Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിമോചനം കാത്തിരിക്കുന്ന പാക്കധിനിവേശ കശ്മീര്‍

ഭീകരപ്രവര്‍ത്തനത്തിലൂടെ വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനാണ് പാകിസ്ഥാന് താല്‍പ്പര്യം. ചരിത്രപരമായിത്തന്നെ ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്ന നയമാണ് പാകിസ്ഥാന്റേത്. കശ്മീരിലുള്‍പ്പെടെ ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ ഭാരതം നിര്‍ബന്ധിതമാവുകയും ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:00 am IST
inEditorial

അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഉടന്‍ പിന്മാറണമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയില്‍ ഭാരതം ആവശ്യപ്പെട്ടിരിക്കുന്നത് അന്താരാഷ്‌ട്രവേദികളില്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണ്. രക്ഷാസമിതിയില്‍ പാകിസ്ഥാന്‍, കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതിന് മറുപടിയായാണ് ജമ്മു-കശ്മീരിലെ നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്ന എല്ലാ മേഖലകളില്‍നിന്നും പിന്മാറണമെന്ന് ഭാരതം മുന്നറിയിപ്പ് നല്‍കിയത്. യുഎന്‍ വേദികളെ പാകിസ്ഥാന്‍ വിദ്വേഷ പ്രചാരണത്തിന് ദുരുപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ശക്തവും ഉചിതവുമായ മറുപടി. ഭാരതത്തിന്റെ നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുകയാണെന്നു പറഞ്ഞ യുഎന്നിലെ നമ്മുടെ സ്ഥിരം പ്രതിനിധി കശ്മീരിയായ ഡോ. കാജല്‍ ഭട്ട് പാകിസ്ഥാനെതിരെ ഒരു കടന്നാക്രമണം തന്നെയാണ് നടത്തിയത്. ജമ്മുകശ്മീര്‍ മുഴുവനും ലഡാക്കും ഭാരതത്തിന്റെ ഭാഗമായിരുന്നു, ഇപ്പോഴുമാണ്, ആയിരിക്കുകയും ചെയ്യും. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്ന പ്രദേശവും ഇതിലുള്‍പ്പെടുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉടന്‍ ഒഴിഞ്ഞു പോകണം. പാകിസ്ഥാന്റെ പ്രതിനിധി ഉന്നയിച്ച ബാലിശമായ ചില വാദഗതികള്‍ക്ക് മറുപടി പറയാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് കാജല്‍ ഭട്ട് ആ രാജ്യത്തിന്റെ നയതന്ത്രപരമായ മര്യാദയില്ലായ്‌മക്കെതിരെ ഇങ്ങനെ തുറന്നടിച്ചത്.

ഇത് ആദ്യമായല്ല പാകിസ്ഥാന്‍ യുഎന്‍ വേദികള്‍ ദുരുപയോഗിച്ച് ഭാരതത്തിനെതിരെ കുപ്രചാരണം നടത്തുന്നത്. മുന്‍കാലത്ത് പലപ്പോഴും ചെയ്യാറുള്ളതുപോലെ ഇതിന് മറുപടി പറയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ ഭാരതത്തിന്റെ പ്രതികരണം. സ്വന്തം ചെയ്തികളുടെ പേരില്‍ ആ രാജ്യത്തെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയാണ്. അതിനാല്‍ പഴയതുപോലെ മേനി നടിക്കാന്‍ പാകിസ്ഥാന് കഴിയുന്നില്ല. പാകിസ്ഥാനുള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളോടും ഭാരതം സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് സഹായിക്കുന്ന നിലപാടുകളല്ല പാകിസ്ഥാന്‍ സ്വീകരിക്കാറുള്ളത്. ഭീകരപ്രവര്‍ത്തനത്തിലൂടെ വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനാണ് പാകിസ്ഥാന് താല്‍പ്പര്യം. ചരിത്രപരമായിത്തന്നെ ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്ന നയമാണ് പാകിസ്ഥാന്റേത്. കശ്മീരിലുള്‍പ്പെടെ ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ ഭാരതം നിര്‍ബന്ധിതമാവുകയും ചെയ്യുന്നു. സമീപകാലത്ത് നമ്മുടെ സൈന്യം പാകിസ്ഥാന്റെ മണ്ണില്‍ കയറി ഒന്നിലധികം തവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇതിന് തെളിവാണ്. സൈനികമായി ഭാരതത്തെ നേരിടാനാവില്ലെന്ന തിരിച്ചറിവ് പാകിസ്ഥാനുണ്ട്. ഇതിനു പകരമാണ് ഭീകരരെ ഉപയോഗിച്ച് കശ്മീരിലും മറ്റും അക്രമങ്ങള്‍ നടത്തുന്നത്. കാപട്യം മുഖമുദ്രയാക്കി അന്താരാഷ്‌ട്രവേദികളില്‍ കുപ്രചാരണവും നടത്തുന്നു. ഇതിനും ഭാരതം ശക്തമായ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

പാക്കധീന കശ്മീര്‍ ഭാരതത്തിന്റേതാണെന്ന് 1994 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഇവിടെയാണ് പാക്കധീന കശ്മീരില്‍നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്ന നിലപാട് പ്രസക്തമാകുന്നത്. കോണ്‍ഗ്രസ്സ് ഭരണത്തിന്റെ ബാക്കിപത്രമാണ് കശ്മീര്‍ പ്രശ്‌നം. സ്വാതന്ത്ര്യ സമ്പാദന കാലത്ത്, കശ്മീര്‍ നാട്ടുരാജ്യം ഭാരതത്തില്‍ നിരുപാധികമായി ലയിക്കാനുള്ള അവസരം അട്ടിമറിച്ചത് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവാണ്. വിഘടനവാദം വളര്‍ത്തുന്ന വകുപ്പ് 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വ്യവസ്ഥ നീക്കം ചെയ്തത് പാകിസ്ഥാനുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. ശക്തമായ ഈ നയത്തിന്റെ തുടര്‍ച്ചയാണ് പാക്കധീന കശ്മീരില്‍നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്ന നിലപാട് യുഎന്‍ വേദിയില്‍ പ്രഖ്യാപിച്ചത്. നിര്‍ദേശം ലഭിച്ചാല്‍ പാക്കധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഉചിതമായ നടപടികള്‍ സൈന്യം സ്വീകരിക്കുമെന്ന് കരസേന മേധാവിയുടെ പദവി ഏറ്റെടുത്ത ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നരവണെ പ്രഖ്യാപിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കണം. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കുന്നതിന് പാക്കധീന കശ്മീര്‍ തിരിച്ചുപിടിച്ചേ തീരൂ. ഈ നടപടി അനന്തമായി നീണ്ടുപോകുന്നത് ഭാരതത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായിക്കില്ല. ഇന്ന് ഭാരതം ഭരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഉറച്ച ബോധ്യവും ഇച്ഛാശക്തിയുമുണ്ടെന്നാണ് യുഎന്‍ രക്ഷാസമിതിയിലെ പാകിസ്ഥാനുള്ള മുന്നറിയിപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.