Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബസ് ചാര്‍ജ് വര്‍ധന കടുത്ത ജനദ്രോഹം

തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിരക്ക് വര്‍ധിപ്പിച്ചാലും ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാനുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് ഇതിലെ തന്ത്രം. ചുരുക്കിപ്പറഞ്ഞാല്‍ ജനങ്ങള്‍ക്കെതിരായ ഒരു ഗൂഢാലോചനയാണ് സര്‍ക്കാരും ബസുടമകളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 11, 2021, 05:00 am IST
in Editorial

ബസ് ചാര്‍ജ് വര്‍ധനയ്‌ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത് സാധാരണ ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിടുന്നതുപോലെയാണ്. ബസ് സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം അംഗീകരിച്ച് നിരക്ക് വര്‍ധനയ്‌ക്ക് ഇടതുമുന്നണി യോഗം, സര്‍ക്കാരിന് അനുമതി നല്‍കിയതോടെ ജനജീവിതം ഒന്നുകൂടി ദുസ്സഹമാകുമെന്ന് ഉറപ്പായി. പതിവു കലാപരിപാടിയാണ് ഇത്തവണയും അരങ്ങേറിയിട്ടുള്ളത്. നിരക്കുവര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരം പ്രഖ്യാപിക്കുക. സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്‌ക്കു വിളിക്കുക. ഒരുതരത്തിലുമുള്ള പൊതുചര്‍ച്ചയുമില്ലാതെ നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുക. ഇതിനു തക്കവിധം ഒരു കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാര്‍ പണ്ടേ വാങ്ങിവച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണത്രേ വകുപ്പ് മന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മിനിമം നിരക്ക് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരം പ്രയോഗിക്കുന്ന ഒരു അടവാണ് ബസ്സുടമകള്‍ ഇത്തവണയും പു

റത്തെടുത്തത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം ആറ് രൂപയായും വര്‍ധിപ്പിക്കുക എന്നതാണ്  അവരുടെ ആവശ്യം. ഇത് ഒരു മുഴമല്ല, പല മുഴം നീട്ടിയെറിയലാണ്. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിരക്ക് വര്‍ധിപ്പിച്ചാലും ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാനുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് ഇതിലെ തന്ത്രം. ചുരുക്കിപ്പറഞ്ഞാല്‍ ജനങ്ങള്‍ക്കെതിരായ ഒരു ഗൂഢാലോചനയാണ് സര്‍ക്കാരും ബസുടമകളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനു മുന്‍പ് 2018 ല്‍ മിനിമം നിരക്ക് എട്ട് രൂപയായി വര്‍ധിപ്പിച്ചതാണ്. അന്നും വലിയ വിലപേശല്‍ നടത്തിയാണ് ഇത് സാധിച്ചത്. പിന്നീട് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ വീണ്ടും മുറവിളി ഉയര്‍ന്നു. അപ്പോള്‍ കൊവിഡ് പാക്കേജ് എന്ന നിലയില്‍ എട്ട് രൂപയ്‌ക്ക് സഞ്ചരിക്കാനുള്ള ദൂരം ഒന്നര കിലോമീറ്ററാക്കി ചുരുക്കി. ഇതിന്റെ പേരില്‍ സ്വകാര്യ ബസ്സുകള്‍ ചെയ്തത് മറ്റൊന്നാണ്. എട്ട് രൂപ ടിക്കറ്റിന് യാത്രക്കാര്‍ പത്ത് രൂപാ കൊടുത്താല്‍ വളരെ അപൂര്‍വം പേരാണ് ബാക്കി തുക തിരിച്ചു നല്‍കുക. ഇത് ആവശ്യപ്പെട്ടാല്‍ അസഭ്യം പറഞ്ഞും അക്രമാസക്തരായും യാത്രക്കാരെ അടക്കിയിരുത്തും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതോടെ മിനിമം നിരക്കില്‍ യാത്ര ചെയ്യാനുള്ള ദൂരം പഴയ നിലയിലാക്കുമെന്ന് ബസ്സുടമകള്‍ക്ക് അറിയാം. വിവിധ സ്റ്റേജുകളിലെ നിരക്കുകളും കുറയും. അത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി ഈടാക്കിക്കൊണ്ടിരിക്കുന്ന തുക തുടര്‍ന്നും ലഭിക്കണം. ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാലും മിനിമം നിരക്ക് പന്ത്രണ്ട് രൂപയാക്കണമെന്ന ആവശ്യം ഇടയ്‌ക്കിടെ ഉന്നയിച്ചുകൊണ്ടിരിക്കും. അനുകൂല അവസരം വരുമ്പോള്‍ സര്‍ക്കാരുമായി വിലപേശി ഈ ആവശ്യവും അംഗീകരിപ്പിക്കും. ഇതിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. കൊവിഡ് പാക്കേജിന്റെ ഫലമായി മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം ഒന്നര കിലോമീറ്ററാക്കി ചുരുക്കിയത്.

ഇന്ധനവിലയില്‍ ഈടാക്കിയിരുന്ന എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ കുറയ്‌ക്കുകയും സംസ്ഥാന സര്‍ക്കാരുകളോട് നികുതി കുറയ്‌ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ്. ഇതുപ്രകാരം പ്രതിപക്ഷം ഭരിക്കുന്നവയടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. എന്നാല്‍ ഒരു കാരണവശാലും നികുതി കുറയ്‌ക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചിരുന്നെങ്കില്‍ ഇനിയുമൊരു ബസ് ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നു. അതു ചെയ്യാതെ മിനിമം നിരക്ക് വര്‍ധിപ്പിച്ച് പിന്നെയും ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുന്ന ദിവസ വേതനക്കാരുടെ നടുവൊടിക്കുന്ന തീരുമാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. ഇതില്‍ നല്ലൊരു ശതമാനവും കൊവിഡ് മൂലം ജോലി നഷ്ടമാവുകയോ വരുമാനം നാമമാത്രമായി ലഭിക്കുന്നവരോ ആണ്. സമീപ നഗരങ്ങളില്‍ പോയി പണിയെടുക്കുന്ന ഇവര്‍ വരുമാനത്തിന്റെ വലിയൊരു പങ്ക് യാത്രാക്കൂലിയായി നല്‍കേണ്ടിവരുന്നത് ആലോചിക്കാന്‍ പോലുമാകില്ല.  

ഇപ്പോഴത്തെ നിരക്ക് വര്‍ധന ബസ് തൊഴിലാളികള്‍ക്കും വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. അവരും സാധാരണ ജനങ്ങളില്‍പ്പെടും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ അനുകൂലമല്ല. ഇതു ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങും. അസംഘടിതരായ സാധാരണക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവരുടെ മേല്‍ കുതിരകയറുന്നത്. വോട്ടു വേണ്ടി വരുമ്പോള്‍ ഭക്ഷ്യക്കിറ്റു നല്‍കി പാവപ്പെട്ടവരുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിനുപറ്റിയ ഒരു ധനമന്ത്രിയേയും കിട്ടിയിരിക്കുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുകയോ ഇന്ധന നികുതി ഈടാക്കാതിരിക്കുകയോ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിനെ അതിന് നിര്‍ബന്ധിക്കുന്ന പ്രതിഷേധങ്ങള്‍ ഉയരണം. ജനകീയ സമരങ്ങളിലൂടെ മാത്രമേ ഈ ജനവിരുദ്ധ സര്‍ക്കാരിനെ നിലയ്‌ക്ക് നിര്‍ത്താനാവൂ.

Tags: keralaകേരള സര്‍ക്കാര്‍busPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

Kerala

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.