Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എവിടെ പെങ് ഷുവായി? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ലൈംഗികപീഡനം ചോദ്യം ചെയ്ത ചൈനയിലെ ടെന്നീസ് താരത്തെ കാണാനില്ല

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ലൈംഗികമായി പീഢിപ്പിച്ചെന്ന് പരാതിപ്പെട്ട ചൈനയിലെ ടെന്നീസ് താരത്തെ കാണാനില്ല. ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷമായതോടെ ലോകരാഷ്‌ട്രങ്ങള്‍ ചൈനയെ പ്രതിക്കൂട്ടി നിര്‍ത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 09:11 pm IST
in World

ഹോംങ്കോങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ്  ലൈംഗികമായി പീഢിപ്പിച്ചെന്ന് പരാതിപ്പെട്ട ചൈനയിലെ ടെന്നീസ് താരത്തെ കാണാനില്ല. ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷമായതോടെ ലോകരാഷ്‌ട്രങ്ങള്‍ ചൈനയെ പ്രതിക്കൂട്ടി നിര്‍ത്തുകയാണ്.  

പെങ് ഷുയിയുടെ എവിടെയാണെന്നത് സംബന്ധിച്ചുള്ള തെളിവ് അമേരിക്കയും ഐക്യരാഷ്‌ട്രസഭയും ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അവര്‍ സൗഖ്യത്തോടെയിരിക്കുകയാണെന്നതിന്റെ തെളിവും ഹാജരാക്കാന്‍ ചൈനയോട് യുഎസും യുഎന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ അടുത്തയാളുമായ സാങ് ഗവോലിയാണ് ഈ ലൈംഗികക്കേസില്‍ കുറ്റവാളിയായി നിലകൊള്ളുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക വേഴ്ചയ്‌ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പെങ് ഷൂയി തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച പരാതിയില്‍ പറയുന്നു.  ട്വിറ്ററിന് തുല്ല്യമായി ചൈനക്കാര്‍ കണക്കാക്കുന്ന വെയ്‌ബോയിലെ അക്കൗണ്ടിലൂടെയാണ് പെങ് ഷൂയി ഈ പരാതി ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വെയ്‌ബോ ഈ പോസ്റ്റ് പിന്‍വലിച്ചു.

ടെന്നീസ് താരം പെങ് ഷുവായിയുടെ വെളിപ്പെടുത്തല്‍ ചൈനയിലെ ഇന്‍റര്‍നെറ്റില്‍ അലയടിക്കുകയായിരുന്നു. അതിനിടയിലാണ് നാടകീയമായി അവര്‍ അപ്രത്യക്ഷമായിരിക്കുന്നത്. പെങ് ഷൂയിയുടെ പരാതി രാഷ്‌ട്രീയമാനങ്ങളുള്ള ഒന്നായതിനാല്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനം അധികാരമുപയോഗിച്ച് തുടച്ച് നീക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.  പരാതി പുറത്തറിയാതിരിക്കാന്‍ അദ്ദേഹം തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കടുത്ത സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.  

1600 വാക്കുകളുള്ള പരാതിയാണ് ടെന്നീസ് താരം പെങ് ഷൂയി വെയ്‌ബോയില്‍ പങ്കുവെച്ചിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ പറയുന്നു. പത്ത് വര്‍ഷത്തോളം ഈ ലൈംഗിക ബന്ധം നിര്‍ബന്ധത്തിന് വഴങ്ങി തുടര്‍ന്നതായും പെങ് ഷൂയി ആരോപിക്കുന്നു.  ‘ഞാന്‍ എത്രമാത്രം തകര്‍ന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു മനുഷ്യസ്ത്രീയാണോ എന്ന് പല തവണ ചോദിച്ചിട്ടുണ്ട്. നടക്കുന്ന ഒരു ശവശരീരമായാണ് എനിക്ക് എന്നെ തോന്നുന്നത്. ഓരോ ദിവസവും ഞാന്‍ അഭിനയിക്കുകയായിരുന്നു,’ പെങ് ഷുവായി പറയുന്നു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗമാണ് സാങ് ഗവോലി. ചൈനയിലെ ഏറ്റവും ഉയര്‍ന്ന അധികാരകേന്ദ്രമാണ് ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍റിംഗ് കമ്മിറ്റി. 2018ല്‍ ഉപപ്രധാനമന്ത്രിയായി വിരമിച്ചു. ഇദ്ദേഹം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിന്റെ അടുത്ത അനുയായി ആണ്. ഇപ്പോഴും ഇദ്ദേഹം ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ സ്വകാര്യ ജീവിതം നയിക്കുകയാണ്.

പെങിന്റെ പരാതി ഇന്‍റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചതോടെ ഇതിനെതിരെ ശക്തമായ നീക്കമാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകളോ കമന്‍റുകളോ എവിടെ കണ്ടാലും നീക്കം ചെയ്യുകയാണ്. അവരുടെ നീണ്ട പരാതിക്കത്ത് അരമണിക്കൂറിനുള്ളിലാണ് വെയ്‌ബോയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. പെങ് ഷുവായിയുടെ  വെയ്‌ബോ അക്കൗണ്ടിന് 50 ലക്ഷം ഫോളോവേഴ്‌സുണ്ട്. ഇപ്പോള്‍ ഇവരുടെ പഴയ പോസ്റ്റുകള്‍ക്കുള്ള കമന്‍റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

അസാധാരണ സെന്‍സര്‍ഷിപ്പിന്റെ ഭാഗമായി വെയ്‌ബോയിലെ ടെന്നീസ് ചര്‍ച്ച ചെയ്യുന്ന പേജുകള്‍ പോലും നീക്കം ചെയ്തിരിക്കുകയാണ്. വനിതാ ഡബിള്‍സ് ടെന്നീസില്‍ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാളായ പെങ് ഷുവായിയുടെ തിരോധാനത്തില്‍ അമേരിക്കയ്‌ക്കും പ്രസിഡന്‍റ് ജോ ബൈഡനും ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ഇക്കാര്യത്തില്‍ ചൈന സ്വതന്ത്രവും ശരിയെന്നുറപ്പിക്കാവുന്നതുമായ തെളിവുകള്‍ നല്‍കണമെന്നും ജെന്‍ സാകി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവായ സാങ് ഗവോലിയ്‌ക്കെതിരെ പെങ് ഷൂയി ഉന്നയിച്ച പരാതികളെക്കുറിച്ച് സുതാര്യമായി അന്വേഷിക്കാനും ഐക്യരാഷ്‌ട്രസഭയും ചൈനയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. പെങ് ഷൂയി അപ്രത്യക്ഷമായതോടെ ടെന്നീസ് ടൂര്‍ണ്ണമെന്‍റുകള്‍ ചൈനയില്‍ നിന്നും പിന്‍വലിക്കുമെന്ന് വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) പറയുന്നു. എന്നാല്‍ തികച്ചും ‘കമ്മ്യൂണിസ്റ്റ്’ ശൈലിയില്‍ ഇക്കാര്യത്തെക്കുറിച്ച് അരിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചൈനീസ് അധികൃതര്‍. പെങ് ഷൂയിയെ ചുറ്റിപ്പറ്റിയുള്ള വിവാദം അറിയില്ല. ഈ വിഷയം തന്ത്രപരമായ ചോദ്യമല്ലെന്നും ചൈനീസ് വക്താവ് സാവോ ലിജിയാന്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പ് പെങ് ഷുവായി കമ്മ്യൂണിസ്റ്റ് നേതാവിന്റെ ലൈംഗികപീഢനം സംബന്ധിച്ച പരാതി പുറത്തുവിട്ട ശേഷം ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന പതിവ് പല്ലവിയാണ് ചൈനീസ് സര്‍ക്കാര്‍ പാടിക്കൊണ്ടേയിരിക്കുന്നത്. ചൈനയുടെ കമ്മ്യൂണിസ്റ്റ് ഉരുക്കുമറ ഭേദിച്ച് സത്യം പുറത്തുകൊണ്ടിവരിക എളുപ്പമല്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ക്കറിയാം. ചൈനീസ് ഭരണകൂടം അങ്ങേയറ്റം സെന്‍സറിങിന് വിധേയമാക്കുന്ന ഇന്റര്‍നെറ്റില്‍ പെങ് ഷൂയിയെ സംബന്ധിച്ചും അവരുടെ പരാതിയെ സംബന്ധിച്ചുമുള്ള എല്ലാ സന്ദേശങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നീക്കം ചെയ്ത് കഴിഞ്ഞു.

Tags: ഐഎസ്ലോകാരോഗ്യ സംഘടനചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെന്നിസ്സ്ജെൻസാക്കിപെങ് ഷൂയിപെങ് ഷുവായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.