Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദത്തല്ല, കുട്ടിക്കടത്ത് തന്നെ; സര്‍ക്കാരും സിപിഎമ്മും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദത്ത് നല്കി നാലാം നാള്‍ അനുപമ അവകാശവാദമുന്നയിച്ച് എത്തിയിട്ടും നടപടികളുമായി മുന്നോട്ടു പോയെന്നാണ് വനിത ശിശുവികസന ഡയറക്ടറുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് ഇന്നലെ കൈമാറി.

അനീഷ് അയിലം by അനീഷ് അയിലം
Nov 25, 2021, 08:54 am IST
in Kerala

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കിയതല്ല, തട്ടിയെടുത്ത് കടത്തിയതുതന്നെയെന്ന് സ്ഥിരീകരിച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ, സര്‍ക്കാരും സിപിഎമ്മും നടപടികളെ പല തവണ ന്യായീകരിച്ച മന്ത്രി വീണാ ജോര്‍ജും വെട്ടിലായി.  

അനുപമയുടെ അച്ഛന്‍ സിപിഎം നേതാവു കൂടിയായ ജയചന്ദ്രനു വേണ്ടി പാര്‍ട്ടി അറിഞ്ഞ്, സര്‍ക്കാര്‍ ഒത്താശയോടെ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് കുഞ്ഞിനെ നാടുകടത്തിയെന്ന് വ്യക്തമാക്കുന്നതാണ് വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയുടെ  റിപ്പോര്‍ട്ട്.

ദത്ത് നല്കി നാലാം നാള്‍ അനുപമ അവകാശവാദമുന്നയിച്ച് എത്തിയിട്ടും നടപടികളുമായി മുന്നോട്ടു പോയെന്നാണ് വനിത ശിശുവികസന ഡയറക്ടറുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് ഇന്നലെ കൈമാറി.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ സുനന്ദ എന്നിവര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഒക്‌ടോബര്‍ 22ന് രാത്രി കിട്ടിയ കുട്ടിയുടെ വിവരങ്ങള്‍ ശിശുക്ഷേമ സമിതിയില്‍ നിന്നു സിഡബ്ല്യുസിയെ അറിയിച്ചത് ഒക്‌ടോബര്‍ 28ന്.  ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി ആശുപത്രി രേഖകളിലടക്കം തിരുത്തി. കുഞ്ഞിന്റെ രക്ഷിതാക്കളെ അന്വേഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം കണ്ട ശേഷം അനുപമയുടെ  ഭര്‍ത്താവ് അജിത് നിരവധി തവണ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ കണ്ടു. എന്നാല്‍ അജിത്തിന്റെ വരവ് സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് മായ്ച്ച് കളഞ്ഞു.  

അനുപമ സിഡബ്ല്യുസി ഉത്തരവുമായെത്തിയപ്പോള്‍ ദത്ത് നല്കിയ കുഞ്ഞിന്റെ വിവരം മറച്ചുവച്ച് മറ്റൊരു കുഞ്ഞിനെ കാണിച്ചു. ആ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തി. അപ്പോഴും ആന്ധ്ര സ്വദേശികള്‍ക്കായി ദത്ത് നടപടികള്‍ മുന്നോട്ടുപോകാന്‍ 2021 ആഗസ്ത് 16ന് കോടതിയില്‍ സത്യവാങ്മൂലം നല്കി. ശിശുക്ഷേമ സമിതിയിലെത്തിയത് മുതല്‍ കുഞ്ഞ് അനുപമയുടെ കുഞ്ഞാണെന്ന് ഷിജുഖാന് ഉത്തമ ബോധ്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍.  

ഏപ്രില്‍ ഇരുപത്തിരണ്ടിന് ഓണ്‍ലൈനിലൂടെയാണ് അനുപമ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചത്. പരാതി കേട്ടിട്ടും കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസില്‍ അറിയിച്ചില്ല. 2021 ആഗസ്ത് ആറിന് കുഞ്ഞിനെ ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്കി. ആഗസ്ത് പതിനൊന്നിന് അനുപമ വീണ്ടും സിഡബ്ല്യുസിയെ സമീപിച്ചു.  

മറ്റൊരു കുഞ്ഞിനെ കാണിച്ച ശേഷം ഡിഎന്‍എ ടെസ്റ്റ് നടത്തി. പരിശോധനാഫലം നെഗറ്റീവായി. എന്നിട്ടും ദത്ത് നല്കിയ കുട്ടിയെ തിരികെ എത്തിച്ച് ഡിഎന്‍എ പരിശോധന നടത്താനോ ദത്ത് നടപടികള്‍ നിര്‍ത്തിവയ്‌ക്കാനോ ലീഗല്‍ ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ നടപടികളിലെ ഗൂഢാലോചന കണ്ടെത്താന്‍ വകുപ്പുതല അന്വേഷണത്തിലൂടെ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ അനുപമയില്‍ നിന്ന് അകറ്റാന്‍ പാര്‍ട്ടി, സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഗൂഢാലോചനയാണ് വകുപ്പുതല അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

Tags: കേസ്child
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.