Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഷീല്‍ഡ് വിജയ ജൂബിലി; ചരിത്രത്തിലാദ്യമായി ഫുട്‌ബോളില്‍ അഖിലേന്ത്യാ കിരീടം കരസ്ഥമാക്കിയ ഓര്‍മകളുമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ താരസംഗമം

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂത്ത ഒരു വസന്തത്തിന്റെ ഓര്‍മകളുമായി അവര്‍ ഒത്തു ചേര്‍ന്നു. ചരിത്രത്തിലാദ്യമായി ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോളിന്റെ ദേശീയ കിരീടം കേരളത്തിലേക്ക് കൊണ്ടുവന്ന വീരശൂര താരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 07:00 pm IST
in Football

കീപ്പര്‍

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂത്ത ഒരു വസന്തത്തിന്റെ ഓര്‍മകളുമായി അവര്‍ ഒത്തു ചേര്‍ന്നു. ചരിത്രത്തിലാദ്യമായി ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോളിന്റെ ദേശീയ കിരീടം കേരളത്തിലേക്ക് കൊണ്ടുവന്ന വീരശൂര താരങ്ങള്‍.

ഒക്‌ടോബര്‍ 19ന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ അവര്‍ സംഗമിച്ച ചരിത്രം ഏട് തുറന്നു. സി.എച്ച്. മുഹമ്മദ്‌കോയ സ്‌റ്റേഡിയം എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ട തൊട്ടടുത്ത പുഞ്ചപ്പാടത്ത് നിന്നുയര്‍ന്ന ആഹഌദാരവങ്ങള്‍ ഓര്‍മ്മച്ചെപ്പില്‍ നിന്നു പുറത്തു ചാടി.

സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദുറഹിമാനും എം.എല്‍.എ. പി. അബ്ദുള്‍ ഹമീദും വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജുമൊക്കെ വന്നെത്തിയ ചടങ്ങളില്‍ മുഖ്യാതിഥികള്‍ സര്‍ അശുതോഷ് മുക്കര്‍ജി ഷീല്‍ഡിന്റെ ആദ്യ അവകാശികളായ മലയാളിക്കുട്ടികള്‍ തന്നെ.

അതില്‍ ഗോള്‍ ഒന്നും വഴങ്ങാതെ മേഖലാ ചാംപ്യന്‍ഷിപ്പ് നേടി മുന്നേറിയശേഷം ഷീല്‍ഡ് ഏറ്റുവാങ്ങിയ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍മഞ്ഞിലയുണ്ട്. പ്രായം എണ്‍പതിലേക്ക് കടക്കുമ്പോഴും അരനൂറ്റാണ്ടായി കോച്ചിങ്ങ് രംഗത്തുള്ള സി.പി.എ. ഉസ്മാന്‍കോയ ഉണ്ട്. അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും സ്വന്തം മേല്‍വിലാസം ഉറപ്പിച്ച പഴയകാല മാനേജറും കായികാധ്യാപകനുമായ പ്രഫ. സി.പി. അബൂബക്കറുണ്ട്. സര്‍വകലാശാലയെ കൊച്ചു നാളുകളില്‍ തന്നെ ഒരു സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ആക്കി കൈപിടിച്ചു നടത്തിയ ആദ്യത്തെ കായികവിദ്യാഭ്യാസ ഡയറക്ടര്‍ പ്രഫ. ഇ.ജെ. ജേക്കബുണ്ട്. ഗോളുകള്‍ അടിക്കുകയും തടുക്കുകയും ചെയ്ത അന്നത്തെ കളിക്കാരില്‍ മിക്കവരുമുണ്ടായിരുന്നു.

അപ്പോഴും ഏതാനുംപേര്‍ കളികളില്ലാത്ത ലോകത്തായിരുന്നു. അവിടെ ഇരുന്നു ഈ ചടങ്ങ് വീക്ഷിച്ചത് കെ.പി. രത്‌നാകരന്‍, സി.എസ്. ശശികുമാര്‍, ദിനേശ് പട്ടേല്‍, എം.ആര്‍.ബാബു എന്നിവര്‍.

അവരോടൊപ്പം സ്വര്‍ഗലോകത്തിരുന്നു ഈ ചടങ്ങ് നോക്കിക്കാണാന്‍ അന്നു ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത സര്‍വകലാശാലാ ശില്പിയായ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ്‌കോയയും, ഷീല്‍ഡ് സമ്മാനിച്ച ആദ്യ വൈസ് ചാന്‍സലര്‍ പ്രഫ. എം.എം. ഗനിയും, കുട്ടികളെ കളിക്കളത്തിലിറക്കിയ ആദ്യ പി.വി.സി. പ്രഫസര്‍ കെ.സി. ചാക്കോയും കാണ്ടേക്കും.

സര്‍വകലാശാല പിറന്ന് 100 ദിവസങ്ങള്‍ക്കകം തന്നെ തിരുവനന്തപുരത്ത് ചെന്നു മേഖലാ ചാംപ്യ•രായവരാണ്, കാലിക്കറ്റ്. തൃശൂരിലെ എ.എം. ജോണിയുടെ നേതൃത്വത്തില്‍ അവരെ പരിശീലിപ്പിച്ചൊരുക്കിയ മാനേജരും കോച്ചുമായ കണ്ണൂര്‍ക്കാരന്‍ പ്രഫ: എം.വി. ഭരതനും ഓര്‍മകളിലാണ് ജീവിക്കുന്നത്.

ആ സോണല്‍ ചാംപ്യന്‍ഷിപ്പില്‍ ചുവടുറപ്പിച്ചുനിന്നു കൊണ്ട് 1971ല്‍ ആദ്യമായി അഖിലേന്ത്യാ ഷീല്‍ഡ് നേടിക്കൊണ്ട് ആരംഭിച്ച വീരഗാഥ, പിന്നീട് ഒമ്പത് തവണകൂടി കാലിക്കറ്റ് ആവര്‍ത്തിച്ചു. അത്രയും തവണ രണ്ടാം സ്ഥാനം കൊണ്ടും അവര്‍ തിളക്കം കാട്ടി.

ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല, ഇന്ത്യയെ നയിക്കാന്‍ പാകത്തില്‍ ക്യാപ്റ്റ•ാരെയും കോച്ചുകളെയും സൃഷ്ടിക്കാന്‍ കഴിഞ്ഞ പാരമ്പര്യത്തോടെ തേഞ്ഞിപ്പലത്ത് സ്‌പോര്‍ട്‌സ് ഹോസ്റ്റലും ഉയരുന്നു. ഫുട്‌ബോളിനപ്പുറത്ത് വോളിബാള്‍ ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ കളികളിലും തലക്കെട്ടാകര്‍ഷിച്ച പാരമ്പര്യം അതിനു ഉത്തേജനം നല്‍കുന്നു. ഇന്‍ഡോര്‍ സ്‌റ്റേഡിയവും നീന്തല്‍ക്കുളവും എല്ലാം ഉള്ളിടത്ത് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍കൂടി യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ഉയരങ്ങളില്‍ സര്‍വകലാശാലയ്‌ക്കു പറക്കാന്‍ കഴിയുമെന്നു ഇന്നു കായികവിദ്യാഭ്യാസത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നാട്ടുകാരനായ ഡയറക്ടര്‍ ഡോ. വി.പി. സാക്കിര്‍ ഹുസൈന്‍ പ്രതീക്ഷിക്കുന്നു.

Tags: indiafootball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.