Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേക്ക് മരം ഒഴുകിയെത്തി; അതിവേഗത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു; ഒഴിവായത് വന്‍ ദുരന്തം

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്‍മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 22, 2021, 06:23 pm IST
in Kerala

ഇടുക്കി: വന്‍മരം ഒഴുകിയെത്തി, അതിവേഗത്തിലുള്ള ഇടപെടലൂടെ ഇടുക്കിയുടെ ഷട്ടര്‍ അടച്ച് കെഎസ്ഇബി. ഒഴിവായത് വലിയ അപകടം. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഈ സമയം ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു.ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഒരു ഷട്ടര്‍ കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒരു മീറ്റായി ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടാകും.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്‍മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി.

ഉടനെ കെഎസ്ഇബിയുടെ അണക്കെട്ടിലുണ്ടായിരുന്ന മുതിര്‍ന്ന അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം ഡാം സേഫ്റ്റിയുടെ ചീഫ് എഞ്ചിനീയറെ ധരിപ്പിച്ചു. ഉടന്‍ ഷട്ടറടയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇതിന് ആവശ്യമായിരുന്നു. കളക്ടറുടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി 15 മിനിറ്റിനകം ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിന് അടുത്ത് വരെ എത്തിയിരുന്നു.

ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയാണ്. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. ഇത്തരത്തില്‍ കുടുങ്ങിയാല്‍ ഷട്ടര്‍ പിന്നീട് 3-4 മീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും. ഇതിനൊപ്പം ഷട്ടറിന്റെ ഭാഗങ്ങളിലെവിടെയെങ്കിലും മരം ഉടക്കിയാല്‍ ജലനിരപ്പ് താഴാതെ നീക്കാനും ആകില്ല. ജലനിരപ്പ് ഷട്ടര്‍ നിരപ്പായ 2373ന് താഴെ എത്തിക്കേണ്ടിയും വരും. സമാനമായി നേരത്തെ ചെറിയ ഡാമുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇടുക്കിയില്‍ മുഴുവന്‍ സമയവും പ്രത്യേകിച്ച് ഷട്ടര്‍ തുറന്നാല്‍ എല്ലാ സ്ഥലത്തും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും ഷട്ടര്‍ അടക്കാനും അപകടമൊഴുവാക്കാനും സഹായിച്ചത്. സിവില്‍ എഞ്ചിനീയേഴ്സ് ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് സുരക്ഷയുടെ പൂര്‍ണ്ണ ചുമതല നോക്കുന്നത്. ഷട്ടര്‍ അടച്ച ശേഷം അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരയിലേക്ക് മാറ്റി. അതേ സമയം പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതിനാല്‍ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഒരെണ്ണം അടക്കുകയും രണ്ടാമത്തേത് 10 സെ.മീ. ആയി കുറയ്‌ക്കുകയും ചെയ്തു. നിലവില്‍ 141.10 അടിയാണ് ജലനിരപ്പ്. ഇടുക്കിയില്‍ 2400.12 അടിയാണ്. റൂള്‍ ലെവല്‍ മാറിയതിനാല്‍ ഷട്ടര്‍ ഉടന്‍ തുറക്കേണ്ട സാഹചര്യം ഇല്ല.

Tags: idukkiഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.