Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രവേശനോത്സവം ഉയര്‍ത്തുന്ന ചിന്തകള്‍

പ്രതീക്ഷകളോടെയും അതിലേറെ ആശങ്കകളോടെയുമാണ് സ്‌കൂള്‍ പ്രവേശനോത്സവം നടന്നത്. കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കുത്തഴിഞ്ഞ പുസ്തകം പോലെ ആയിത്തീര്‍ന്ന സ്‌കൂള്‍ പഠനത്തിന് ഇതോടെ പുതിയൊരു തുടക്കമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 05:00 am IST
in Editorial

പ്രതീക്ഷകളോടെയും അതിലേറെ ആശങ്കകളോടെയുമാണ് സ്‌കൂള്‍ പ്രവേശനോത്സവം നടന്നത്.  കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കുത്തഴിഞ്ഞ പുസ്തകം പോലെ ആയിത്തീര്‍ന്ന സ്‌കൂള്‍ പഠനത്തിന് ഇതോടെ പുതിയൊരു തുടക്കമായിരിക്കുകയാണ്. ഇരുപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കൊവിഡ് കാലത്തെ അടച്ചിരിപ്പില്‍ പഠനവും പരീക്ഷയുമൊക്കെ ഓണ്‍ലൈനിലേക്ക് മാറിയതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെക്കുറെ അപരിചിതമായ ബോധന രീതിയിലൂടെ കടന്നുപോവുകയായിരുന്നു. രോഗഭീതി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ വളരെയേറെ പ്രയാസങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമേ ഈ അവസ്ഥയ്‌ക്ക് മാറ്റം വരുന്നുള്ളൂ. പൊതുവായെടുത്താല്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലെത്തുക. എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ച് ഓരോ സ്‌കൂളിലും ക്ലാസ്സുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. പല സ്‌കൂളുകളും ഓണ്‍ലൈന്‍ രീതി പൂര്‍ണമായും ഉപേക്ഷിക്കുന്നില്ല. വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുക. വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് ഇത് ഓണ്‍ലൈനായി കാണാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ക്ലാസിലെത്തുന്നവരുടെ ബാച്ചുകള്‍ മാറിക്കൊണ്ടിരിക്കും.

സംസ്ഥാനത്ത് ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സ്‌കൂളുകളിലെത്തിയിരിക്കുന്നത്. പുസ്തകങ്ങളുടെയും പുതിയ കൂട്ടുകാരുടെയും സാമീപ്യം ഇവര്‍ക്ക് ആഹ്ലാദം പകരുമെങ്കിലും മാതാപിതാക്കള്‍ ആശങ്കയുടെ മുള്‍മുനയില്‍ത്തന്നെയാണ്. കര്‍ശന വ്യവസ്ഥകളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളതെങ്കിലും സാമൂഹിക അകലവും സാനിറ്റൈസേഷനും മറ്റും കുട്ടികള്‍ക്കിടയില്‍ എത്രമാത്രം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം ഇപ്പോഴും വളരെ പിന്നിലാണല്ലോ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കും അവകാശവാദങ്ങള്‍ക്കും വലിയ വിലയൊന്നുമുണ്ടായില്ല. മതപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത മൂവായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് കര്‍ശനമായി പാലിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. സ്വകാര്യ സ്‌കൂളുകള്‍ പലതും പ്രവര്‍ത്തിക്കുന്നത്  സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ തന്നെ സ്‌കൂള്‍ നടത്തിപ്പുകാരായുണ്ട്. ഇത്തരം മാനേജുമെന്റുകള്‍  സ്വന്തം അധ്യാപകരെ വിലക്കുമോ? ഇങ്ങനെയുള്ള സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

കൊവിഡ് മഹാമാരി സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. വ്യക്തികളുടെ പെരുമാറ്റ രീതികളില്‍ത്തന്നെ മാറ്റം വന്നിരിക്കുന്നു. കുട്ടികളില്‍ ഇതുണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ള പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല. കൊവിഡ് അടച്ചിരിപ്പ് പലതരത്തിലുള്ള അരക്ഷിതാവസ്ഥകള്‍ അവരില്‍ നിറച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിലേറെയായി മറ്റ് വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കാത്തത് ഒറ്റപ്പെടലുകള്‍ക്ക് കാരണമായിരിക്കുന്നു. പൊതുവാഹനങ്ങളില്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുകയാണ്.  ലാഭകരമല്ലെന്ന കാരണത്താല്‍ പല മാനേജുമെന്റുകളും സ്‌കൂള്‍ ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചയിലൂടെയും തീരുമാനങ്ങളിലൂടെയും എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇതിന്റെ റിസ്‌ക് മുഴുവന്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എടുക്കേണ്ടിവന്നിരിക്കുന്നു. ക്ലാസുകളിലെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. പാഠഭാഗങ്ങള്‍ക്കു പുറമെ ഇതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തം അധ്യാപക സമൂഹത്തിനുണ്ട്. ഇതിന് പ്രാപ്തരായ ആളുകളെ കണ്ടെത്തേണ്ട ബാധ്യതയില്‍ നിന്ന് സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. രോഗബാധിതരായാല്‍ത്തന്നെ മുതിര്‍ന്നവരെപ്പോലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാവില്ലെന്ന ഒരേയൊരു ആശ്വാസത്തിലാണ് പലരും. മാറിയ സാഹചര്യത്തില്‍ വളരെ കരുതലോടെയും കാര്യക്ഷമതയോടെയും വിദ്യാര്‍ത്ഥികളെ സമീപിക്കേണ്ടിയിരിക്കുന്നു. അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. സര്‍ക്കാരും സ്‌കൂള്‍ മാനേജ്‌മെന്റുകളും രക്ഷിതാക്കളുമൊക്കെ പരസ്പരം കൈകോര്‍ത്ത് വേണം ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍.

മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ തന്നെ സ്‌കൂള്‍ നടത്തിപ്പുകാരായുണ്ട്. ഇത്തരം മാനേജുമെന്റുകള്‍  സ്വന്തം അധ്യാപകരെ വിലക്കുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍
Kerala

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.