Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പിണറായിയെ വേട്ടയാടിയ കമല ഇന്റര്‍നാഷണല്‍, മുഹമ്മദ് റിയാസ്; സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുക്കൂ; അരിത ബാബുവിന് മറുപടിയുമായി ബിനീഷ് കോടിയേരി

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷയില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവായതിന്റെ പേരില്‍ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്.കെ.പി.സി.സി പ്രസിഡന്റ് ട്വിറ്ററില്‍ നിന്ന് മുക്കിയ കത്തില്‍ പോലും ഈ പരാമര്‍ശ്ശങ്ങളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 01:01 pm IST
in Social Trend

തിരുവനന്തപുരം: സിപിഎം സൈബര്‍ സഖാക്കുളുടെ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയ അരിതാ ബാബുവിന് മറുപടിയുമായി ബിനീഷ് കോടിയേരി. സൈബര്‍ ആക്രമണമെന്ന പ്രവണത കാലങ്ങളായി തുടരുന്നത് കോണ്‍ഗ്രസാണെന്നും രാഷ്‌ട്രീയ മര്യാദ കോണ്‍ഗ്രസ് കാണിക്കാത്തിടത്ത് സിപിഎം കാണിച്ചിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു. ‘സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട് വേണം, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ എന്നാണ് അരിതയുടെ കത്തിന് തന്റെ മറുപടിയെന്നും ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍,കായംകുളത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമാരി:അരിതാ ബാബു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് വായിച്ചു.’ഉരള്‍ ചെന്ന് മദ്ദളത്തോട്’ പരാതി പറയുന്നതായേ ആ കത്ത് വായിച്ചിട്ട് തോന്നിയുള്ളൂ.കാലങ്ങളായി,ഒരു അടിസ്ഥാനവുമില്ലാത്ത,വ്യക്തിപരമായി നിരവധി അധിക്ഷേപങ്ങള്‍ നേരിട്ട് മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിലയുറപ്പിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ .ആരുടെയോ ഭാവനയില്‍ വിരിഞ്ഞ ‘കമല ഇന്റര്‍നാഷണല്‍’ എന്ന സാങ്കല്‍പ്പിക സൃഷ്ടിയുടെ പേരില്‍ വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും വേട്ടയാടപ്പെട്ടു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി സഖാവ് മുഹമ്മദ് റിയാസ്.പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്.ഇത്തവണ അദ്ദേഹത്തെ പാര്‍ലമെന്ററി രംഗത്തേക്ക് നിയോഗിച്ചു.ബേപ്പൂരില്‍ നിന്ന് നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് റിയാസിനെ,ഡി.വൈ.എഫ്.ഐ രംഗത്തെ സീനിയോറിറ്റി മാനദണ്ഡമാക്കി പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നല്‍കി, മന്ത്രിസഭയില്‍ അംഗമാക്കി.ഏറ്റവും മികവുറ്റ രീതിയില്‍ ഇന്ന് ആ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്.എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷയില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവായതിന്റെ പേരില്‍ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്.കെ.പി.സി.സി പ്രസിഡന്റ് ട്വിറ്ററില്‍ നിന്ന് മുക്കിയ കത്തില്‍ പോലും ഈ പരാമര്‍ശ്ശങ്ങളുണ്ട്.ഇത്തരത്തില്‍ നിരവധി വ്യക്തിപരമായി അക്രമങ്ങള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നേരിട്ടുണ്ട്;ഇന്നും നേരിട്ട് കൊണ്ടിരിക്കുന്നു.മുഖ്യമന്ത്രിയുടെ പിതാവിന്റെ തൊഴിലിനെ പോലും പരിഹസിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ജാതി അധിക്ഷേപങ്ങള്‍ അരിതാ ബാബുമാര്‍ സൗകര്യപൂര്‍വ്വം മറക്കുന്നുണ്ട്.

സ്വന്തം വീടിന് തീവച്ച്,അത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവയ്‌ക്കാന്‍ നോക്കിയ പാറശാലയില്‍ നിന്നുള്ള നേതാവ്,കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു നിരപരാധിയായ യുവാവിനെ കുടുക്കാനായി,തന്നെ കൈയ്യേറ്റം ചെയ്തു എന്ന് പരാതിപ്പെട്ട പാലക്കാട് നിന്നുള്ള വനിതാ നേതാവ്,കെ.റെയില്‍ വിഷയത്തില്‍ കണ്ണൂരില്‍ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ മാല പൊട്ടിച്ചു എന്ന വ്യാജ പരാതി ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്.അങ്ങനെ ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് വന്നവരും വരേണ്ടവരും എല്ലാം ഉയര്‍ത്തുന്നത് നല്ല അസ്സല്‍ ഇരവാദമാണ്.നിങ്ങള്‍ക്കൊപ്പമുള്ളവര്‍ ഇരയ്‌ക്കൊപ്പവും,അതേ സമയം വേട്ടക്കാരുടെ വേഷം തകര്‍ത്താടുന്നവരുമാണ്.

ഇന്നേ വരെ,പാര്‍ലമെന്ററി രംഗത്ത് കടന്ന് വന്നിട്ടില്ലാത്ത വ്യക്തിയാണ് ഞാന്‍.കഴിഞ്ഞ 20 കൊല്ലമായി നിരന്തരമായി ഞാന്‍ വേട്ടയാടപ്പെടുന്നുണ്ട്.കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍,മാസ് അറ്റാക്കിംഗ് എനിക്കെതിരെ നടക്കുന്നുണ്ട്.അതിനെയെല്ലാം അതിജീവിച്ച് തന്നെയാണ് നില്‍ക്കുന്നത്.

എന്നാല്‍ കഴിയുന്ന വിധം സമൂഹത്തില്‍,എന്റെ രാഷ്‌ട്രീയം ഉയര്‍ത്തി പിടിച്ച് തന്നെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.എന്നാല്‍,സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന നിലയില്‍,നിങ്ങളുടെ പാര്‍ട്ടി നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും നിരവധി അധിക്ഷേപങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്.ഇന്ന് വരെ,അതില്‍ ഒന്ന് പോലും വസ്തുതാപരമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തി,എന്നെ ഒക്കെ വേട്ടയാടിയതിനെ തുലനം ചെയ്ത് നോക്കിയാല്‍..അരിതയ്‌ക്കൊന്നും പിടിച്ച് നില്‍ക്കാന്‍ പോലും കഴിയില്ല.

ഈ ഒരു പ്രവണത കാലങ്ങളായി തുടര്‍ന്ന് പോരുന്നത് നിങ്ങളുടെ പാര്‍ട്ടിയാണ്.ഒരു പരിധിക്കപ്പുറം,നിങ്ങളോ നിങ്ങളുടെ നേതാക്കളോ ഇത്തരം ആക്ഷേപങ്ങള്‍ക്ക് ഇരയായിട്ടില്ല.രാഷ്‌ട്രീയ മര്യാദ നിങ്ങള്‍ കാണിക്കാത്തിടത്ത്,ഞങ്ങള്‍ കാണിച്ചിട്ടുണ്ട്.മിതത്വവും മര്യാദയും ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ട്.ഒരു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനെ വിവാഹം കഴിച്ചയാളും ബന്ധുക്കളും,അവര്‍ക്കും പിതാവിനുമെതിരെ ആരോപണങ്ങളുമായി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ സമീപിച്ചപ്പോള്‍,ഒരു രാഷ്‌ട്രീയ മുതലെടുപ്പിനും തയ്യാറാകാതെ,അവരുടെ സ്വകാര്യത ചര്‍ച്ചയാക്കാന്‍ തയ്യാറാകാതെ,പരാതിക്കാരേ എ.കെ.ജി സെന്ററില്‍ നിന്ന് തിരിച്ച് പറഞ്ഞയച്ച ചരിത്രമാണ് ഞങ്ങള്‍ക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളത്.

പ്രിയപ്പെട്ട കുമാരി അരിതാ ബാബു ആദ്യമേ തന്നെ,പുതിയതായി രൂപം കൊടുക്കുന്ന പാര്‍ട്ടി സിലബസ്സില്‍ ഇത്തരം മിനിമം മര്യാദകള്‍ ഉള്‍പ്പെടുത്താന്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടണം.

കത്തിന്റെ മറുപടി ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ ഏതാണ്ട് ഇത് പോലെയിരിക്കും.

‘സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട് വേണം,മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍!’

Tags: congressCyber Attackബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.