Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജലസമൃദ്ധമാകട്ടെ കൃഷിയിടങ്ങള്‍

പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി പദ്ധതിക്ക് കീഴില്‍ നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 2025-26 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്ക് ഒരു ലക്ഷത്തോളം കോടി രൂപ അധികമായി ചെലവഴിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 05:00 am IST
inEditorial

പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി പദ്ധതിക്ക് കീഴില്‍ നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 2025-26 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്ക് ഒരു ലക്ഷത്തോളം കോടി രൂപ അധികമായി ചെലവഴിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് കൃഷിക്കും കര്‍ഷകര്‍ക്കും വന്‍തോതില്‍ ഗുണം ചെയ്യുന്ന ഈ തീരുമാനമെടുത്തത്.  ഇതനുസരിച്ച്, എഐബിപിഎന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ത്വരിതജലസേചന ആനുകൂല്യ പരിപാടി, എച്ച്‌കെകെപി എന്ന പേരിലുള്ള ഹര്‍  ഖേത് കോ പാനി, നീര്‍ത്തട വികസനങ്ങള്‍ എന്നിവ 2021-26 കാലയളവില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ത്വരിത ജലസേചന ആനുകൂല്യ പരിപാടി  കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ്. ജലസേചന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണിത്. ഈ പദ്ധതിക്കു കീഴില്‍ 2021-26 കാലയളവില്‍ പതിമൂന്ന് ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്കായി വെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദിവാസി മേഖലകള്‍ക്കും വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയിട്ടുമുണ്ട്. ഓരോ തുള്ളിയില്‍ നിന്നും വിളവ് എന്ന ഭാവാത്മക ലക്ഷ്യം മുന്നോട്ടുവയ്‌ക്കുന്ന ഹര്‍ ഖേത് കോ പാനി എന്ന പദ്ധതിയിലൂടെ കൃഷിയോഗ്യമായ പ്രദേശങ്ങളുടെ വിപുലീകരണം സാധ്യമാക്കുന്നു. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും മാതൃകാപരമായ മാറ്റങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

രണ്ടായിരത്തി പതിനാലില്‍ രാജ്യത്ത് അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ആരംഭിച്ചതാണ് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന. ജലസേചന പദ്ധതികളുടെ നിര്‍മാണത്തിനായി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംയുക്ത പദ്ധതിയാണിത്. ത്വരിത ജലസേചന ആനുകൂല്യ പരിപാടി, ഹര്‍ ഖേത് കോ പാനിഎന്നിങ്ങനെ രണ്ട് പ്രധാന ഘടകങ്ങളാണ് ഇതിനുള്ളത്. ഏരിയ ഡവലപ്‌മെന്റ്, സര്‍ഫേസ് മൈനര്‍ ഇറിഗേഷന്‍, ജലാശയങ്ങളുടെ അറ്റകുറ്റപ്പണിയും നവീകരണവും പുനരുദ്ധാരണവും, ഭൂഗര്‍ഭ ജലവികസനം എന്നിങ്ങനെയുള്ള ഉപഘടകങ്ങള്‍ ഹര്‍ ഖേത് കോ പാനി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നീര്‍ത്തട വികസനവും ഇതിന്റെ ഭാഗമാണ്. ഒന്നിലധികം മന്ത്രാലയങ്ങളുടെ കീഴില്‍ വരുന്ന ഇവയുടെ പൂര്‍ത്തീകരണത്തിനായി ഓരോ സാമ്പത്തിക വര്‍ഷത്തിലും വന്‍തോതിലുള്ള തുകയാണ് ബജറ്റുകളില്‍ നീക്കിവച്ചത്. ഇതിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുകയുമുണ്ടായി. ഇതുവരെ അധികാരത്തിലേറിയ സര്‍ക്കാരുകള്‍ അവഗണിച്ചിരുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഓരോ മേഖലയ്‌ക്കും മതിയായ തുക അനുവദിക്കുകയും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ശരിയായ മേല്‍നോട്ടത്തിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലത്ത് ഉണ്ടായത്. ഇത് മറച്ചുപിടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് കര്‍ഷക സമരത്തിന്റെ പേരില്‍ ചിലര്‍ നടത്തിയത്.

നമ്മുടെ രാജ്യം ജലസമൃദ്ധമാണെങ്കിലും ജലത്തിന്റെ ശരിയായ വിനിയോഗത്തില്‍ നാം വളരെ പിന്നാക്കമാണ്. കര്‍ഷകരുടെ പേരില്‍ അഭിമാനിക്കുകയും ഊറ്റംകൊള്ളുകയുമൊക്കെ ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാനാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യം. എന്താണ് അവര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്നോ അവ എങ്ങനെ പരിഹരിക്കാമെന്നോ ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. ജലസേചനത്തിലൂടെ മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുകയുള്ളൂ. അതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാവൂ. വരള്‍ച്ച മൂലം കൃഷിയിറക്കാനാവാത്തതും കൃഷി നശിച്ചു പോകുന്നതുമായ ഭൂപ്രദേശങ്ങള്‍ രാജ്യത്ത് വളരെയധികമാണ്. ഇവിടങ്ങളിലൊക്കെ വെള്ളമെത്തിച്ചാല്‍ പൊന്നുവിളയിക്കാന്‍ കൃഷിക്കാര്‍ക്ക് കഴിയും. നദികള്‍ നിറഞ്ഞൊഴുകുമ്പോഴും കൃഷിക്ക് ജലം ലഭിക്കാത്ത സ്ഥിതിയുണ്ട്. അതേസമയം ഇടക്കിടെ ഈ നദികള്‍ കരകവിഞ്ഞൊഴുകി വന്‍നാശം വിതയ്‌ക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായാണ് വാജ്‌പേയി സര്‍ക്കാര്‍ നദീസംയോജനം എന്ന ബൃഹദ് പദ്ധതി മുന്നോട്ടുവച്ചത്. ഗ്രാമീണ ജീവിതത്തെ അടുത്തറിഞ്ഞിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് നേരിട്ടറിയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷി സിഞ്ചായി യോജനയ്‌ക്ക് തുടക്കം കുറിച്ചത്. അത് വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇപ്പോള്‍ കൂടുതല്‍ തുക അനുവദിച്ച് പദ്ധതി വിപുലീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ പദ്ധതിക്ക് കീഴില്‍ രാജ്യം കൂടുതല്‍ പുരോഗതി നേടും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന്റെയും കര്‍ഷക സമരം അവസാനിപ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കൃഷി സിഞ്ചായി യോജനയ്‌ക്ക് ഭീമമായ തുകയനുവദിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.