Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭക്ഷണമില്ലാതെ കണ്ണൂരിന്റെ അക്ഷയപാത്രം; 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ ഒരു നേരം പോലും നല്‍കാൻ ഭക്ഷണമില്ല

കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 12:54 pm IST
in Kannur

കണ്ണൂര്‍: ഭിക്ഷാടനമുക്ത വിശപ്പുരഹിത നഗരം എന്ന ലക്ഷ്യവുമായി നഗരത്തില്‍ സ്ഥാപിച്ച അക്ഷയപാത്രത്തില്‍ ഭക്ഷണമില്ല. കൊവിഡിന് ശേഷം അക്ഷയപാത്രം പ്രവര്‍ത്തന രഹിതമാണ്. നഗരത്തിലെത്തുന്ന വിശക്കുന്ന മനുഷ്യര്‍ക്ക് കൈയില്‍ പണമില്ലെങ്കിലും വിശപ്പടക്കാനുള്ള ആശ്രയമായിരുന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച അക്ഷയപാത്രം. ഭിക്ഷാടകര്‍ക്ക് പുറമെ മറ്റുള്ളവരും ഇവിടെ ഭക്ഷണത്തിനെത്തുമായിരുന്നു. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ നിലവില്‍ ഒരു നേരം പോലും നല്‍കാനുള്ള ഭക്ഷണമില്ല.

കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് ഭിതിയൊഴിഞ്ഞ് എല്ലാ മേഖലകളും സജീവമായപ്പോള്‍ ഇവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചിലരെ സ്വന്തം നാട്ടില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവര്‍ കുറവല്ല. അതില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളും മറ്റു ശാരീരികാസ്വസ്ഥകളും ഉള്ളവരുണ്ട്. ഇവര്‍ക്കുള്ള പ്രധാന ആശ്രയമായിരുന്നു പോലീസിന്റെ അക്ഷപാത്രം. കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയെങ്കിലും പിന്നെയും അടച്ചിട്ടു.  

2017 ഡിസംബറില്‍ ഇപ്പോഴത്തെ എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിക്കായി ഒരു ലക്ഷം രൂപ ചെലവിട്ടിരുന്നു. ദുരുപയോഗം ചെയ്യാതിരിക്കാന്‍ സിസിടിവി കാമറയും സ്ഥാപിച്ചു. ഭക്ഷണം മാത്രമല്ല ആവശ്യക്കാര്‍ക്ക് പുതുവസ്ത്രവും ഇവിടെ നിന്ന് ലഭിക്കും. ജനമൈത്രി പോലീസാണ് ക്യാബിനും ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്ന ഫുഡ് ചില്ലറും ഒരുക്കിയത്. സ്‌കൂളുകള്‍, സന്നദ്ധ സംംഘടനകള്‍, വ്യാപാരി സംഘടനകള്‍. സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് അത്താഴക്കൂട്ടം എന്ന വാട്സ് ആപ് കൂട്ടായ്‌മയാണ് ഭക്ഷണവും വ സ്ത്രങ്ങളുമെത്തിച്ചു നല്‍കിയത്. ഇപ്പോഴും അക്ഷയപാത്രത്തില്‍ ഭക്ഷണമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചിലരെങ്കിലും ഇവിടെ വന്നു നോക്കിപ്പോകാറുണ്ട്. അതേ സമയം ഭിക്ഷാടകര്‍ക്ക് അവര്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ ഭിക്ഷാടകര്‍ മിക്കവരും ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നവരല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് എങ്ങനെ ഭക്ഷണമെത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല.  

അടുത്ത മാസം ഒന്ന് മുതല്‍ അക്ഷയപാത്രത്തില്‍ ഭക്ഷണമെത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമിക്കുമെന്നാണ് അത്താഴക്കൂട്ടം ഭാരവാഹികള്‍ പറയുന്നത്. 

Tags: kannurപോലീസ്ഭക്ഷണംAkshayapathram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.