Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മെഡിക്കല്‍ സമരം ഒത്തുതീര്‍പ്പാക്കണം

സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് സ്വാഭാവികം. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരോട് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൊതുസമീപനം ശത്രുതാപരമാണ്. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തി ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം അവരെ കഴിയാവുന്നത്ര അവഗണിക്കുകയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രീതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 05:00 am IST
in Editorial

സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് സ്വാഭാവികം. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരോട് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൊതുസമീപനം ശത്രുതാപരമാണ്. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തി ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം അവരെ കഴിയാവുന്നത്ര അവഗണിക്കുകയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രീതി. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ, കെജിഎംസിടിഎ എന്നീ സംഘടനകളും പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്മാരുടെയും സംഘടനകളും സമരത്തിലാണ്. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പ്പുസമരം ഏഴ് ദിവസം പിന്നിട്ടിട്ടും അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. മെഡിക്കല്‍ കോളജുകളിലെ അധ്യയനത്തെയും ചികിത്സയെയും ബാധിക്കുന്ന തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥികളുടെ സമരം ഇനിയും നീണ്ടാല്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ അത്യാഹിത വിഭാഗത്തിലേക്കു മാത്രമായി ചുരുക്കേണ്ടിവരുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സമരം നീണ്ടുപോയാല്‍ എംബിബിഎസ്, പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിദ്യാര്‍ത്ഥികളുടെ അധ്യാപനം, പരിശീലനം എന്നിവ നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇപ്പോള്‍ തന്നെ മെഡിക്കല്‍ കോളജുകള്‍ അഞ്ച് ദിവസമായി താളംതെറ്റിയ അവസ്ഥയിലാണ്.

ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്‌ക്കാന്‍ നടപടി വേണമെന്നുമാണ് പിജി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. പിജിക്കാരുടെ സമരം കാരണം ജോലിഭാരം കൂടുന്നു എന്നാരോപിച്ചാണ് ഒപിയിലും വാര്‍ഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ്‌സര്‍ജന്മാര്‍ പ്രതിഷേധിക്കുന്നത്. ആലപ്പുഴയില്‍ ഹൗസ് സര്‍ജനെ ആക്രമിച്ചതിലും ഒരാഴ്ച അറുപതിലധികം മണിക്കൂറുകള്‍ ജോലിചെയ്യേണ്ടി വരുന്നതിലും പ്രതിഷേധിച്ച് കെജിഎംസിടിഎ സംസ്ഥാന വ്യാപകമായി സമരത്തിലാണ്. ഇത്തരമൊരു ഗുരുതരമായ സാഹചര്യം രൂപംകൊണ്ടിട്ടും വളരെ ലാഘവബുദ്ധിയോടെയാണ് ആരോഗ്യമന്ത്രി പെരുമാറുന്നത്. മന്ത്രിയെന്ന നിലയ്‌ക്ക് സ്വന്തം ചുമതലകള്‍ നിറവേറ്റുന്നതില്‍ നിരന്തരം പരാജയപ്പെടുകയാണ്. സമരം ചെയ്യുന്നവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും മന്ത്രി തയ്യാറാവുന്നില്ല. പകരം പ്രൈവറ്റ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരുമാണ് മന്ത്രിക്കുവേണ്ടി കാര്യങ്ങളില്‍ ഇടപെടുന്നത്. എടുത്തുപറയത്തക്ക രാഷ്‌ട്രീയ പശ്ചാത്തലമോ ഭരണപരിചയമോ ഇല്ലാത്തതിനാല്‍ പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥയോ ഇതുമൂലം ജനങ്ങള്‍ നേരിടുന്ന വിഷമതകളോ മനസ്സിലാക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ആരോഗ്യമന്ത്രിയുടെ പല ഇടപെടലുകള്‍ക്കും പ്രദര്‍ശനമൂല്യം മാത്രമാണുള്ളതെന്ന ആക്ഷേപം ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിച്ച വീഴ്ചയ്‌ക്ക് ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയത് മന്ത്രിയുടെ കഴിവില്ലായ്‌മയാണ്. എന്നിട്ടും പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താന്‍ മന്ത്രി തയ്യാറാവുന്നില്ല എന്നതിനു തെളിവാണ് പിജി ഡോക്ടര്‍മാരുടെയും മറ്റും സമരത്തോട് പുലര്‍ത്തുന്ന നിഷേധാത്മക സമീപനം.

ആരോഗ്യ-മെഡിക്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. മറ്റ് മേഖലകള്‍ പോലെയല്ല ഇത്.  ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നതിനും ശസ്ത്രക്രിയകള്‍ നടത്തുന്നതിനുമൊക്കെ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടര്‍മാരുടെ അവകാശം നിഷേധിക്കുന്നതും ആവശ്യങ്ങളോട് മുഖം തിരിക്കുന്നതുമൊക്കെ അവരോട് മാത്രമല്ല രോഗികളോടും ചെയ്യുന്ന ദ്രോഹമായേ കാണാനാവൂ. ഒമിക്രോണ്‍ എന്ന പുതിയ വകഭേദത്തിന്റെ വരവോടെ  ജനങ്ങള്‍ വീണ്ടും കൊവിഡ് ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍ ആശുപത്രി സംവിധാനങ്ങളുടെ താളം തെറ്റാന്‍ ഒരുതരത്തിലും അനുവദിച്ചുകൂടാ. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള സന്നദ്ധത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍വിധിയില്ലാതെ ചര്‍ച്ച നടത്തിയാല്‍ ഇപ്പോഴത്തെ അന്തരീക്ഷത്തിന് അയവുവരും. നിസ്സഹായരായ രോഗികളുടെ പ്രശ്‌നങ്ങള്‍ മറ്റാരെക്കാളും അറിയാവുന്നവരാണ് ഡോക്ടര്‍മാര്‍. രോഗികളെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന സമീപനം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇതൊക്കെ മനസ്സില്‍വച്ചുകൊണ്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടത്. സമരക്കാരോടുള്ള സര്‍ക്കാരിന്റെ അസഹിഷ്ണുത വിലപ്പെട്ട സമയം പാഴാക്കിക്കളയും. സമരക്കാരെ പാഠം പഠിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നതെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. ദുരഭിമാനം മാറ്റിവച്ച് സമരരംഗത്തുള്ള ഡോക്ടര്‍മാരുമായി എത്രയും വേഗം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടുപിടിക്കുകയാണ് വേണ്ടത്. സമൂഹത്തിന് വിലയേറിയ സേവനങ്ങള്‍ ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേര്‍ക്ക് കണ്ണടയ്‌ക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഡോക്ടര്‍മാരുടെ സമരം നീണ്ടുപോകുന്തോറും സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടുകയേയുള്ളൂ. ആരോഗ്യമന്ത്രി ഉചിതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന് പരിഹാരം കണ്ടെത്തേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.