ടെക്സസ് : അമേരിക്ക ടെക്സസിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ആയുധധാരികളെത്തി ബന്ദികളാക്കി. 86 വര്‍ഷത്തേക്ക് തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്.
കോളിവില്ലയിലെ ജൂതപ്പള്ളിയില്‍ റാബി(പുരോഹിതിന്) ഉള്‍പ്പെടെ നാല് പേരെയാണ് അക്രമി ബന്ദിയാക്കിയത്. അക്രമികള്‍ ഇക്കാര്യം ലൈവിലൂടെയാണ് അറിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികള്‍ പിടിച്ചുവെച്ച മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. ഒരാളെ വിട്ടയച്ചതായും വിവരമുണ്ട്. സ്ഥിരീകരണമില്ല.
അമേരിക്കന്‍ സമയം രാവിലെ പത്ത് മണിക്കാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അക്രമി ലൈവ് വന്നത്. കെട്ടിടത്തിന്റെ ഉള്‍വശങ്ങളും ബന്ദികളാക്കിയവരേയും അക്രമി കാണിച്ചിരുന്നു. അമേരിക്കയ്ക്ക് എന്തോ കുഴപ്പമുണ്ട്, എല്ലാവരും മരിക്കും, ഞാനും മരിക്കും എന്നാണ് അക്രമി ലൈവിലൂടെ പറഞ്ഞത്.
അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയര്‍ത്തി. പോലീസ് നടപടിയുണ്ടായാല്‍ ബന്ദികളെ വധിക്കുമെന്നാണ് ഭീഷണി. ജൂതപ്പള്ളി വളഞ്ഞ സുരക്ഷാ സേന പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചശേഷം അക്രമികളെ വെടവെച്ച് കൊന്ന് ആളുകളെ രക്ഷപ്പെടുത്തി.
അതേസമയം ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധവുമില്ലെന്ന് അവരുടെ അഭിഭാഷകന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിനാണ് ലേഡി ക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ സഹോദരന് മുഹമ്മദ് സിദ്ദിഖിയാണ് അക്രമിയെന്നും റിപ്പോര്‍ട്ടുണ്ട്. ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിയിലുള്ള ഫെഡറല്‍ മെഡിക്കല്‍ സെന്റര്‍ ജയിലിലാണ് സിദ്ദിഖി ഇപ്പോള്‍ തടവില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: