Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോലീസിന്റെ അഹന്തയ്‌ക്ക് കോടതിയിലേറ്റ പ്രഹരം

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം പോലീസ് രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സല്‍ഭരണമല്ല സെല്‍ഭരണമാണ് നടന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 05:00 am IST
inEditorial

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് എട്ടുവയസ്സുകാരിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനം നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിലുള്ളതാണ്. കാക്കി ധരിച്ചതിന്റെ അഹന്തയും ധാര്‍ഷ്ട്യവുമാണ് പെണ്‍കുട്ടിക്കും അച്ഛനുമെതിരെ കാണിച്ചതെന്നും,  ആ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് തലയിലൊന്നു തലോടിയെങ്കില്‍ പ്രശ്‌നം അവിടെ അവസാനിക്കുമായിരുന്നു എന്നും പറഞ്ഞ കോടതി, സംസ്ഥാനത്തെ പോലീസ് സംവിധാനം സാമൂഹ്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറിയിരിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്നു പറഞ്ഞുകൊണ്ട് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ പോലീസിനെ നയിക്കുന്നവരുടെയും നിയന്ത്രിക്കുന്നവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇനി ഈ പെണ്‍കുട്ടി ജീവിതത്തില്‍ പോലീസുകാരെ സംരക്ഷകരായി കാണുമോ, ഒരു ഫോണിനുവേണ്ടി ഒരു കുഞ്ഞിനോട് ഇങ്ങനെ പെരുമാറാമോ, ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെക്കാള്‍ വിലയുണ്ടോ ഫോണിന് എന്നൊക്കെയാണ് കോടതി ധാര്‍മികരോഷത്തോടെ ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത പോലീസിനു മാത്രമല്ല, രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിനുമുണ്ട്. കാരണം ഖദര്‍ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍, ചുവപ്പോ നീലയോ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍ പോലീസ് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നുകൂടി കോടതി ചോദിച്ചിരിക്കുന്നു.

തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. തുമ്പ വിഎസ്എസ്‌സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നത് കാണാന്‍ അച്ഛനൊപ്പമെത്തിയ എട്ടു വയസ്സുകാരിയെ തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥ അപമാനിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയെടുത്തു എന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. ഫോണ്‍ പിന്നീട് പിങ്ക് പോലീസിന്റെ വാഹനത്തില്‍നിന്ന് കണ്ടുകിട്ടുകയും ചെയ്തു. തനിക്ക് സംഭവിച്ച മറവിക്ക് ഒരു പാവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥ. മോഷണക്കുറ്റം ആരോപിച്ച് ‘നിന്നെ കണ്ടാല്‍ത്തന്നെ അറിയാം’ എന്നാണത്രേ ഇവര്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. ഇതിലെ ധ്വനി വ്യക്തമാണല്ലോ. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായി പ്രത്യേകം രൂപീകരിച്ച വിഭാഗമാണ് പിങ്ക് പോലീസ്. വനിതാ പോലീസുകാരായ ഇവര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനവും നല്‍കിയിട്ടുണ്ടത്രേ. ഇതിലുള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥയാണ് അത്യന്തം മോശമായി ഒരു പെണ്‍കുട്ടിയോട് പെരുമാറിയതെന്നത് വളരെ ഗുരുതരമായ കൃത്യവിലോപമാണ്. വിദേശത്താണെങ്കില്‍ ലക്ഷണക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നു എന്ന കോടതിയുടെ പരാമര്‍ശം ഇതാണ് കാണിക്കുന്നത്. മൂന്നുമാസം മുന്‍പ് നടന്ന ഈ സംഭവത്തില്‍ പോലീസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതിനു പകരം നടപടി ഒരു സ്ഥലംമാറ്റത്തിലൊതുക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്ന കോടതി ഉത്തരവാദികളെ വെറുതെ വിടാന്‍ പോകുന്നില്ല.

പൗരന്റെ സുരക്ഷ ഉറപ്പുവരുത്താനും നീതി നേടിക്കൊടുക്കാനും നിയമപരമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ് പോലീസ്. രാഷ്‌ട്രീയമോ മതപരമോ സാമുദായികമോ ആയ മുന്‍വിധികള്‍ പോലീസ് സേനയെ എന്നല്ല, അതില്‍പ്പെടുന്ന ഒരാളെപ്പോലും നയിക്കാന്‍ പാടില്ല. ഇതിന് കടകവിരുദ്ധമായാണ് ഇടതുമുന്നണി ഭരണത്തില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം പോലീസ് രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സല്‍ഭരണമല്ല സെല്‍ഭരണമാണ് നടന്നിട്ടുള്ളത്. പിണറായി ഭരണത്തില്‍ സിപിഎമ്മുകാരല്ലാത്ത, അവരുടെ ഒത്താശയില്ലാത്ത ആര്‍ക്കും പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. സിപിഎമ്മുകാര്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ ഏതുവിധേനയും രക്ഷിക്കുകയെന്നതാണ് പോലീസിന്റെ നയം. രാഷ്‌ട്രീയ കൊലപാതകമായാലും സ്വര്‍ണക്കടത്തായാലും ലൈഫ് മിഷന്‍ അഴിമതിയായാലും സഹകരണ ബാങ്ക് തട്ടിപ്പായാലും ഈ നയമാണ് പോലീസ് പ്രാവര്‍ത്തികമാക്കുന്നത്. ക്രൈംബ്രാഞ്ചിനെയും വിജിലന്‍സിനെയുമൊക്കെ ഒരു മറയുമില്ലാതെ ഇതിനുവേണ്ടി ഉപയോഗിക്കുകയാണ്. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കുകയും, കൊടുംകുറ്റവാളികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന സമീപനം ജനങ്ങളുടെ സൈ്വര ജീവിതത്തിനു തന്നെ ഭീഷണിയായിരിക്കുന്നു. ആലുവയില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം ഗാര്‍ഹിക പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തത് ഇത്തരം നിരവധി സംഭവങ്ങളില്‍ ഒന്നുമാത്രം. എന്തു കുറ്റം ചെയ്താലും രക്ഷിക്കപ്പെടുമെന്ന വിശ്വാസം കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കുണ്ട്.  ഇവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. നീതിയും സംരക്ഷണവും പ്രതീക്ഷിക്കുന്നിടത്തുനിന്ന് അനീതിയും അതിക്രമങ്ങളും നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളെ നിസ്സഹായരാക്കുന്നു. ഇപ്പോഴത്തെ നിലയ്‌ക്ക് കോടതികള്‍ക്ക് മാത്രമേ ഇതിനെതിരെ എന്തെങ്കിലും ചെയ്യാനാവൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.