Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്റ്റാര്‍ട്ടപ്പുകളെ വരൂ; കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്‌പ വാങ്ങൂ

സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് നിക്ഷേപകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 09:21 am IST
in Business

കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമാക്കി അവതരിപ്പിച്ചതാണ് ഈ സ്‌കീം. അഗ്രിപ്രണേഴ്‌സിന് കാര്‍ഷിക സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിന് ഉത്തേജനം നല്‍കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കീം ലക്ഷ്യങ്ങള്‍

അംഗീകൃത ബാങ്കുകളുമായി സംയോജിച്ചുകൊണ്ട് കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വേ്ണ്ടിയുള്ള പദ്ധതി.കാര്‍ഷിക രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക ഉല്‍പ്പാദകരെ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുവാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കാര്‍ഷിക സഹകരണ സംഘങ്ങളെയും കാര്‍ഷിക ബിരുദധാരികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍.

കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, പാര്‍ട്ണര്‍ഷിപ്പ് കമ്പനികള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, കമ്പനികള്‍, അഗ്രി എക്‌സ്‌പോര്‍ട്ട് യൂണിറ്റുകള്‍ എന്നിവക്കെല്ലാം അപേക്ഷിക്കാവുന്നതാണ്. കാര്‍ഷിക പ്രൊജക്റ്റുകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, കോഴി, താറാവ് എന്നിവയുടെ വളര്‍ത്തലും പരിപാലനവും എന്നിവയെല്ലാം സ്‌കീമില്‍ ഉള്‍പ്പെടും. കുറഞ്ഞത് 15 ലക്ഷമെങ്കിലും പ്രൊജക്റ്റ് കോസ്റ്റ് ഉണ്ടായിരിക്കണം. പ്രൊജക്റ്റിന് മാര്‍ക്കറ്റില്‍ സാധ്യതയുണ്ട് എന്ന് തെളിയിക്കുന്ന ബിസിനസ് പ്ലാന്‍ നിര്‍ബന്ധം.

എത്ര തുക ലഭിക്കും?

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 40% മൂലധനം അല്ലെങ്കില്‍ 50 ലക്ഷം ഇതില്‍ ഏതാണോ കുറവ് ആ തുകക്ക് അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ 26% മൂലധനം അല്ലെങ്കില്‍ 50 ലക്ഷം ഇതില്‍ ഏതാണോ കുറവ് ആ തുകയ്‌ക്ക് അപേക്ഷിക്കാം. ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനി (എജഇ) ആണെങ്കില്‍ 40% മൂലധനം അല്ലെങ്കില്‍ 50 ലക്ഷം വരെ അപേക്ഷിക്കാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള സംരംഭങ്ങള്‍ക്കും പ്ലാനിംഗ് കമ്മീഷന്‍ പിന്നോക്കമെന്ന് പ്രഖ്യാപിച്ച മേഖലകളിലുള്ളവര്‍ക്കും പ്രത്യേക സാഹചര്യത്തില്‍ ബാങ്ക് കമ്മിറ്റി അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ തുക ലഭിക്കാം. സംരംഭ മൂലധനം 10 കോടിയില്‍ കൂടരുത്. ലഭിക്കുന്ന തുക പലിശ രഹിത വായ്‌പയാണ്, സബ്‌സിഡി അല്ല.

തിരിച്ചടവ് എപ്പോള്‍?

ബാങ്ക് ടേം ലോണിന്റെ അവസാനത്തെ ഷെഡൂള്‍ തിയതി കഴിഞ്ഞ ശേഷം തിരിച്ചടവ് തുടങ്ങാം. സംരംഭകര്‍ക്ക് കഴിയുമെങ്കില്‍ അതിനു മുന്‍പ് തിരിച്ചടവ് തുടങ്ങുന്നതിനും വിരോധമില്ല. ഇതെല്ലാം കൂടാതെ വിവിധ തരത്തിലുള്ള ബാങ്ക് ലോണുകള്‍ ഉണ്ടെങ്കിലും അവ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നുണ്ട്. മുദ്ര ലോണില്‍ എല്ലാ കാര്യങ്ങളും 30 ദിവസത്തിനകം തീര്‍പ്പാക്കണം എന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് മാസമായിട്ടും ലോണ്‍ ലഭിക്കാത്ത എത്രയോ സംരംഭകരുണ്ട്.

കേരള സര്‍ക്കാരിനു കീഴിലുള്ള കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സംബന്ധിച്ച് നോക്കിയാല്‍ ഒരു പറുദീസയാണ്. 2019ല്‍ ദോഹയില്‍ വെച്ച് നടന്ന വേള്‍ഡ് ഇന്‍ക്യൂബേഷന്‍ സമ്മിറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും നല്ല ഇന്‍ക്യുബേഷന്‍ പ്രോഗ്രാം നടത്തുന്നതിനുള്ള അവാര്‍ഡ് സ്റ്റാര്‍ട്ടപ്പ് മിഷനാണ് ലഭിച്ചത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ സഹായം സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്നോവേഷന്‍ ഗ്രാന്റ്. മൂന്ന് തരത്തിലുള്ള ഗ്രാന്റുകളാണ് സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ലഭിക്കുന്നത്. 1. ഐഡിയ ഡെവലെപ്‌മെന്റ് 2 ലക്ഷം രൂപ വരെ. 2. ഉല്‍പ്പാദന പ്രക്രിയ – 7 ലക്ഷം രൂപ വരെ. 3. സ്‌കെയില്‍ അപ്പ് – 12 ലക്ഷം രൂപ വരെ. ഗ്രാന്റായതു കൊണ്ട് തിരിച്ചടവിന്റെ ആവശ്യം ഇല്ല.

ആരൊക്കെ അര്‍ഹരാണ്?

കേരളത്തില്‍ സ്ഥിരതാമസമാക്കി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ (ഐഡിയ ഗ്രാന്റ് മാത്രം), പുതിയ ഐഡിയയുമായി വരുന്ന കേരളത്തില്‍ താമസിക്കുന്ന വ്യക്തികള്‍ (ഐഡിയ ഗ്രാന്റ് മാത്രം), കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിക് ഐഡി ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്കാണ് ഗ്രാന്റ് ലഭിക്കുക. പ്രോട്ടോടൈപ്പ് റെഡി ആയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഐഡിയ ഗ്രാന്റ് ലഭിക്കുക.

പരമാവധി രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വാലിഡേഷന്‍ കഴിഞ്ഞു പ്രൊഡക്ഷന്‍ സ്‌റ്റേജിലേക്ക് വരുന്നവര്‍ക്കാണ് രണ്ടാമത്തെ ഗ്രാന്‍ഡ് ലഭിക്കുക. പരമാവധി ഏഴു ലക്ഷം രൂപ വരെ ലഭിക്കും. അവസാനം വരുന്നതാണ് ഉല്‍പ്പന്നങ്ങള്‍. എല്ലാവിധത്തിലും മാര്‍ക്കറ്റില്‍ സജ്ജമായ ശേഷം ഉല്‍പ്പാദനം കൂട്ടുവാന്‍ വേണ്ടി നല്‍കുന്ന ഗ്രാന്റാണിത്. പരമാവധി പന്ത്രണ്ടു ലക്ഷം രൂപ വരെയാണ് ലഭിക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്ന തുകകള്‍ ചെറുതായി തോന്നാം. പക്ഷെ, ഏറ്റവും വലിയ ഗുണം സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് നിക്ഷേപകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല എന്നതാണ്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

(ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കോച്ചാണ് ലേഖകന്‍ കല്യാണ്‍ജി.  സംരംഭകത്വ സംബന്ധമായ എന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ലേഖകനെ +919495854409 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാം.)

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.