Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര; പ്രസാദ ചന്ദ്രന്റെ ദുരൂഹ മരണത്തിന് 42 വര്‍ഷം

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 11:49 am IST
in Kerala

കോട്ടയം: കമ്മ്യുണിസ്റ്റ് ഭീകരതക്ക് ഇരയായ കോട്ടയം നാഗമ്പടം വടക്കനാട്ട് വീട്ടില്‍ പ്രസാദ ചന്ദ്രന്റെ മരണത്തിലെ ദുരൂഹത 42 വര്‍ഷം കഴിഞ്ഞിട്ടും നീങ്ങിയില്ല. 1979 ഡിസംബര്‍ അഞ്ചിനാണ് അമ്മയും മൂന്ന് കുട്ടികളയേയും തനിച്ചാക്കി വിമുക്ത ഭടനായ പ്രസാദ ചന്ദ്രന്‍ യാത്രയായത്.  

എഐടിയുസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1979 ഡിസംബര്‍ 5ന് ഇടതുപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പണിമുടക്കണമെന്ന് യൂണിയന്‍ നേതൃത്വം ആജ്ഞാപിച്ചു. നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ സിമന്റ്‌സിലെ 24 തൊഴിലാളികള്‍ ജോലിക്ക് കയറി. അക്കൂട്ടത്തില്‍ പ്രസാദചന്ദ്രനും ഉള്‍പ്പെടുന്നു. ഇത് യൂണിയന്‍ നേതൃത്വത്തെ ചൊടിപ്പിച്ചു. ജോലിക്ക് കയറാന്‍ വന്നവരെ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തി സമരക്കാരെ അറസ്റ്റും ചെയ്തു. വൈകിട്ട് കമ്പനി വാഹനത്തില്‍ പോലീസ് സംരക്ഷണയിലാണ് ജോലിക്ക് കയറിയ ജീവനക്കാരെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തിച്ചത്.  

ജീവനക്കാരെ ബസ് സ്റ്റാന്റിലാക്കി മടങ്ങുന്ന വഴി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച തൊഴിലാളികള്‍ കോടിമതക്ക് സമീപം കമ്പനി വാഹനം തടഞ്ഞ് നിര്‍ത്തി പോലീസുകാരടക്കമുള്ളവരെ മര്‍ദിച്ചു. പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രസാദ് ചന്ദ്രനെ സമരക്കാര്‍ ക്രൂരമായി മര്‍ദിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. തുടര്‍ന്ന് ക്വാട്ടേഴ്‌സില്‍ എത്തിച്ചു. ഒമ്പത് വയസായ മകന്‍ ഷിബു പ്രസാദ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.  

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം  പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.  

ഡിസംബര്‍ ആറാം തീയതി രാവിലെ ഷിബു പ്രസാദ് കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത മൃതദേഹമാണ്. ആത്മഹത്യയാണെന്നാണ് പോലീസ് പറഞ്ഞത്. ആത്മഹത്യാ കുറിപ്പുള്ളതായി പറഞ്ഞെങ്കിലും വീട്ടുകാരെ  കാണിക്കാന്‍ തയ്യാറിയില്ല. കമ്പിനിക്ക് പുറത്ത് ഭീകര കൊലവിളികള്‍ നടക്കുമ്പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ മാനേജ്‌മെന്റോ സെക്യൂരിറ്റി ഓഫീസര്‍ സെയ്ത് മുഹമ്മദോ   അതിന് തയ്യാറായില്ലെന്നും പ്രസാദ ചന്ദ്രന്റെ മകന്‍ ഷിബു പ്രസാദ് പറഞ്ഞു.  

അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഷിബു പ്രസാദിന് സിമന്റ്‌സില്‍ ജോലി കിട്ടി. ആ ജോലി തനിക്ക് ലഭിക്കാതിരിക്കാന്‍ യൂണിയന്‍ നേതൃത്വം കുറെ ശ്രമിച്ചതായും ഷിബുപ്രസാദ് പറഞ്ഞു. മരണപ്പെട്ട പ്രസാദ ചന്ദ്രന്‍ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികനായിരുന്നു. ചൈനയുടെ യുദ്ധ തടവുകാരനായി 84 ദിവസം ചൈനീസ് ജയിലില്‍ കഴിഞ്ഞു. ബംഗ്ലാദേശ് വിമോചന ഓപ്പറേഷനും പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം സൈനിക സേവനം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരില്‍ മൂന്നുപേരും സൈനികരായിരുന്നു..

Tags: kottayamകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.