Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിസ്വാര്‍ത്ഥ ജീവിതം, ഉദാത്ത മാതൃക

ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Nov 4, 2021, 05:31 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മൂല്യാധിഷ്ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍  സ്ഥായിയായ ഇടം നേടിയ സമര്‍ത്ഥനായ സംഘാടകനെയാണ് വിഷ്ണു നമ്പൂതിരിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്. ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്മൂലം അജാതശത്രു എന്ന നിലയില്‍ ഏവര്‍ക്കും ബഹുമാന്യനായി. ജനസംഘത്തിന്റെ ആദ്യകാലങ്ങളില്‍ നടന്ന ഒട്ടേറെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ധീരനേതൃത്വം നല്‍കി. ശക്തമായ നിലപാടും അചഞ്ചലമായ ആശയ പ്രതിബദ്ധതയും വേറിട്ടൊരു വ്യക്തിത്വമാക്കി മാറ്റി. രാഷ്‌ട്രീയ പ്രവര്‍ത്തനരംഗത്ത് ഉജ്വല ശോഭ പരത്തിയ കാലത്താണ് അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. ശാരീരികമായ ഒട്ടേറെ ക്ലേശങ്ങള്‍ ഉണ്ടായിരുന്ന സമയത്തും പിന്തിരിയാതെ ചുറുചുറുക്കോടെ പ്രവര്‍ത്തനനിരതനായി. സ്‌നേഹസാന്ദ്രമായ ആ തലോടലും ഒരിക്കലും മറക്കാനാവില്ല. ഏവരുടേയും മനസ്സില്‍  എന്നെന്നും അതുണ്ടാകും.  

1974 ല്‍ ഞാന്‍ രാഷ്‌ട്രവാര്‍ത്ത പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിഷ്ണുനമ്പൂതിരി സാറുമായി അടുത്ത് പ്രവര്‍ത്തിച്ചത്. ജനസംഘത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നിയുക്തനായ സബ് എഡിറ്റര്‍ എന്ന നിലയില്‍ പലപ്പോഴും സാറിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. വയനാട് ആദിവാസി സംഘം, യുവസംഘം തുടങ്ങി ജനസംഘത്തിന്റെ പോഷകസംഘടനകളുടെ സമ്മേളനങ്ങളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. ഫലിതങ്ങള്‍ പറഞ്ഞും ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചും സദസ്സിന്റെ സജീവശ്രദ്ധ നേടുക പതിവായിരുന്നു.

കാര്‍ഷികനിയമങ്ങളെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആധികാരികവും യുക്തിഭദ്രവുമായിരുന്നു. ജനസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയം തയ്യാറാക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ദിവസങ്ങളോളം റഫറന്‍സ് പുസ്തകങ്ങള്‍ വായിച്ചും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കുന്ന പ്രമേയങ്ങള്‍ സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏതു വിഷയവും പഠിച്ചശേഷം മാത്രം പറയുന്ന സ്വഭാവം ആ വ്യക്തിപ്രഭാവത്തിന് ആക്കം കൂട്ടി. രാഷ്‌ട്രീയക്കാരിലെ അഭിഭാഷകനും അഭിഭാഷകരിലെ രാഷ്‌ട്രീയക്കാരനുമായി തിളങ്ങിനിന്നു. രണ്ടിടത്തും മികച്ച പ്രകടനം കാഴ്ചവച്ചതു മൂലം ആര്‍ക്കും  സ്വീകാര്യനായി പ്രശോഭിച്ചു.  

ഗാന്ധിജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തി. പ്രഭാഷണങ്ങളിലും എഴുത്തിലും ഈ സ്വാധീനം തെളിഞ്ഞുനിന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും വഴി താന്‍ ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.

നവതി ആഘോഷ വേളയിലാണ് തിരുവല്ലയില്‍ വച്ച് അവസാനമായി കണ്ടത്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും പഴയകാലാനുഭവങ്ങള്‍ ചിന്തേരിട്ട് മിനുക്കി എടുത്ത വാക്കുകളാണ് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ കേട്ടത്. സ്വന്തം ക്ലേശങ്ങള്‍ ആരോടും പറയാതെ, പരിഭവ വാക്കുകള്‍ ഒരിക്കലും ഉരിയാടാതെ പൊതുപ്രവര്‍ത്തനത്തെ നിസ്തന്ദ്ര സേവന മാധ്യമമാക്കി മാറ്റി രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാലം ശോഭപരത്തി വിരാജിക്കുകയായിരുന്നു ആ ധന്യാത്മാവ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

main

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

Kerala

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

Kerala

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം
News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

പുതിയ വാര്‍ത്തകള്‍

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

ധര്‍മ്മാര്‍ത്ഥവിചാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies