്രീ സഗായമേരി ലാവണ്യയെ ഏല്‍പിച്ചത് മൂലം പഠനത്തില്‍ പുറകോട്ടായതും കുട്ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി ലാവണ്യയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ‘എങ്ങിനെയാണ് പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യാന്‍ വിഷം കിട്ടിയത്? മരിക്കുന്നതിന് തൊട്ട് മുന്‍പ് പെണ്‍കുട്ടി മൂന്നാമതൊരാളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിവുകളായെടുക്കണം. റെസ് ഗെസ്റ്റെ (ചെയ്ത കാര്യങ്ങള്‍) എന്ന തത്വം ഇവിടെ ബാധകമാണ്. അതുകൊണ്ട് പെണ്‍കുട്ടി അവസാന നിമിഷം നല്‍കിയ പ്രസ്താവനകളെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല.’- അഭിഭാഷകന്‍ വാദിച്ചു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തയുടന്‍ തിരക്ക് പിടിച്ച് പൊലീസ് സൂപ്രണ്ട് വാര്‍ത്തസമ്മേളനം വിളിച്ചുകൂട്ടിയതിനെയും അഭിഭാഷകന്‍ ചോദ്യം ചെയ്തു. ‘പെണ്‍കുട്ടിയുടെ മരണശേഷം പൊലീസ് സൂപ്രണ്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന ആരോപണം എഫ് ഐആറില്‍ ഇല്ലെന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. മതപരിവര്‍ത്തന പ്രശ്‌നത്തെച്ചൊല്ലി ഒരു പ്രക്ഷോഭം നടക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് സൂപ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ അത് നിഷേധിച്ച് സംസാരിച്ചത്. എന്നാല്‍ പ്രക്ഷോഭത്തിന് ശേഷമാണ് സ്‌കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ സഗായമേരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അവര്‍ റിമാന്റിലാണ്. അതിന് ശേഷമാണ് മാതാപിതാക്കള്‍ സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്,’- അഭിഭാഷകന്‍ പറഞ്ഞു.

‘പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴി ടിവി ചാനലുകളില്‍ ചോര്‍ന്നെത്തിയതിനെയും അഭിഭാഷകന്‍ വിമര്‍ശിച്ചു. എങ്ങിനെയാണ് പെണ്‍കുട്ടിയുടെ ഈ മരണമൊഴി വാര്‍ത്താമാധ്യമങ്ങളില്‍ എത്തിയത്? അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യുന്നതുവരെ മരണമൊഴി ഒരിക്കലും പൊതുജീവിതത്തില്‍ എത്തരുതെന്ന് കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശമുള്ളതാണ്.’- അഭിഭാഷകന്‍ വാദിക്കുന്നു. രഹസ്യമാക്കിവെക്കേണ്ട വിവരങ്ങള്‍ പരസ്യമാക്കി മാധ്യമങ്ങളില്‍ സംവാദം സൃഷ്ടിക്കപ്പെടുകയാണ്. ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ന്യായമായ അന്വേഷണത്തിന് കേസ് സിബി ഐയ്‌ക്ക് വിടണം.- അഭിഭാഷകന്‍ വാദിച്ചു.

ഇരുപക്ഷത്തെയും വാദം കേട്ട കോടതി വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Tags: Forced Conversionലാവണ്യസേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍മദ്രാസ് ഹൈക്കോടതിഡിഎംകെconversionതമിഴ്നാട്CBIമതപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

‘പണി വരുന്നുണ്ട് അവറാച്ചാ…’ പന്തളത്തെ സ്വകാര്യബസ് ജീവനക്കാരുടെ തെമ്മാടിത്തത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വ്യാജ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെയും കുനാൽ ഘോഷിനെയും പശ്ചിമ ബംഗാൾ സിഐഡി ചോദ്യം ചെയ്തു

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.