Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യവിരോധം ലളിതകലയല്ല

ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് ഭാരതത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍. രാജ്യത്ത് നൂറുകോടി പേര്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാന്‍ കഴിഞ്ഞത് ലോകം അദ്ഭുതത്തോടെയാണ് കണ്ടത്. ഐക്യരാഷ്‌ട്ര സഭയും ലോകാരോഗ്യ സംഘടനയും വിവിധ രാഷ്‌ട്രത്തലവന്മാരും ഈ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 05:00 am IST
inEditorial

ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ട ഭാരതത്തിന്റെ കൊവിഡ് പ്രതിരോധത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത് സ്വാഭാവികമാണ്. കൊവിഡിനെ നേരിടാനുള്ള ആഗോള ഉച്ചകോടിയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് കാവി ധരിച്ച പശു പങ്കെടുക്കുന്നതായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ രാജ്യത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടി വരച്ചതാണ്. കാര്‍ട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം രചനകളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി പൗരബോധമുള്ള ആര്‍ക്കും കാണാനാവില്ല. രാഷ്‌ട്രീയ വിമര്‍ശനവും രാജ്യത്തെ അവഹേളിക്കുന്നതും രണ്ടാണ്. കലാകാരന്മാര്‍ക്കും അറിയാത്തതല്ല ഇത്. ഇതിനു മുന്‍പ് ചിലര്‍ വരച്ച ഇത്തരം കാര്‍ട്ടൂണുകള്‍ അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരികയും, കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാപ്പു പറയുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെയിരിക്കെ കൊവിഡ് പ്രതിരോധത്തില്‍ കൈവരിച്ച മഹത്തായ നേട്ടത്തെ പരിഹസിച്ച് പ്രത്യക്ഷത്തില്‍ തന്നെ രാജ്യത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച ലളിതകലാ അക്കാദമിയുടെ നടപടി അത്യന്തം പ്രകോപനപരമാണ്. സാധ്യമായ നിലയിലെല്ലാം പ്രതിഷേധമുയരണം. വിവാദഗ്രസ്തമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം നല്‍കാന്‍ തെരഞ്ഞെടുത്ത ശേഷം അക്കാര്യം അക്കാദമി ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്നതുതന്നെ തങ്ങളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ടാവാം.

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട കാര്യം കാര്‍ട്ടൂണിസ്റ്റു തന്നെയാണ് പുറത്തുവിട്ടത്. ഇതില്‍ അസ്വാഭാവികതയുണ്ട്. സംഭവം വിവാദമായതോടെ ഉത്തരവാദിത്തം കയ്യൊഴിയുകയാണ് അക്കാദമിയെ നയിക്കുന്നവര്‍ ചെയ്തത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്നും, ഈ തീരുമാനത്തിലിടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും സെക്രട്ടറി പി.വി. ബാലനും പറഞ്ഞത്. ഈ വാദം വിലപ്പോവില്ല. വെറും ഒഴികഴിവാണ്. ജൂറിയില്‍ ഇവര്‍ രണ്ടുപേരും അംഗങ്ങളായിരുന്നുവെന്നതാണ് വിചിത്രം. ലളിതകലാ അക്കാദമി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. നികുതിപ്പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതും. അവാര്‍ഡ് തുകയും നികുതിപ്പണത്തില്‍ നിന്നാണ്. അതുകൊണ്ട് തോന്നുംപോലെ പ്രവര്‍ത്തിക്കാനാവില്ല. കഴിഞ്ഞവര്‍ഷം പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത കാര്‍ട്ടൂണും വിവാദത്തില്‍പ്പെടുകയുണ്ടായി. സ്വന്തം സഭയില്‍പ്പെട്ട ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ജലന്തര്‍ ബിഷപ്പിനെ കഥാപാത്രമാക്കിയുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ഇതിനെതിരെ ഒരു വിഭാഗമാളുകള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അന്നത്തെ സാംസ്‌കാരിക മന്ത്രിതന്നെ രംഗത്തുവരികയും, പുരസ്‌കാരം തടഞ്ഞുവയ്‌ക്കുകയുമുണ്ടായി. എന്നാല്‍ രാജ്യത്തെ പരസ്യമായി അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയതിനോട് പ്രതികരിക്കാന്‍ പോലും ഇപ്പോഴത്തെ സാംസ്‌കാരിക മന്ത്രിയോ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ തയ്യാറാവാത്തത് നഗ്നമായ ഇരട്ടത്താപ്പാണ്.

ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് ഭാരതത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍. രാജ്യത്ത് നൂറുകോടി പേര്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാന്‍ കഴിഞ്ഞത് ലോകം അദ്ഭുതത്തോടെയാണ് കണ്ടത്. ഐക്യരാഷ്‌ട്ര സഭയും ലോകാരോഗ്യ സംഘടനയും വിവിധ രാഷ്‌ട്രത്തലവന്മാരും ഈ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയുണ്ടായി. മാര്‍പ്പാപ്പയും ഇതില്‍പ്പെടുന്നു. എന്നാല്‍ ഇത് ജനങ്ങള്‍ കൈവരിച്ച നേട്ടമെന്നാണ് മോദി പ്രതികരിച്ചത്. ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ ഈ പ്രതിരോധ കുത്തിവയ്‌പ്പ് രാജ്യത്തിന് അഭിമാനകരമാണ്. ഇതിനെ അപഹസിക്കുന്നത് രാജ്യതാല്‍പര്യത്തിനെതിരാണ്. ഇത്തരം കാര്‍ട്ടൂണുകള്‍ വരയ്‌ക്കുന്നത് പതിവാക്കിയിട്ടുള്ളയാളാണ് ഈ കാര്‍ട്ടൂണിസ്റ്റ്. അതിന് പുരസ്‌കാരം നല്‍കി ആദരിക്കാന്‍ ലളിതകലാ അക്കാദമി എടുത്ത താല്‍പര്യം ദുരുപദിഷ്ടമാണ്. സര്‍ക്കാരിന്റെയും സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിന്റെയും മനോഭാവം തന്നെയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. നൂറുകോടി പേര്‍ വാക്‌സിനെടുത്തത് രാജ്യം മുഴുവന്‍ ആഘോഷിച്ചപ്പോള്‍ അത് ജനങ്ങളില്‍ നിന്ന് മറച്ചുപി

ടിക്കാനാവുമോയെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ശ്രമിച്ചത്. രാഷ്‌ട്രീയത്തിനതീതമായി രാജ്യം കൈവരിച്ച ഒരു നേട്ടത്തെ അംഗീകരിക്കാന്‍ മടിക്കുന്നവരുടെ കൂറ് സംശയിക്കപ്പെടണം. ഭരണസംവിധാനത്തിന്റെ തണല്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് ഗുരുതരമായ ഒരു പ്രശ്‌നമാണ്. സര്‍ക്കാരിന് ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍  ഈ അവാര്‍ഡ് റദ്ദാക്കണം. കാര്‍ട്ടൂണ്‍ പിന്‍വലിക്കുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.