Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അരങ്ങൊഴിയുന്ന ആലകൾ; കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ ഇല്ല, ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ല

കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കത്തി മൂർച്ച വയ്‌ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂപയുമാണ് ഈടാക്കുന്നത്. ഒരു കത്തി മൂർച്ച വയ്‌ക്കാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് വേലായുധൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 04:39 pm IST
in Thrissur
വലപ്പാട് കുരിശുപള്ളിയ്ക്കു സമീപത്തെ വേലായുധന്റെ ആല

വലപ്പാട് കുരിശുപള്ളിയ്ക്കു സമീപത്തെ വേലായുധന്റെ ആല

തൃപ്രയാർ: നാടിന്റെ മുക്കിലും മൂലയിലും കാണപ്പെട്ടിരുന്ന ആലകൾ ഇന്ന് അപൂർവ കാഴ്ചയാണ്. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉൽപന്നങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ നാട്ടിൻ പുറങ്ങളിലെ ആലകളുടെ മരണമണി മുഴങ്ങി തുടങ്ങിയത്. ജില്ലയുടെ തീരദേശ മേഖലയിൽ നിരവധി ആലകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ അവയിൽ ഭൂരിഭാഗവും അടച്ചു പൂട്ടി. വിരിലിലെണ്ണാവുന്നവ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പരമ്പരാഗത തൊഴിലായ കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ കടന്നു വരാത്തതും ആലയുടെ നിലനിൽപ്പിന് ഭീഷണിയായെന്ന് വലപ്പാട് കുരിശുപള്ളിയ്‌ക്കു സമീപം അര നൂറ്റാണ്ടായി ആല നടത്തുന്ന വെന്നിക്കൽ വേലായുധൻ പറയുന്നു. 

ഇദ്ദേഹം കുലത്തൊഴിലായ കൊല്ലപ്പണി പഠിച്ചത് അച്ഛൻ അപ്പുവിൽ നിന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛനോടൊപ്പം പണി പഠിക്കുമ്പോൾ രാത്രി ഏറെ വൈകിയും തീരാത്തത്ര ജോലി ഉണ്ടായിരുന്നതായി അറുപത്തിയാറുകാരനായ വേലായുധൻ ഓർമിക്കുന്നു. 

കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കത്തി മൂർച്ച വയ്‌ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂപയുമാണ് ഈടാക്കുന്നത്. ഒരു കത്തി മൂർച്ച വയ്‌ക്കാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് വേലായുധൻ പറഞ്ഞു. ഉലയുടെ സഹായത്തോടെ ആയുധം കനലിൽ ചുട്ടെടുത്ത ശേഷം പഴുപ്പിച്ച് കാഠിന്യം കൂട്ടുന്നതിനായി വെള്ളത്തിൽ വയ്‌ക്കും ശേഷം അടക്കല്ലിൽ വച്ച് ചുറ്റിക കൊണ്ടടിച്ച് ആകൃതി വരുത്തും. ഇത്രയും ജോലി ആയുധം മൂർച്ച വയ്‌ക്കാനും ചെയ്യണം.എന്നാൽ ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

കത്തി, വെട്ടുകത്തി, വാൾ, അരിവാൾ, വാക്കത്തി, തൂമ്പ, മൺവെട്ടി, മഴു, താഴുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരുന്നത്. കാർഷികോല്പന്നങ്ങളായ കലപ്പയും ഇരുമ്പ് ഉപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയിൽ പലതും ഇന്ന് ആധുനിക വ്യവസായശാലയിൽ നിർമിക്കുന്നതിനാൽ ആലകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കാടുവെട്ടി യന്ത്രം, ട്രില്ലറുകൾ തുടങ്ങിയവ കാർഷികരംഗം കീഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു. വരുമാനം തീരെ കുറവായതോടെ പുതു തലമുറ പരമ്പരാഗതമായി കൈമാറി കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു.

Tags: krishiവര്‍ക്‌ഷോപ്‌WeaponsAala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)
World

യുഎസ് യുദ്ധതന്ത്രത്തിന് മുന്‍പില്‍ റഷ്യയുടെ എസ് 300 സുല്ലിട്ടതെങ്ങിനെ? വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ മറയാക്കിയുള്ള യുഎസ് തന്ത്രത്തിന് കയ്യടി

Kerala

മലപ്പുറത്ത് കാര്‍ തടഞ്ഞുനിര്‍ത്തി 2 കോടി രൂപ കവര്‍ന്നു, കവര്‍ച്ച നടത്തിയത് ആയുധങ്ങളുമായെത്തിയ സംഘം

India

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ പണം നല്‍കുന്നതെന്തുകൊണ്ട്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.