Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജലസമൃദ്ധമാകട്ടെ കൃഷിയിടങ്ങള്‍

പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി പദ്ധതിക്ക് കീഴില്‍ നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 2025-26 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്ക് ഒരു ലക്ഷത്തോളം കോടി രൂപ അധികമായി ചെലവഴിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 05:00 am IST
in Editorial

പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി പദ്ധതിക്ക് കീഴില്‍ നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 2025-26 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്ക് ഒരു ലക്ഷത്തോളം കോടി രൂപ അധികമായി ചെലവഴിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് കൃഷിക്കും കര്‍ഷകര്‍ക്കും വന്‍തോതില്‍ ഗുണം ചെയ്യുന്ന ഈ തീരുമാനമെടുത്തത്.  ഇതനുസരിച്ച്, എഐബിപിഎന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ത്വരിതജലസേചന ആനുകൂല്യ പരിപാടി, എച്ച്‌കെകെപി എന്ന പേരിലുള്ള ഹര്‍  ഖേത് കോ പാനി, നീര്‍ത്തട വികസനങ്ങള്‍ എന്നിവ 2021-26 കാലയളവില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ത്വരിത ജലസേചന ആനുകൂല്യ പരിപാടി  കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ്. ജലസേചന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണിത്. ഈ പദ്ധതിക്കു കീഴില്‍ 2021-26 കാലയളവില്‍ പതിമൂന്ന് ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്കായി വെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദിവാസി മേഖലകള്‍ക്കും വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയിട്ടുമുണ്ട്. ഓരോ തുള്ളിയില്‍ നിന്നും വിളവ് എന്ന ഭാവാത്മക ലക്ഷ്യം മുന്നോട്ടുവയ്‌ക്കുന്ന ഹര്‍ ഖേത് കോ പാനി എന്ന പദ്ധതിയിലൂടെ കൃഷിയോഗ്യമായ പ്രദേശങ്ങളുടെ വിപുലീകരണം സാധ്യമാക്കുന്നു. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും മാതൃകാപരമായ മാറ്റങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

രണ്ടായിരത്തി പതിനാലില്‍ രാജ്യത്ത് അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ആരംഭിച്ചതാണ് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന. ജലസേചന പദ്ധതികളുടെ നിര്‍മാണത്തിനായി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംയുക്ത പദ്ധതിയാണിത്. ത്വരിത ജലസേചന ആനുകൂല്യ പരിപാടി, ഹര്‍ ഖേത് കോ പാനിഎന്നിങ്ങനെ രണ്ട് പ്രധാന ഘടകങ്ങളാണ് ഇതിനുള്ളത്. ഏരിയ ഡവലപ്‌മെന്റ്, സര്‍ഫേസ് മൈനര്‍ ഇറിഗേഷന്‍, ജലാശയങ്ങളുടെ അറ്റകുറ്റപ്പണിയും നവീകരണവും പുനരുദ്ധാരണവും, ഭൂഗര്‍ഭ ജലവികസനം എന്നിങ്ങനെയുള്ള ഉപഘടകങ്ങള്‍ ഹര്‍ ഖേത് കോ പാനി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നീര്‍ത്തട വികസനവും ഇതിന്റെ ഭാഗമാണ്. ഒന്നിലധികം മന്ത്രാലയങ്ങളുടെ കീഴില്‍ വരുന്ന ഇവയുടെ പൂര്‍ത്തീകരണത്തിനായി ഓരോ സാമ്പത്തിക വര്‍ഷത്തിലും വന്‍തോതിലുള്ള തുകയാണ് ബജറ്റുകളില്‍ നീക്കിവച്ചത്. ഇതിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുകയുമുണ്ടായി. ഇതുവരെ അധികാരത്തിലേറിയ സര്‍ക്കാരുകള്‍ അവഗണിച്ചിരുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഓരോ മേഖലയ്‌ക്കും മതിയായ തുക അനുവദിക്കുകയും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ശരിയായ മേല്‍നോട്ടത്തിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലത്ത് ഉണ്ടായത്. ഇത് മറച്ചുപിടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് കര്‍ഷക സമരത്തിന്റെ പേരില്‍ ചിലര്‍ നടത്തിയത്.

നമ്മുടെ രാജ്യം ജലസമൃദ്ധമാണെങ്കിലും ജലത്തിന്റെ ശരിയായ വിനിയോഗത്തില്‍ നാം വളരെ പിന്നാക്കമാണ്. കര്‍ഷകരുടെ പേരില്‍ അഭിമാനിക്കുകയും ഊറ്റംകൊള്ളുകയുമൊക്കെ ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാനാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യം. എന്താണ് അവര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്നോ അവ എങ്ങനെ പരിഹരിക്കാമെന്നോ ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. ജലസേചനത്തിലൂടെ മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുകയുള്ളൂ. അതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാവൂ. വരള്‍ച്ച മൂലം കൃഷിയിറക്കാനാവാത്തതും കൃഷി നശിച്ചു പോകുന്നതുമായ ഭൂപ്രദേശങ്ങള്‍ രാജ്യത്ത് വളരെയധികമാണ്. ഇവിടങ്ങളിലൊക്കെ വെള്ളമെത്തിച്ചാല്‍ പൊന്നുവിളയിക്കാന്‍ കൃഷിക്കാര്‍ക്ക് കഴിയും. നദികള്‍ നിറഞ്ഞൊഴുകുമ്പോഴും കൃഷിക്ക് ജലം ലഭിക്കാത്ത സ്ഥിതിയുണ്ട്. അതേസമയം ഇടക്കിടെ ഈ നദികള്‍ കരകവിഞ്ഞൊഴുകി വന്‍നാശം വിതയ്‌ക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായാണ് വാജ്‌പേയി സര്‍ക്കാര്‍ നദീസംയോജനം എന്ന ബൃഹദ് പദ്ധതി മുന്നോട്ടുവച്ചത്. ഗ്രാമീണ ജീവിതത്തെ അടുത്തറിഞ്ഞിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് നേരിട്ടറിയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷി സിഞ്ചായി യോജനയ്‌ക്ക് തുടക്കം കുറിച്ചത്. അത് വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇപ്പോള്‍ കൂടുതല്‍ തുക അനുവദിച്ച് പദ്ധതി വിപുലീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ പദ്ധതിക്ക് കീഴില്‍ രാജ്യം കൂടുതല്‍ പുരോഗതി നേടും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന്റെയും കര്‍ഷക സമരം അവസാനിപ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കൃഷി സിഞ്ചായി യോജനയ്‌ക്ക് ഭീമമായ തുകയനുവദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.