Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോലീസിന്റെ അഹന്തയ്‌ക്ക് കോടതിയിലേറ്റ പ്രഹരം

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം പോലീസ് രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സല്‍ഭരണമല്ല സെല്‍ഭരണമാണ് നടന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 05:00 am IST
inEditorial

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് എട്ടുവയസ്സുകാരിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനം നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിലുള്ളതാണ്. കാക്കി ധരിച്ചതിന്റെ അഹന്തയും ധാര്‍ഷ്ട്യവുമാണ് പെണ്‍കുട്ടിക്കും അച്ഛനുമെതിരെ കാണിച്ചതെന്നും,  ആ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് തലയിലൊന്നു തലോടിയെങ്കില്‍ പ്രശ്‌നം അവിടെ അവസാനിക്കുമായിരുന്നു എന്നും പറഞ്ഞ കോടതി, സംസ്ഥാനത്തെ പോലീസ് സംവിധാനം സാമൂഹ്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറിയിരിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്നു പറഞ്ഞുകൊണ്ട് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ പോലീസിനെ നയിക്കുന്നവരുടെയും നിയന്ത്രിക്കുന്നവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇനി ഈ പെണ്‍കുട്ടി ജീവിതത്തില്‍ പോലീസുകാരെ സംരക്ഷകരായി കാണുമോ, ഒരു ഫോണിനുവേണ്ടി ഒരു കുഞ്ഞിനോട് ഇങ്ങനെ പെരുമാറാമോ, ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെക്കാള്‍ വിലയുണ്ടോ ഫോണിന് എന്നൊക്കെയാണ് കോടതി ധാര്‍മികരോഷത്തോടെ ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത പോലീസിനു മാത്രമല്ല, രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിനുമുണ്ട്. കാരണം ഖദര്‍ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍, ചുവപ്പോ നീലയോ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍ പോലീസ് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നുകൂടി കോടതി ചോദിച്ചിരിക്കുന്നു.

തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. തുമ്പ വിഎസ്എസ്‌സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നത് കാണാന്‍ അച്ഛനൊപ്പമെത്തിയ എട്ടു വയസ്സുകാരിയെ തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥ അപമാനിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയെടുത്തു എന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. ഫോണ്‍ പിന്നീട് പിങ്ക് പോലീസിന്റെ വാഹനത്തില്‍നിന്ന് കണ്ടുകിട്ടുകയും ചെയ്തു. തനിക്ക് സംഭവിച്ച മറവിക്ക് ഒരു പാവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥ. മോഷണക്കുറ്റം ആരോപിച്ച് ‘നിന്നെ കണ്ടാല്‍ത്തന്നെ അറിയാം’ എന്നാണത്രേ ഇവര്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. ഇതിലെ ധ്വനി വ്യക്തമാണല്ലോ. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായി പ്രത്യേകം രൂപീകരിച്ച വിഭാഗമാണ് പിങ്ക് പോലീസ്. വനിതാ പോലീസുകാരായ ഇവര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനവും നല്‍കിയിട്ടുണ്ടത്രേ. ഇതിലുള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥയാണ് അത്യന്തം മോശമായി ഒരു പെണ്‍കുട്ടിയോട് പെരുമാറിയതെന്നത് വളരെ ഗുരുതരമായ കൃത്യവിലോപമാണ്. വിദേശത്താണെങ്കില്‍ ലക്ഷണക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നു എന്ന കോടതിയുടെ പരാമര്‍ശം ഇതാണ് കാണിക്കുന്നത്. മൂന്നുമാസം മുന്‍പ് നടന്ന ഈ സംഭവത്തില്‍ പോലീസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതിനു പകരം നടപടി ഒരു സ്ഥലംമാറ്റത്തിലൊതുക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്ന കോടതി ഉത്തരവാദികളെ വെറുതെ വിടാന്‍ പോകുന്നില്ല.

പൗരന്റെ സുരക്ഷ ഉറപ്പുവരുത്താനും നീതി നേടിക്കൊടുക്കാനും നിയമപരമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ് പോലീസ്. രാഷ്‌ട്രീയമോ മതപരമോ സാമുദായികമോ ആയ മുന്‍വിധികള്‍ പോലീസ് സേനയെ എന്നല്ല, അതില്‍പ്പെടുന്ന ഒരാളെപ്പോലും നയിക്കാന്‍ പാടില്ല. ഇതിന് കടകവിരുദ്ധമായാണ് ഇടതുമുന്നണി ഭരണത്തില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം പോലീസ് രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സല്‍ഭരണമല്ല സെല്‍ഭരണമാണ് നടന്നിട്ടുള്ളത്. പിണറായി ഭരണത്തില്‍ സിപിഎമ്മുകാരല്ലാത്ത, അവരുടെ ഒത്താശയില്ലാത്ത ആര്‍ക്കും പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. സിപിഎമ്മുകാര്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ ഏതുവിധേനയും രക്ഷിക്കുകയെന്നതാണ് പോലീസിന്റെ നയം. രാഷ്‌ട്രീയ കൊലപാതകമായാലും സ്വര്‍ണക്കടത്തായാലും ലൈഫ് മിഷന്‍ അഴിമതിയായാലും സഹകരണ ബാങ്ക് തട്ടിപ്പായാലും ഈ നയമാണ് പോലീസ് പ്രാവര്‍ത്തികമാക്കുന്നത്. ക്രൈംബ്രാഞ്ചിനെയും വിജിലന്‍സിനെയുമൊക്കെ ഒരു മറയുമില്ലാതെ ഇതിനുവേണ്ടി ഉപയോഗിക്കുകയാണ്. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കുകയും, കൊടുംകുറ്റവാളികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന സമീപനം ജനങ്ങളുടെ സൈ്വര ജീവിതത്തിനു തന്നെ ഭീഷണിയായിരിക്കുന്നു. ആലുവയില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം ഗാര്‍ഹിക പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തത് ഇത്തരം നിരവധി സംഭവങ്ങളില്‍ ഒന്നുമാത്രം. എന്തു കുറ്റം ചെയ്താലും രക്ഷിക്കപ്പെടുമെന്ന വിശ്വാസം കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കുണ്ട്.  ഇവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. നീതിയും സംരക്ഷണവും പ്രതീക്ഷിക്കുന്നിടത്തുനിന്ന് അനീതിയും അതിക്രമങ്ങളും നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളെ നിസ്സഹായരാക്കുന്നു. ഇപ്പോഴത്തെ നിലയ്‌ക്ക് കോടതികള്‍ക്ക് മാത്രമേ ഇതിനെതിരെ എന്തെങ്കിലും ചെയ്യാനാവൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.