Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിസ്വാര്‍ത്ഥ ജീവിതം, ഉദാത്ത മാതൃക

ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Nov 4, 2021, 05:31 am IST
in Article

മൂല്യാധിഷ്ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍  സ്ഥായിയായ ഇടം നേടിയ സമര്‍ത്ഥനായ സംഘാടകനെയാണ് വിഷ്ണു നമ്പൂതിരിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്. ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്മൂലം അജാതശത്രു എന്ന നിലയില്‍ ഏവര്‍ക്കും ബഹുമാന്യനായി. ജനസംഘത്തിന്റെ ആദ്യകാലങ്ങളില്‍ നടന്ന ഒട്ടേറെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ധീരനേതൃത്വം നല്‍കി. ശക്തമായ നിലപാടും അചഞ്ചലമായ ആശയ പ്രതിബദ്ധതയും വേറിട്ടൊരു വ്യക്തിത്വമാക്കി മാറ്റി. രാഷ്‌ട്രീയ പ്രവര്‍ത്തനരംഗത്ത് ഉജ്വല ശോഭ പരത്തിയ കാലത്താണ് അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. ശാരീരികമായ ഒട്ടേറെ ക്ലേശങ്ങള്‍ ഉണ്ടായിരുന്ന സമയത്തും പിന്തിരിയാതെ ചുറുചുറുക്കോടെ പ്രവര്‍ത്തനനിരതനായി. സ്‌നേഹസാന്ദ്രമായ ആ തലോടലും ഒരിക്കലും മറക്കാനാവില്ല. ഏവരുടേയും മനസ്സില്‍  എന്നെന്നും അതുണ്ടാകും.  

1974 ല്‍ ഞാന്‍ രാഷ്‌ട്രവാര്‍ത്ത പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിഷ്ണുനമ്പൂതിരി സാറുമായി അടുത്ത് പ്രവര്‍ത്തിച്ചത്. ജനസംഘത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നിയുക്തനായ സബ് എഡിറ്റര്‍ എന്ന നിലയില്‍ പലപ്പോഴും സാറിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. വയനാട് ആദിവാസി സംഘം, യുവസംഘം തുടങ്ങി ജനസംഘത്തിന്റെ പോഷകസംഘടനകളുടെ സമ്മേളനങ്ങളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. ഫലിതങ്ങള്‍ പറഞ്ഞും ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചും സദസ്സിന്റെ സജീവശ്രദ്ധ നേടുക പതിവായിരുന്നു.

കാര്‍ഷികനിയമങ്ങളെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആധികാരികവും യുക്തിഭദ്രവുമായിരുന്നു. ജനസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയം തയ്യാറാക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ദിവസങ്ങളോളം റഫറന്‍സ് പുസ്തകങ്ങള്‍ വായിച്ചും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കുന്ന പ്രമേയങ്ങള്‍ സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏതു വിഷയവും പഠിച്ചശേഷം മാത്രം പറയുന്ന സ്വഭാവം ആ വ്യക്തിപ്രഭാവത്തിന് ആക്കം കൂട്ടി. രാഷ്‌ട്രീയക്കാരിലെ അഭിഭാഷകനും അഭിഭാഷകരിലെ രാഷ്‌ട്രീയക്കാരനുമായി തിളങ്ങിനിന്നു. രണ്ടിടത്തും മികച്ച പ്രകടനം കാഴ്ചവച്ചതു മൂലം ആര്‍ക്കും  സ്വീകാര്യനായി പ്രശോഭിച്ചു.  

ഗാന്ധിജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തി. പ്രഭാഷണങ്ങളിലും എഴുത്തിലും ഈ സ്വാധീനം തെളിഞ്ഞുനിന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും വഴി താന്‍ ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.

നവതി ആഘോഷ വേളയിലാണ് തിരുവല്ലയില്‍ വച്ച് അവസാനമായി കണ്ടത്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും പഴയകാലാനുഭവങ്ങള്‍ ചിന്തേരിട്ട് മിനുക്കി എടുത്ത വാക്കുകളാണ് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ കേട്ടത്. സ്വന്തം ക്ലേശങ്ങള്‍ ആരോടും പറയാതെ, പരിഭവ വാക്കുകള്‍ ഒരിക്കലും ഉരിയാടാതെ പൊതുപ്രവര്‍ത്തനത്തെ നിസ്തന്ദ്ര സേവന മാധ്യമമാക്കി മാറ്റി രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാലം ശോഭപരത്തി വിരാജിക്കുകയായിരുന്നു ആ ധന്യാത്മാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.