Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേണല്‍ ആര്‍.ജി. നായരുടെ രാജ്യസ്നേഹം ചോദ്യം ചെയ്ത് ഷമാമുഹമ്മദ്; ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മേജര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 08:27 pm IST
inKerala

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന അമിത് ഷായുടെ പ്രസ്താവനയെക്കുറിച്ച് രണ്ടു മലയാളം ചാനലുകള്‍ നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ വക്താവ് ഷമാ മുഹമ്മദിന് കടുത്ത വിമര്‍ശനം.  

1965ലും  1971ലും നടന്ന ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്ത കേണല്‍ ആര്‍.ജി. നായരുടെ രാജ്യസ്നേഹത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതാണ് ഷമാ മുഹമ്മദിനെതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണമായത്. ഇക്കാര്യത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്നവര്‍ തന്നെ എ.ജി. നായരുടെ രക്ഷയ്‌ക്കെത്തി, ഷമാ മുഹമ്മദിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. 

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അവിടുത്തെ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് വരെ ഷമാ മുഹമ്മദ് പറയുന്നത് കേള്‍ക്കാമായിരുന്നു. കശ്മീരില്‍ ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നും ഷമാ പറയുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യദ്രോഹപരമാണെന്ന് പറഞ്ഞ് ചര്‍ച്ച നിയന്ത്രിക്കുന്നവര്‍ തന്നെ ഷമാമുഹമ്മദിനെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.  

ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്ത തന്റെ രാജ്യസ്നേഹത്തെക്കുറിച്ച് സംശയമില്ലെന്നും ഷമയുടെ രാജ്യസ്നേഹത്തെക്കുറിച്ച് സംശയമുണ്ടെന്നുമുള്ള കേണല്‍ നയാരുടെ പ്രസ്താവനയോടും പൊട്ടിത്തെറിച്ചായിരുന്നു ഷമാ മുഹമ്മദിന്റെ മറുപടി. ഒരു ഘട്ടത്തില്‍ താന്‍ മുസ്ലിമായതുകൊണ്ടാണോ രാജ്യസ്നേഹത്തില്‍ സംശയം എന്ന് വരെ ചോദിച്ച് ഷമ ചര്‍ച്ചയില്‍ വര്‍ഗ്ഗീയത കലര്‍ത്താനും ശ്രമിക്കുന്നുണ്ടായിരുന്നു.  

കാര്യങ്ങള്‍ ഇത്രയുമായപ്പോഴാണ് മേജര്‍ രവി കോണ്‍ഗ്രസ് സര്‍ക്കാരിനെയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെയും താരതമ്യം ചെയ്തത്. താന്‍ സര്‍വ്വീസിലുണ്ടായിരുന്ന 1980കളിലും 90കളിലുമെല്ലാം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം നിത്യസംഭവമായിരുന്നുവെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് ശേഷം തീവ്രവാദികളുടെ അഴിഞ്ഞാട്ടം കുറഞ്ഞതായും മേജര്‍ രവി പറഞ്ഞു. തീവ്രവാദികള്‍ക്ക് നേരെ തിരിച്ചടിക്കുമ്പോള്‍ തന്നെ തന്ത്രപരമായി പാകിസ്ഥാനോട് ഇടപെടുകയും വേണ്ടിവന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന പ്രസ്താവനയുമെല്ലാം സൈന്യത്തിന് ഉത്തേജനം നല്‍കുന്ന നല്ല സൂചനകളാണെന്നും നരേന്ദ്രമോദി സര്‍ക്കാരിനെ പുകഴ്‌ത്തി മേജര്‍ രവി സൂചിപ്പിച്ചു. രാജ്യം ശക്തി കാണിക്കുന്നത് എന്നെ അടിച്ചാല്‍ ഞാന്‍ രണ്ടടിക്കും  എന്ന് പ്രഖ്യാപിക്കുമ്പോഴാണെന്നും മേജര്‍ രവി പറഞ്ഞു. താലിബാന്‍ എപ്പോഴും ഒരു പ്രശ്നം സൃഷ്ടിക്കുന്നവരാണെന്നും മേജര്‍ രവി ഒാര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസിന്റെ വക്താവാണ് ഷമ. പക്ഷെ ഒരു കാര്യം ഷമ ഓര്‍ക്കണം. രാജ്യത്തെ ഇങ്ങോട്ടടിക്കുമ്പോള്‍ അങ്ങോട്ടടിക്കും എന്ന് പറയാന്‍ കഴിവുള്ള ചങ്കൂറ്റമുള്ള നേതാക്കള്‍ നമുക്കുണ്ടാവണം. ഡിപ്ലോമാറ്റിക്കല്‍ അപ്രോച് വേണം. അടല്‍ ബിഹാരി വാജ്പേയി ഉണ്ടായപ്പോഴും അടല്‍ പാലം തുറുന്നുകൊടുത്തതും ഇതെല്ലാമാണ്. അതേ സമയം ഉറി ആക്രമണം നടന്നപ്പോള്‍ നമ്മള്‍ തിരിച്ചടിച്ചു. അങ്ങിനെ ചങ്കൂറ്റമുള്ള നേതാക്കള്‍ ഉണ്ടായിരിക്കണം. ദേശസുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാകുമ്പോള്‍ രാഷ്‌ട്രീയം വേണ്ടെന്നും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടെതെന്നുമായിരുന്നു മേജര്‍ രവിയുടെ ഷമയോടുള്ള ഉപദേശം. പട്ടാളക്കാരെ പ്രചോദിപ്പിക്കാന്‍ കോണ്‍ഗ്രസിന് കാര്യമായി എന്തെങ്കിലുും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് മേജര്‍ രവി ഒരു കഥ പറയാന്‍ തുടങ്ങി. 1971ല്‍ ഇന്ദിരാഗാന്ധി ഭരിച്ചിരുന്നപ്പോള്‍ പുഞ്ച് രജൗറി സെക്ടറില്‍ പാകിസ്താന്‍ 10 പട്ടാളക്കാരെ കൊലപ്പെടുത്തി. അതിന് തിരിച്ചടിക്കണമെന്ന് ഒരു പട്ടാളക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല. ഒടുവില്‍ അയാള്‍ പത്ത് സൈനികരെയും കൂട്ടി പാകിസ്ഥാനില്‍ പോയി തിരിച്ചടിച്ച് തിരിച്ചുവന്നു. താങ്കള്‍ പാകിസ്ഥാനില്‍ പോയി ആരെയെങ്കിലും കൊന്നു എന്നതിന് തെളിവുണ്ടോ എന്നായിരുന്നു സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം. ഇതിന് അയാള്‍ തന്റെ ചുമലിലെ ബാഗ് തുറന്നുകാട്ടി. അതില്‍  

കുറെ മനുഷ്യരുടെ ചെവികളായിരുന്നു. അദ്ദേഹവും കൂട്ടരും വധിച്ച 37 പാക് പട്ടാളക്കാരുടെ ചെവികളായിരുന്നു ബാഗില്‍. ഈ 37 പേരുടെയും തല ബാഗില്‍ കൊണ്ടുവരാന്‍ കഴിയാത്തതിനാലാണ് ചെവികള്‍ കൊണ്ടുവന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്‍റ മറുപടി. ഈ പട്ടാളക്കാരന്റെ പേര് ചാന്ദ് മല്‍ഹോത്ര എന്നാണെന്നും ഇയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും  ഇദ്ദേഹത്തിന് എന്തെങ്കിലും ഒരു അവാര്‍ഡ് നല്‍കാന്‍  കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്നുമായി മേജര്‍ രവിയുടെ ചോദ്യം. ഇതോടെ മേജര്‍ രവി സംഘിയാണ് എന്നായിരുന്നു ഷമയുടെ മറുപടി. 

Tags: Surgical Strikeഷമാ മുഹമ്മദ്കേണല്‍ ആര്‍.ജി. നായര്‍ജമ്മു കശ്മീര്‍ടിവി ചര്‍ച്ചarticle 370bjpcongressഅമിത് ഷാകശമീര്‍MohammadMajor Ravi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.