Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാവങ്ങളെ അന്നമൂട്ടാന്‍ കേന്ദ്രപദ്ധതി

ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 27, 2021, 05:00 am IST
in Editorial

സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ജനക്ഷേമ ഭരണത്തിന്റെ പര്യായമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ആറ് പതിറ്റാണ്ടു കാലത്തിനിടെ അധികാരത്തില്‍ വന്ന മറ്റ് സര്‍ക്കാരുകള്‍ ചെയ്യാതിരുന്ന കാര്യങ്ങളാണ്  ആറ് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും, കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മറ്റ് വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാത്ത സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്തവര്‍ഷം മാര്‍ച്ചുവരെ തുടരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്തെ 80 കോടി പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതി 50,000 കോടിയിലേറെ രൂപ ചെലവു ചെയ്താണ് കേന്ദ്രം നടപ്പാക്കുന്നത്. സാധാരണ ലഭിച്ചുവരുന്ന ഭക്ഷ്യധാന്യ റേഷനു പു

റമെയാണ് ഈ സഹായമെന്നത് എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തുടക്കമിട്ട ഈ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി ലഭിക്കും. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്താന്‍ പോവുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ ദുഷ്ടലാക്കോടെ  നടത്തുന്നതിനിടെയാണ് ജനകോടികള്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സൗജന്യ ഭക്ഷ്യപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഇതിനു പുറമെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുകയുമുണ്ടായി. കേരളം ഉള്‍പ്പെടെ ഈ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. എന്നിട്ട് ഇത് തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുകയായിരുന്നു. ഇതില്‍പ്പോലും ക്രമക്കേടും അഴിമതിയും നടത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കി. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങളില്‍ വലിയൊരളവ് വിതരണം ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ഇവ ഗോഡൗണുകളില്‍ കിടന്ന് ഉപയോഗശൂന്യമാകുന്നതിന്റെ വാര്‍ത്തകള്‍ ചിത്രസഹിതം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതികരണമില്ലായിരുന്നു. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതെ നശിക്കാന്‍ അനുവദിച്ച് പ്രതിപക്ഷം ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും പാവപ്പെട്ട ജനങ്ങളെ  ദ്രോഹിക്കുകയുണ്ടായി. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹി സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ അഴുകി നശിക്കുന്നതിന്റെ വാര്‍ത്തകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് ആഭിമുഖ്യം തോന്നാതിരിക്കുന്നതിനാണ് പിണറായി വിജയനും അരവിന്ദ് കേജ്രിവാളും ഇങ്ങനെ ജനദ്രോഹപരമായി പെരുമാറിയത്.

ഗരീബ് കല്യാണ്‍ അന്നയോജന തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് ഇടതുമുന്നണി സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സൗജന്യ കിറ്റ് വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ ആഘാതത്തില്‍നിന്ന് സാധാരണ ജനങ്ങള്‍ക്ക് ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അവര്‍ക്ക് സ്ഥിരം വരുമാനമില്ലാത്ത അവസ്ഥയാണ്. കൊവിഡ് ബാധിച്ച ഭൂരിപക്ഷം ജനങ്ങളും അതിന്റെ  അവശതയില്‍ കഴിയുന്നു. ഇതിനിടയില്‍ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ടവര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ  പുതിയ തീരുമാനം ആശ്വാസമാവുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒന്നരക്കോടിയിലേറെ പേര്‍ക്ക് കേന്ദ്രം നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കും. ഇതിനെതിരെ ഇനി എന്ത് ദുഷ്പ്രചാരണമാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നടത്താന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരാക്കുക എന്ന പ്രഖ്യാപിത അജണ്ടയ്‌ക്ക് എതിരായതിനാല്‍ ഇക്കൂട്ടര്‍ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. ഇവര്‍ എന്തുതന്നെ ചെയ്താലും കേന്ദ്രത്തെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല. ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശാവതാരവും മനുഷ്യനും

Kerala

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം
Cricket

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

പുതിയ വാര്‍ത്തകള്‍

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.