ബെംഗളൂരു: കര്‍ണ്ണാടകയിലെ ഒരു മഠത്തിനെതിരെ ഇസ്ലാമിക തീവ്രവാദികളുടെ കല്ലേറ്. മഠത്തിലെ സ്വാമിജി ലവ് ജിഹാദിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
കല്‍ബുര്‍ഗി ജില്ലയിലെ അഫ്ജല്പൂരിലെ മഷാല സിദ്ദലിംഗേശ്വര സംസ്ഥാന് മഠത്തിനെതിരെയാണ് കല്ലേറുണ്ടായത്. മഠത്തിനകത്ത് സന്യാസിയായ കേദാര്‍ ശ്രീസ്വാമിജി ഉറങ്ങുമ്പോഴായിരുന്നു രാത്രി കല്ലേറുണ്ടായത്. കല്ലേറില്‍ ആശ്രമത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
ഡിസംബര്‍ 28ന് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കേദാര്‍ ശ്രീ സ്വാമിജി ലവ് ജിഹാദിനെതിരെ സംസാരിച്ചത്. കല്‍ബുര്‍ഗിയില്‍ ഹിന്ദു ജാഗൃതി സേനയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ലവ് ജിഹാദും പശുഹത്യയും എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.
സ്വാമിജി നടത്തിയ ചില പരാമര്‍ശങ്ങളില്‍ കലിപൂണ്ടാണ് ഒരു സംഘം കല്ലെറിഞ്ഞതെന്ന് കരുതുന്നു. മഠത്തിന് ചുറ്റും പൊലീസ് കാവല്‍ ശക്തമാക്കി. ഹിന്ദു ജാഗൃതി സമിതിയുടെ പുതിയ ശാഖാ ഓഫീസിന്റെ ഉദ്ഘാടനത്തിന് പ്രാദേശി സന്യാസിമാരെയും ഹിന്ദു കാര്യകര്ത്തകളെയും ക്ഷണിച്ചിരുന്നതായി ഹിന്ദു ജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. ആ പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സ്വാമിജി സംസാരിച്ചിരുന്നു. ലവ് ജിഹാദിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരെയും സ്വാമിജി സംസാരിച്ചതായി മോഹന്‍ ഗൗഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: