Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈവിട്ട് കാക്കി; മൃഗ ഭാവേ…, കൊടും ക്രൂരതേ…; സംസ്ഥാനത്ത് അരങ്ങേറുന്നത് ഗുണ്ടാ വിളയാട്ടത്തെ വെല്ലുന്ന പോലീസ് അതിക്രമങ്ങള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പോലീസ് ക്രൂരതകള്‍ ആരംഭിച്ചിരുന്നു. യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതും ഫിനാന്‍സ് ഉടമയെ മര്‍ദ്ദിച്ചുകൊന്നതും അടക്കം സംഭവങ്ങളുണ്ടായി. അന്നെല്ലാം ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് ആഭ്യന്തര വകുപ്പ് നിസാരവത്കരിച്ചു.

അനീഷ് അയിലം by അനീഷ് അയിലം
Jan 5, 2022, 04:22 pm IST
in Kerala

തിരുവനന്തപുരം: ‘മൃദുഭാവേ..ദൃഢ കൃത്യേ…’ എന്ന ആപ്തവാക്യത്തിന് പുല്ലുവിലപോലും നല്‍കാതെ കേരള പോലീസ്. പുറത്തു വരുന്നത് ഗുണ്ടാ വിളയാട്ടത്തേക്കാള്‍ ക്രൂരമായ പോലീസ് അതിക്രമങ്ങള്‍. സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശവും സര്‍ക്കുലറുകളും കാറ്റില്‍ പറത്തിയാണ് പോലീസിന്റെ അതിക്രമങ്ങള്‍. തെളിയുന്നത് പോലീസിന്റെ മൃഗഭാവം.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പോലീസ് ക്രൂരതകള്‍ ആരംഭിച്ചിരുന്നു. യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതും ഫിനാന്‍സ് ഉടമയെ മര്‍ദ്ദിച്ചുകൊന്നതും അടക്കം സംഭവങ്ങളുണ്ടായി. അന്നെല്ലാം ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് ആഭ്യന്തര വകുപ്പ് നിസാരവത്കരിച്ചു. എന്നാല്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് പോലീസിന്റെ കൂടുതല്‍ മോശം പെരുമാറ്റം കേരളം കണ്ടു. കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് വഴിയാത്രക്കാരെ കൊണ്ട് ഏത്തമിടീച്ചു. തിരുവനന്തപുരം കിളിമാനൂര്‍ നഗരൂരില്‍ മരുന്ന് വാങ്ങാന്‍പോയ ഹൃദ്രോഗിയായ ആളുടെ വാഹനം പിടിച്ചുവെച്ച ശേഷം  കിലോമീറ്ററുകളോളം നടത്തിച്ചു. ഇയാള്‍ കുഴഞ്ഞുവീണു മരിച്ചു. പുല്ലരിയാന്‍പോയ ആളെയും റേഷന്‍ വാങ്ങാന്‍ എത്തിയ ആളെയും പോലീസ് തല്ലിച്ചതച്ചു.

കണ്ണൂര്‍ ചക്കരക്കല്ലില്‍ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം, തിരുവന്തപുരത്ത് പത്ര ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം എന്നവയും അരങ്ങേറി. വണ്ടിപ്പെരിയാറില്‍ കടം വാങ്ങിയ പണവുമായി കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോയ യുവാവിനെക്കൊണ്ട് കൈയിലുള്ള പണം പിഴയായി അടപ്പിച്ചു. സമൂഹ അടുക്കളയിലേക്ക് സാധനവുമായി പോയ സാമൂഹ്യ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. അങ്ങനെ നീളുന്നു പോലീസിന്റെ വിവാദ നടപടികള്‍.  ഇതിലൊന്നും ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ നടപടികളുണ്ടായില്ല. ആളുകളെ എടാ പോടാവിളിയും അസഭ്യവര്‍ഷവും തുടര്‍ന്നു. ആരെയും ‘എടാ..പോടാ’ എന്നു വിളിക്കരുതെന്ന് അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സര്‍ക്കുലര്‍ ഇറക്കി എങ്കിലും പുല്ലുവിലപോലും നല്‍കിയില്ല. കൊല്ലത്ത് ബാങ്കില്‍ ക്യൂ നിന്ന വയോധികനെ അധിക്ഷേപിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ പോലീസ് അപമാനിച്ചത് ഡിജിപിയുടെ സര്‍ക്കുലറിന് പിന്നാലെയാണ്.

ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ആറ് വയസ്സുകാരിയെയും അച്ഛനെയും മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതും കേരളം കണ്ടു. നെയ്യാറ്റിന്‍കരയില്‍ വാഹനപരിശോധനയ്‌ക്കിടെ കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പെറ്റി അടപ്പിച്ചസംഭവവും ഏറെ ചര്‍ച്ചയായി. പോലീസ് ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ സംസ്ഥാനത്തുടനീളം ഗുണ്ടാ വിളയാട്ടവും അക്രമങ്ങളും പെരുകി. ഇതിനെല്ലാം ഉപരിയായാണ് പോലീസ് വീണ്ടും അക്രമം അഴിച്ചുവിട്ടത്. കോവളത്ത്  മദ്യവുമായി എത്തിയ വിദേശിയെ പോലീസ് അവഹേളിച്ചു. സംഭവത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോലീസിനെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സഹോദരന്റെ വീട്ടില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. 15 വയസുള്ള കുട്ടിയുടെ ചെകിട് അടിച്ചുപൊട്ടിച്ചു. കുട്ടിയുടെ കാഴ്ചയ്‌ക്ക് തകരാറുണ്ടായി.

പുതുവത്സരത്തിന് ആലപ്പുഴ പുന്നപ്രയില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെയും പോലീസ് മര്‍ദ്ദിച്ചു. ഐ ഫോണ്‍ തല്ലിപ്പൊട്ടിച്ചു. ഏറ്റവും ഒടുവിലായാണ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ ട്രെയിനില്‍ പോലീസ് ബൂട്ടിട്ട് ചവുട്ടിയത്. പോലീസ് മാന്യമായി പെരുമാറണമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഡിജിപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിര്‍ദ്ദേശിച്ചത്. പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ ജില്ലാ പോലീസ് മേധാവിമാര്‍ അന്വേഷിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.  

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.