Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റേഷന്‍ മുടക്കി അന്നം മുട്ടിക്കുമ്പോള്‍

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്, തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊട്ടിഘോഷിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് ചുരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 07:00 am IST
in Editorial

കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് അതിസമ്പന്നരുടെ മിന്നല്‍യാത്രകള്‍ക്കുവേണ്ടിയുള്ള സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല എന്നതിന്റെ നേര്‍ചിത്രമാണ് റേഷന്‍ വിതരണ പ്രതിസന്ധിയില്‍ തെളിയുന്നത്. സെര്‍വറിന്റെ ശേഷി ഉയര്‍ത്താത്തതിനാല്‍ ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലായത്. ഇ-പോസ് സംവിധാനം വഴി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ കാലത്തെ അപേക്ഷിച്ച്, കാര്‍ഡ് ഉടമകളുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷം കവിഞ്ഞു. നിലവിലുള്ള സെര്‍വറിന്റെ ശേഷി ഉപയോഗിച്ച് ഇത്രയുമധികം പേര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍പ് പലതവണ തകരാര്‍ നേരിട്ടപ്പോള്‍ സെര്‍വറിന്റെ ശേഷി ഉയര്‍ത്തണമെന്ന് വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു. ഇതാണ് 14 ജില്ലകളിലേയും റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. ഏഴ് ജില്ലകളില്‍ ഉച്ചവരെയും മറ്റു ജില്ലകളില്‍ ഉച്ചയ്‌ക്കുശേഷവും എന്ന താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷവും ഇതേ പ്രശ്‌നം നേരിട്ടു. അന്ന് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടി സ്വീകരിച്ചെങ്കിലും അധികം വൈകാതെ പഴയ നിലയിലായി. സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തതാണ് ഇതിനു കാരണം. സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് വലിയ പണച്ചെലവൊന്നും വരില്ല. ഇതുതന്നെയാണ് സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കു കാരണവും. സില്‍വര്‍ ലൈന്‍ പോലെ സഹസ്രകോടികള്‍ മുടക്കേണ്ടിവരുന്ന  വമ്പന്‍ പദ്ധതികളില്‍ മാത്രമേ സര്‍ക്കാരിന് താല്‍പ്പര്യമുള്ളൂ. ഇവയില്‍ നിന്നേ കമ്മീഷനും കോഴയുമൊക്കെ ലഭിക്കുകയുള്ളൂ. പൊതുതാല്‍പ്പര്യം മാനിക്കാതെയും കടക്കെണിയിലേക്ക് നയിക്കുന്ന വിദേശ ഫണ്ടുകള്‍ തരപ്പെടുത്തിയും വന്‍ പദ്ധതികള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഓരോ ദിവസവും ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ട് തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ലെന്ന മനോഭാവം ഉദ്യോഗസ്ഥരില്‍ പിടിമുറുക്കിയിരിക്കുന്നു. സര്‍ക്കാര്‍ ഇവര്‍ക്കൊപ്പമാണ്, ജനങ്ങള്‍ക്കൊപ്പമല്ല. രണ്ട് ദിവസത്തിനകം സെര്‍വറിന്റെ തകരാര്‍ പരിഹരിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ ഉറപ്പു നല്‍കിയിട്ടും റേഷന്‍ സാധനങ്ങളുടെ വിതരണം അഞ്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തിയത് ഒരുതരം ജനദ്രോഹം തന്നെയാണെന്ന് പറയാതെ വയ്യ.

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്, തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊട്ടിഘോഷിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് ചുരുക്കി. അതേസമയം കൊവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ കാലാവധി നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ നീട്ടുകയായിരുന്നു. വിതരണത്തില്‍ തടസ്സം വരുമ്പോള്‍ കേന്ദ്രം നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാവുന്നു. പ്രബുദ്ധ കേരളത്തില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം അവരുണ്ട്. ഇടത്തരക്കാരില്‍പ്പെടുന്നവര്‍ക്കും റേഷന്‍ സാധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സാധനങ്ങള്‍ നിശ്ചിതകാലയളവില്‍ ശരിയായി വിതരണം ചെയ്തില്ലെങ്കില്‍ അത് പൂഴ്‌ത്തിവയ്‌പ്പിനും കരിഞ്ചന്തയ്‌ക്കുമൊക്കെ ഇടവരുത്തും. സാധനങ്ങളില്ലെന്നു പറഞ്ഞ് കാര്‍ഡുടമകളെ മടക്കി അയയ്‌ക്കുന്നതും പതിവാണ്. ഇ-പോസ് സംവിധാനം വലിയൊരളവോളം സുതാര്യത ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാറിലാവുകയും ദിവസങ്ങളോളം സാധനവിതരണം മുടങ്ങുകയോ പരിമിതപ്പെടുകയോ ചെയ്യുന്നതും ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കും. പൊള്ളയായ അവകാശവാദങ്ങളുന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനു പകരം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഇടപെടാന്‍ സര്‍ക്കാരിനു കഴിയണം. അധികാരത്തുടര്‍ച്ച ജനദ്രോഹത്തിനുള്ള ലൈസന്‍സായി കരുതരുത്.

Tags: keralarationറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ദശാവതാരവും മനുഷ്യനും

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.