ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷാ, ദക്ഷിണമേഖല മുഖ്യമന്ത്രിമാരുടെ യോഗം തിരുപ്പതിയില്‍ ഈ മാസം 14ന് വിളിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ നടത്താനിരുന്ന യോഗമാണ് ഇപ്പോള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, തെലുങ്കാന,കര്‍ണ്ണാടക എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനങ്ങള്‍ തമ്മിലുളളതും കേന്ദ്രവുമായി സംസ്ഥാനങ്ങള്‍ക്ക് ഉളളതുമായ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്യും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമായും ഉന്നയിക്കുക പുതിയ സംസഥാനരൂപികരണവുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്‌നങ്ങളും, സംസ്ഥാനത്തിന് ലഭിക്കേണ്ട പ്രത്യേകപരിഗണനയും, നിര്‍മ്മാണം നടത്തപ്പെടുന്ന പോളവാരം ജനസേചന പദ്ധതിയും, വൈദ്യതകുടിശികയായ 6300 കോടി രൂപ ലഭിക്കുന്നതുമായിരിക്കും.
തമിഴ്‌നാടും ആന്ധ്രാപ്രദേശും ചേര്‍ന്ന് നിര്‍മ്മിക്കുന്ന തെലുങ്ക് ഗംഗ പദ്ധതിക്ക് ആവശ്യമായ തുകയെപ്പറ്റിയും ജഗൻമോഹൻ റെഡ്ഡി ഉന്നയിക്കും. തെലുങ്കാന സിവില്‍ സപ്ലൈസ് നല്‍കാനുളള ബാക്കി തുകയെപറ്റിയും, കേന്ദ്രത്തിന്റെ അരിവിഹിതത്തെപ്പറ്റിയും ചര്‍ച്ചയില്‍ ഉണ്ടാകും. ആന്ധ്രയും തമിഴ്‌നാടും തമ്മിലുളള ജല വിതരണവും, കേരളവും തമിഴ്‌നാടും തമ്മിലുളള ജല വിതരണവും, മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സംസഥാനങ്ങള്‍ തമ്മിലുളള പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച് നല്‍കേണ്ട സഹായങ്ങള്‍ ലഭിക്കുന്നതിനായിരിക്കും സംസഥാനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രം മുന്നോട്ടു വെച്ചിരിക്കുന്ന സംസഥാനങ്ങള്‍ തമ്മില്‍ പരസ്പ്പരം ബന്ധിപ്പിക്കുന്ന പദ്ധതികളെപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടാകും. സംസഥാനങ്ങള്‍ക്ക് തങ്ങളുടേതായ അവശ്യങ്ങളും ഉന്നയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: