ലഖ്നോ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദളിനെ അടര്‍ത്തിയെടുക്കാനുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ശ്രമം പരാജയപ്പെട്ടു. ബിജെപിയുമായാണ് അപ്നാദള്‍ സഖ്യമെന്നും സീറ്റു ചര്‍ച്ച ആരംഭിച്ചെന്നും അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ പറഞ്ഞു.
അതേ സമയം അനുപ്രിയപട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേല്‍ നയിക്കുന്ന അപ്നാദള്‍ (കമേരവാദി) ഇക്കുറി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് അനുപ്രിയ പട്ടേല്‍ മോദി സര്‍ക്കാരിലെ മന്ത്രി സ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുപ്രിയ പട്ടേല്‍ ഇത് തള്ളിക്കളഞ്ഞു.
ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രി കൂടിയാണ് അനുപ്രിയ പട്ടല്. അപ്നാദള്‍ 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ഞായറാഴ്ച അനുപ്രിയപട്ടേല്‍ തള്ളി. ‘ബിജെപിയുമായി സംഭാഷണങ്ങള്‍ നടക്കുകയാണ്. സീറ്റ് ചര്‍ച്ചകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. ബിജെപിയുമായി ചേര്‍ന്ന് പരമാവധി മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയെ വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്,’ – അനുപ്രിയ പട്ടേല്‍ പറഞ്ഞു.
‘അടിച്ചമര്‍ത്തപ്പെടുന്നവരെ സഹായിക്കാനാണ് അപ്നാദള്‍ രൂപീകരിക്കപ്പെട്ടത്. സാമൂഹ്യവിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് അപ്നാദള്‍ രൂപീകരിക്കപ്പെട്ടത്,’- അനുപ്രിയ പറഞ്ഞു.
ഈ വരുന്ന തെരഞ്ഞെടുപ്പില്‍ നിഷാദ് പാര്‍ട്ടി, അപ്നാ ദള്‍ (എസ്) എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് യോദി ആദിത്യനാഥിന്റെ തീരുമാനം. ഇതോടൊപ്പം മഹാന് ദള്‍, എന്‍സിപി, എസ് ബിഎസ് പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളും യോഗിയോടൊപ്പം സഖ്യത്തിലുണ്ട്.
ആകെയുള്ള ഉത്തര്‍പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ 400ലും ജയിക്കുമെന്നാണ് യോഗിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: