Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അട്ടപ്പാടിയിലെ നിശ്ശബ്ദ നരഹത്യകള്‍

അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 29, 2021, 05:00 am IST
in Editorial

അട്ടപ്പാടിയില്‍ നാല് ദിവസത്തിനിടെ പട്ടികവര്‍ഗത്തില്‍പ്പെടുന്ന നാല് ശിശുക്കള്‍ മരിക്കാനിടയായത് ഏറെ ദുഃഖകരവും വേദനാജനകവുമാണ്. അമ്മമാര്‍ക്ക്  മതിയായ പോഷകാഹാരം ലഭിക്കാത്തതും, യഥാസമയം ചികിത്സ ലഭിക്കാത്തതുമാണ് അത്യന്തം ദയനീയമായ ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അഞ്ചുമാസത്തിനിടെ 30 നവജാത ശിശുക്കള്‍ക്കാണ് അട്ടപ്പാടിയില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 18 മാസത്തിനിടെ മരിച്ചത് 52 പേരും. എട്ട് വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ 121 കുട്ടികള്‍ മരിച്ചതായാണ് കണക്കുകളില്‍ കാണുന്നത്. ഒരു വര്‍ഷം മാത്രം 42 കുട്ടികള്‍ മരിച്ചു എന്നറിയുമ്പോഴാണ് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുക. ശിശു മരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറച്ചു കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും  ചെയ്യുമ്പോഴാണ് അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാവുന്നത്. അഞ്ചു ദിവസത്തിനിടെ ഒരു അമ്മയും നാല് കുട്ടികളും മരിക്കാനിടയായത്  എന്തുകൊണ്ടാണെന്ന് കണ്ടെത്തി വിശദീകരിക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. പോഷകാഹാരത്തിന്റെ കുറവു മൂലമുള്ള രോഗങ്ങളെ  തുടര്‍ന്നാണിത്. ആദിവാസിക്കുട്ടികള്‍ മരിക്കുന്നത് അത്ര വലിയ പ്രശ്‌നമായി അധികൃതര്‍ കാണുന്നില്ല എന്നതാണ് വാസ്തവം. ഇത് അവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അലോസരം മാത്രമാണ്. തീര്‍ത്തും മനുഷ്യത്വരഹിതമായ ഈ സമീപനം മാറിയാലല്ലാതെ ഈ മരണങ്ങള്‍ക്ക് അറുതിയുണ്ടാവില്ല.

അട്ടപ്പാടിയിലെ പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നു കണ്ടെത്തുന്നതില്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ആദിവാസിക്ഷേമത്തിന്റെ പേരില്‍ ആരെയൊക്കെയോ ബോധിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നതാണ് രീതി. അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്. വിശപ്പടക്കാന്‍ ഒരുപിടി അരിയെടുത്തതിന് മധുവെന്ന യുവാവിനെ നിഷ്‌കരുണം തല്ലിക്കൊന്നതിനോടും വളരെ ഉദാസീനമായാണ് പൊതുസമൂഹം പെരുമാറിയത്. ഇതുസംബന്ധിച്ച കേസ് ഇഴഞ്ഞുനീങ്ങുകയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. അട്ടപ്പാടിയില്‍ ജീവിച്ചിരിക്കുന്നവരോടും ഇത്തരമൊരു സമീപനമാണ് അവരുടെ വികസനം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായവര്‍ക്കുള്ളത്. ആദിവാസികളുടെ രോഗ ദാരിദ്ര്യപീഡകള്‍ അകറ്റുന്നതിന് അവരുടെ ചുറ്റുപാടുകളും ജനിതകഘടനയുമൊക്കെ പഠിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. എന്നാല്‍ ഇതിനുള്ള സന്നദ്ധതയോ സാവകാശമോ സര്‍ക്കാര്‍ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ ഉണ്ടാവാറില്ല. ഇതിനു പകരം ആദിവാസികളെ മതപരമായും മറ്റും ചൂഷണം ചെയ്യുന്നവര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് അധികൃതരുടെ പെരുമാറ്റം. വ്യവസ്ഥാപിതമായ രീതിയില്‍ അഴിമതിയും നടത്തുന്നു. ആരും ചോദിക്കാനില്ലാത്തവരോട് എന്തുമാവാമെന്ന ഈ രീതിയാണ് ആദിവാസികളെ നാശത്തിലേക്ക് നയിക്കുന്നത്.

അട്ടപ്പാടിയിലെ പട്ടിണിപ്പാവങ്ങള്‍ വര്‍ഷങ്ങളായി അത്യന്തം ശോചനീയമായ നിലയില്‍ കഴിഞ്ഞുകൂടുമ്പോഴും അതിനെക്കുറിച്ച് ആരും ഒന്നും മിണ്ടിക്കൂടാ എന്നതാണ് രാഷ്‌ട്രീയ യജമാനന്മാരുടെ നിലപാട്. അട്ടപ്പാടിയിലെ പട്ടിണിയെ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ പട്ടിണിയോട് ഉപമിച്ചപ്പോള്‍ ആകാശം ഇടിഞ്ഞുവീണതുപോലെയാണല്ലോ സിപിഎമ്മും പിണറായി സര്‍ക്കാരും പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും മാത്രമല്ല, കുറ്റകരമായ പ്രവൃത്തികള്‍ കൂടിയാണ് അവിടുത്തെ ദുഃസ്ഥിതിക്ക് കാരണം. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുപോലും പിണറായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന വിമര്‍ശനം പല ഘട്ടത്തിലും ഉയരുകയുണ്ടായി.  ആദിവാസികളായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്ന ജനനീ ജന്മരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മൂന്നുമാസമായി നടപ്പാക്കിയിട്ടില്ല. ഇതിനുള്ള ഫണ്ട് മുടക്കുകയായിരുന്നു. വളരെ ഗുരുതരമായ വീഴ്ചയാണിത്. സംഘടിത ശക്തികളുടെ വോട്ടുബാങ്കിനെ പ്രീ

ണിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന സര്‍ക്കാര്‍ സാധുക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ബോധപൂര്‍വം ഇല്ലാതാക്കുന്നു. ആരെങ്കിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചാലും അവഗണിക്കും. ഇതിന്റെ ഫലമായുണ്ടാകുന്ന നിശ്ശബ്ദ കൊലപാതകങ്ങള്‍ക്കാണ് അട്ടപ്പാടി സാക്ഷ്യം വഹിക്കുന്നത്. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടാകണം. കേന്ദ്ര ഫണ്ട് മുഴുവനായും സമയബന്ധിതമായും ചെലവഴിക്കണം. മരണമടഞ്ഞ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കുടുംബങ്ങള്‍ക്ക് ഒട്ടും വൈകാതെ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ തുടരുന്നവര്‍ക്ക് അട്ടപ്പാടിയിലെ പ്രശ്‌നമെങ്കിലും പരിഹരിക്കാന്‍ കഴിയേണ്ടതല്ലേ.

Tags: deathഅട്ടപ്പാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.