Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോബര്‍ട്ട് വധേരയുടെ അടുപ്പക്കാരനായ സഞ്ജയ് ഭണ്ഡാരിക്ക് രാഹുലുമായും അടുപ്പം? കോണ്‍ഗ്രസ് കാലത്തെ 92 കോടി കൈക്കൂലി തേടി ഭണ്ഡാരി

റോബര്‍ട്ട് വധേരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിക്ക് രാഹുലുമായും ചില ഭൂമി ഇടപാട് ബന്ധങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 07:04 pm IST
in India

ന്യൂദല്‍ഹി: ഒരു കാലത്ത് ആയുധ ഇടപാടിലെ വിവി ഐപിയായ ഇടനിലക്കാരനായിരുന്ന സഞ്ജയ് ഭണ്ഡാരി ഇപ്പോള്‍ എവിടെയും പിടിവള്ളിയില്ലാത്ത അഭയാര്‍ത്ഥിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഇന്ത്യ ഭരിച്ചപ്പോള്‍ എല്ലാ ആയുധഇടപാടിന്റെയും അമരത്ത് സഞ്ജയ് ഭണ്ഡാരിയായിരുന്നു. അളിയന്‍ റോബര്‍ട്ട് വധേരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സഞ്ജയ് ഭണ്ഡാരിക്ക് രാഹുലുമായും ചില ഭൂമി ഇടപാട് ബന്ധങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു.  

92 കോടി കമ്മീഷന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മിറാഷ് വിമാനം വിറ്റതിന്  

സഞ്ജയ് ഭണ്ഡാരിയിലൂടെയാണ് കോണ്‍ഗ്രസ് ഭരണകാലത്ത് റോബര്‍ട്ട് വധേര കോടീശ്വരനായി മാറിയത്. പക്ഷെ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ ഭരണകാലത്ത് സഞ്ജയ് ഭണ്ഡാരിക്ക് കിട്ടേണ്ട 92 കോടിയുടെ അഴിമതിപ്പണം ഇപ്പോഴും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരുക്കുകയാണ് സഞ്ജയ് ഭണ്ഡാരി. ഇതോടെ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പകല്‍വെളിച്ചംപോലെ സത്യമാവുകയാണ്. ഈ കമ്മീഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ച് കമ്പനിയായ തെയ്ല്‍സിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സഞ്ജയ് ഭണ്ഡാരി ഇപ്പോള്‍.  

കോണ്‍ഗ്രസ് ഭരണകാലത്ത് തെയ്ല്‍സ് എന്ന കമ്പനിയുമായി നടത്തിയ ആയുധ ഡീലില്‍ തനിക്ക് ലഭിക്കേണ്ട 92 കോടിയുടെ കമ്മീഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഫ്രഞ്ച് കമ്പനിക്കെതിരെ സഞ്ജയ് ഭണ്ഡാരി കേസ് കൊടുത്തിരിക്കുന്നത്. ഭണ്ഡാരി ഇപ്പോള്‍ യുകെയില്‍ അഭയം തേടിയിരിക്കുകയാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ഇന്ത്യയിലെ സര്‍ക്കാര്‍ തേടുന്ന കുറ്റവാളിയാണ് സഞ്ജയ് ഭണ്ഡാരി.

 കോണ്‍ഗ്രസ് ഭരണകാലത്ത് 240 കോടി യൂറോ പ്രതിരോധ ഇടപാടില്‍ സഞ്ജയ് ഭണ്ഡാരിയെ ഇടനിലക്കാരനാക്കി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് പുതിയ തലമുറയില്‍പ്പെട്ട മിറാഷ് 2000 വിമാനങ്ങള്‍ നല്‍കാനായി മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരാണ് 2011ല്‍ 240 കോടി യൂറോ വില മതിക്കുന്ന പ്രതിരോധ ഇടപാടില്‍ സഞ്ജയ് ഭണ്ഡാരിയെ ഇടനിലക്കാരനാക്കിയത്. തെയ്ല്‍സ് എന്ന ഫ്രഞ്ച് കമ്പനിയുമായിട്ടായിരുന്നു ഈ ഇടപാട്. തെയ്ല്‍സ് എന്ന ഫ്രഞ്ചു കമ്പനി പ്രതിരോധ കരാറുകള്‍ നേടാന്‍ വഴിവിട്ട് കമ്മീഷന്‍ നല്‍കുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് ഇപ്പോള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ടെലിഗ്രാഫ് ദിനപത്രത്തിലെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് ഭണ്ഡാരിയാണ് പുതുതലമുറയില്‍പ്പെട്ട മിറാഷ് ജെറ്റുകള്‍ ഇന്ത്യയ്‌ക്ക് വില്‍ക്കാനായി കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് പ്രതിരോധ മന്ത്രാലയത്തിലെ  ഉന്നത ഉദ്യോഗസ്ഥരെ തെയ്ല്‍സ് എന്ന ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധികള്‍ക്ക്  കൂട്ടിമുട്ടിച്ചുകൊടുത്തത്. ഇതിന് ഭണ്ഡാരിക്ക് നല്‍കേണ്ട കണള്‍സട്ടിംഗ് ഫീസായി നിശ്ചയിച്ചിരുന്നത് 167 കോടി രൂപയാണ്. അതില്‍ 75 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 92 കോടി കിട്ടിയി

ട്ടില്ല എന്നതാണ് സഞ്ജയ് ഭണ്ഡാരിയുടെ പരാതി. 2016ലെ രാഷ്‌ട്രീയ സാഹചര്യം കാരണമാണ് ഈ തുക ലഭിക്കാതിരുന്നതെന്ന് സഞ്ജയ് ഭണ്ഡാരി ആരോപിക്കുന്നു. കാരണം ഇയാള്‍ക്ക് കോണ്‍ഗ്രസുമായി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, റോബര്‍ട്ട് വധേര എന്നിവരുമായും പതിവ് വിട്ട അടുത്ത ബന്ധം അന്നുണ്ടായിരുന്നു.

സഞ്ജയ് ഭണ്ഡാരിയെ തള്ളിപ്പറഞ്ഞ് ഫ്രഞ്ച് കമ്പനി തെയ്ല്‍സ്

എന്നാല്‍ പിന്നീട് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സഞ്ജയ് ഭണ്ഡാരിയെ പിടികൂടാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ ബ്രിട്ടനിലേക്ക് കടന്നുകളഞ്ഞു. ഇപ്പോള്‍ സഞ്ജയ് ഭണ്ഡാരിയെ വിട്ടുകിട്ടാന്‍ ബിജെപി സര്‍ക്കാര്‍ നിയമയുദ്ധത്തിലാണ്.

എന്നാല്‍ ഫ്രഞ്ച് കമ്പനി തെയില്‍സ് സഞ്ജയ് ഭണ്ഡാരിയുടെ കമ്മീഷന്‍ തുകയായ 92 കോടി രൂപ കിട്ടാനുണ്ടെന്ന   അവകാശവാദം തള്ളിക്കളയുന്നു. ഇയാള്‍ക്ക് ഇനി ഒരു നയാപൈസ കൊടുക്കാനില്ലെന്ന നിലപാടിലാണ് തെയ്ല്‍സ്. അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന കമ്പനിയാണ് തെയില്‍സെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

യുപിഎ ഭരണകാലത്ത് ആയുധഇടപാട് കൂടി നടത്തിയിരുന്ന റോബര്‍ട്ട് വധേരയുടെ അടുത്ത സുഹൃത്താണ് സഞ്ജയ് ഭണ്ഡാരി. റഫേല്‍ ഇടപാടില്‍ ഓഫ്‌സെറ്റ് പങ്കാളിയായത് അന്ന് സഞ്ജയ് ഭണ്ഡരിയാണ്. എന്നാല്‍ ഡസോള്‍ട്ട് എന്ന ഫ്രഞ്ച് കമ്പനി സഞ്ജയ് ഭണ്ഡാരിയെ പങ്കാളിയാക്കുന്നതിനെ എതിര്‍ത്തിരുന്നു. 126 റഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രാലയം നല്‍കിയ ആദ്യകാലത്തെ ഉത്തരവിന്റെ ഫയല്‍ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായിരുന്നു. പ്രതിരോധമന്ത്രാലയത്തില്‍ നിന്നും കാണാതായ ഈ ഫയല്‍ പിന്നീട് കണ്ടുകിട്ടയത് റോഡില്‍ നിന്നാണ്. സഞ്ജയ് ഭണ്ഡാരിയാണ് ഈ ഫയല്‍ മോഷ്ടിച്ചതെന്നാണ് ആരോപണം. സഞ്ജയ് ഭണ്ഡാരി ഈ ഫയലുകളുടെ ഫോട്ടോകോപ്പി എടുത്ത് തനിക്ക് ബന്ധമുള്ള ആയുധ കരാറുകാര്‍ക്ക് കൈമാറുകയായിരുന്നത്രെ.

സഞ്ജയ് ഭണ്ഡാരിയ്‌ക്ക് രാഹുല്‍ ഗാന്ധിയുമായും ബന്ധം?

ഇതുവരെ സഞ്ജയ് ഭണ്ഡാരിയും റോബര്‍ട്ട് വധേരയും തമ്മിലുള്ള ആയുധ ഇടപാടുകളും പങ്കാളത്തിവും തെളിയിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുമായി ഭണ്ഡാരിയ്‌ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിന്റെ ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ചില ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടാണിത്.

2019ല്‍ രാഹുല്‍ ഗാന്ധിയും എച്ച്എല്‍ പഹ് വ എന്നയാളും തമ്മില്‍ ചില ഭൂമിയിടപാടുകള്‍ നടന്നിരുന്നു. ഇതിന് ഫണ്ട് നല്‍കിയിരുന്നത് സിസി തമ്പി എന്ന വ്യക്തിയാണ്. തമ്പിക്ക് സഞ്ജയ് ഭണ്ഡാരിയുമായി അടുത്ത ബന്ധമുണ്ട്.

എച്ച്എല്‍ പഹ് വയില്‍ നിന്നും 2008ല്‍ രാഹുല്‍ ഗാന്ധി 26.47 ലക്ഷത്തിന് ഹസ്സാന്‍പൂരില്‍ 6.5 ഏക്കര്‍ ഭൂമി വാങ്ങിയതായി പറയപ്പെടുന്നു. 2008 ജനവരിയില്‍ 24 ലക്ഷത്തിന്റെയും 2008 മാര്‍ച്ചില്‍ 2.47 ലക്ഷത്തിന്റെയും രണ്ട് ചെക്കുകളാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഈ ഇടപാടിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി പണമായാണ് നല്‍കിയിരിക്കുന്നത്. ഇതാകട്ടെ പഹ് വ പിന്‍വലിച്ചിട്ടുമില്ല. അതിനര്‍ത്ഥം രാഹുല്‍ ഗാന്ധിയാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയതെന്നാണ്. പഹ് വ 33.22 ലക്ഷത്തിന് വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്ന ഭൂമി 26.47 ലക്ഷത്തിനാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. രാഹുല്‍ഗാന്ധിയുടെ പഹ് വയുമായുള്ള വഴി വിട്ട ബന്ധം കാരണമാണ് കുറഞ്ഞ വിലക്ക് ഈ ഇടപാട് നടന്നത്. ഇതിന് കാരണം സഞ്ജയ് ഭണ്ഡാരിയുമായി പഹ് വയ്‌ക്കുള്ള അടുപ്പമാണെന്ന് കരുതുന്നു.

2020 ആഗസ്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പിലാറ്റ് എയര്‍ക്രാഫ്‌റ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡ്. പക്ഷെ ഈ ഇടപാടില്‍ ഇടനിലക്കാരനായ ഭണ്ഡാരിയെ പിടിക്കാന്‍ കഴിഞ്ഞില്ല.  പക്ഷെ ഭണ്ഡാരി ഇപ്പോഴും സിബി ഐയുടെ നിരീക്ഷണത്തിലാണ്. റോബര്‍ട്ട് വധേരയ്‌ക്ക് ഭൂമി വാങ്ങി നല്‍കിയതില്‍ ഭണ്ഡാരിക്ക് പങ്കുണ്ട്. 2009ല്‍ സഞ്ജയ് ഭണ്ഡാരിക്ക് സിംഗപ്പൂര്‍ ആസ്ഥാനമായ ബാങ്ക് അക്കൗണ്ട് വഴി കമ്മീഷന്‍ തുക കിട്ടിയിട്ടുള്ളതായി സിബി ഐ കണ്ടെത്തിയിട്ടുണ്ട്. ഈ കള്ളപ്പണം ഭണ്ഡാരിയുടെ ദുബായിലുള്ള കമ്പനി വഴി വെളുപ്പിച്ചു. സി.സി. തമ്പിയുടെ കമ്പനിയാണിത്. ഈ കമ്പനി പിന്നീട് ലണ്ടനില്‍ സ്വത്ത് വാങ്ങാന്‍ വേണ്ടി പിന്നീട് ഈ പണം ഉപയോഗിച്ചതായി ആരോപണമുണ്ട്. ലണ്ടനിലെ സ്വത്തുക്കള്‍ ഭണ്ഡാരി വാങ്ങിയത് റോബര്‍ട്ട് വധേരയ്‌ക്ക് വേണ്ടിയാണെന്ന് ഇഡി തുറന്നകോടതിയില്‍ പറഞ്ഞിട്ടുണ്ട്.

Tags: Rahul Gandhiസാമ്പത്തിക തട്ടിപ്പ്ആയുധ ഇടപാടുകാരന്‍robert vadraസഞ്ജയ് ഭണ്ഡാരിസി.സി. തമ്പി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.