Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റേഷന്‍ മുടക്കി അന്നം മുട്ടിക്കുമ്പോള്‍

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്, തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊട്ടിഘോഷിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് ചുരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 07:00 am IST
inEditorial

കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് അതിസമ്പന്നരുടെ മിന്നല്‍യാത്രകള്‍ക്കുവേണ്ടിയുള്ള സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല എന്നതിന്റെ നേര്‍ചിത്രമാണ് റേഷന്‍ വിതരണ പ്രതിസന്ധിയില്‍ തെളിയുന്നത്. സെര്‍വറിന്റെ ശേഷി ഉയര്‍ത്താത്തതിനാല്‍ ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലായത്. ഇ-പോസ് സംവിധാനം വഴി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ കാലത്തെ അപേക്ഷിച്ച്, കാര്‍ഡ് ഉടമകളുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷം കവിഞ്ഞു. നിലവിലുള്ള സെര്‍വറിന്റെ ശേഷി ഉപയോഗിച്ച് ഇത്രയുമധികം പേര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍പ് പലതവണ തകരാര്‍ നേരിട്ടപ്പോള്‍ സെര്‍വറിന്റെ ശേഷി ഉയര്‍ത്തണമെന്ന് വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു. ഇതാണ് 14 ജില്ലകളിലേയും റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. ഏഴ് ജില്ലകളില്‍ ഉച്ചവരെയും മറ്റു ജില്ലകളില്‍ ഉച്ചയ്‌ക്കുശേഷവും എന്ന താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷവും ഇതേ പ്രശ്‌നം നേരിട്ടു. അന്ന് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടി സ്വീകരിച്ചെങ്കിലും അധികം വൈകാതെ പഴയ നിലയിലായി. സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തതാണ് ഇതിനു കാരണം. സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് വലിയ പണച്ചെലവൊന്നും വരില്ല. ഇതുതന്നെയാണ് സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കു കാരണവും. സില്‍വര്‍ ലൈന്‍ പോലെ സഹസ്രകോടികള്‍ മുടക്കേണ്ടിവരുന്ന  വമ്പന്‍ പദ്ധതികളില്‍ മാത്രമേ സര്‍ക്കാരിന് താല്‍പ്പര്യമുള്ളൂ. ഇവയില്‍ നിന്നേ കമ്മീഷനും കോഴയുമൊക്കെ ലഭിക്കുകയുള്ളൂ. പൊതുതാല്‍പ്പര്യം മാനിക്കാതെയും കടക്കെണിയിലേക്ക് നയിക്കുന്ന വിദേശ ഫണ്ടുകള്‍ തരപ്പെടുത്തിയും വന്‍ പദ്ധതികള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഓരോ ദിവസവും ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ട് തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ലെന്ന മനോഭാവം ഉദ്യോഗസ്ഥരില്‍ പിടിമുറുക്കിയിരിക്കുന്നു. സര്‍ക്കാര്‍ ഇവര്‍ക്കൊപ്പമാണ്, ജനങ്ങള്‍ക്കൊപ്പമല്ല. രണ്ട് ദിവസത്തിനകം സെര്‍വറിന്റെ തകരാര്‍ പരിഹരിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ ഉറപ്പു നല്‍കിയിട്ടും റേഷന്‍ സാധനങ്ങളുടെ വിതരണം അഞ്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തിയത് ഒരുതരം ജനദ്രോഹം തന്നെയാണെന്ന് പറയാതെ വയ്യ.

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്, തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊട്ടിഘോഷിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് ചുരുക്കി. അതേസമയം കൊവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ കാലാവധി നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ നീട്ടുകയായിരുന്നു. വിതരണത്തില്‍ തടസ്സം വരുമ്പോള്‍ കേന്ദ്രം നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാവുന്നു. പ്രബുദ്ധ കേരളത്തില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം അവരുണ്ട്. ഇടത്തരക്കാരില്‍പ്പെടുന്നവര്‍ക്കും റേഷന്‍ സാധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സാധനങ്ങള്‍ നിശ്ചിതകാലയളവില്‍ ശരിയായി വിതരണം ചെയ്തില്ലെങ്കില്‍ അത് പൂഴ്‌ത്തിവയ്‌പ്പിനും കരിഞ്ചന്തയ്‌ക്കുമൊക്കെ ഇടവരുത്തും. സാധനങ്ങളില്ലെന്നു പറഞ്ഞ് കാര്‍ഡുടമകളെ മടക്കി അയയ്‌ക്കുന്നതും പതിവാണ്. ഇ-പോസ് സംവിധാനം വലിയൊരളവോളം സുതാര്യത ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാറിലാവുകയും ദിവസങ്ങളോളം സാധനവിതരണം മുടങ്ങുകയോ പരിമിതപ്പെടുകയോ ചെയ്യുന്നതും ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കും. പൊള്ളയായ അവകാശവാദങ്ങളുന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനു പകരം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഇടപെടാന്‍ സര്‍ക്കാരിനു കഴിയണം. അധികാരത്തുടര്‍ച്ച ജനദ്രോഹത്തിനുള്ള ലൈസന്‍സായി കരുതരുത്.

Tags: keralarationറേഷന്‍ കട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.