Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ തുറക്കല്‍, ഫണ്ടില്ലാതെ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍ മാര്‍ഗ്ഗരേഖ പാലിക്കാന്‍ സാധ്യതയില്ലെന്ന് പ്രധാനാധ്യാപകര്‍

മാര്‍ഗരേഖ പ്രകാരം നടത്തേണ്ട ജോലികള്‍ക്കുള്ള ചെലവുകള്‍ ആരു വഹിക്കുമെന്നോ, ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പ്രധാനാധ്യാപകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 03:34 pm IST
in Kerala

തൃശ്ശൂര്‍: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കിയ കര്‍ശന മാര്‍ഗരേഖ സ്‌കൂള്‍ അധികൃതര്‍ക്ക് തിരിച്ചടിയാകുന്നു. മാര്‍ഗരേഖയനുസരിച്ച് സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ടില്ലാതെ പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുകയാണ്.

‘തിരികേ സ്‌കൂളിലേക്ക്’ എന്ന പേരില്‍109 നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. മാര്‍ഗരേഖ പ്രകാരം നടത്തേണ്ട ജോലികള്‍ക്കുള്ള ചെലവുകള്‍ ആരു വഹിക്കുമെന്നോ, ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. രണ്ടു വര്‍ഷത്തോളം അടച്ചിട്ട സ്‌കൂളുകള്‍ ശുചീകരിക്കുന്നത് മുതല്‍ ക്ലാസുകളുടെ സമയ ക്രമീകരണം വരെ മാര്‍ഗ്ഗരേഖയിലുണ്ട്. ഈമാസം 25ന് മുമ്പ് സ്‌കൂളും പരിസരവും അണുവിമുക്തമാക്കണമെന്നും അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് മാര്‍ഗരേഖയിലെ നിര്‍ദ്ദേശം.

പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍, ഓരോ ബെഞ്ചിലേയും കുട്ടികളുടെ എണ്ണം, ഉച്ചഭക്ഷണ പദ്ധതി, സ്‌കൂള്‍ ബസ് ജീവനക്കാര്‍, മറ്റ് താത്കാലിക ജീവനക്കാരുള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങിയവയും മാര്‍ഗരേഖയിലുള്‍പ്പെടുന്നു. മാര്‍ഗരേഖയനുസരിച്ച് സ്‌കൂളുകള്‍ അറ്റകുറ്റപ്പണി നടത്തി തെര്‍മല്‍ സ്‌കാനാര്‍ സജ്ജമാക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്.  ഓരോ ദിവസവും ക്ലാസ് കഴിഞ്ഞ് നടക്കേണ്ട അണുനശീകരണ സംവിധാനങ്ങള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍, സോഡിയം ഹൈഡ്രോ ക്ലോറൈഡ് സൊലൂഷന്‍ തുടങ്ങിയവയും സ്‌കൂളില്‍ സജ്ജമാക്കേണ്ടതുണ്ട്.

ഇത്തരം സജ്ജീകരണങ്ങള്‍ നടത്തുന്നതിന് ഓരോ സ്‌കൂളുകള്‍ക്കും വന്‍തുക ചെലവ് വരും. ഇതിനുള്ള ഫണ്ട് എവിടെ നിന്ന് വകയിരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാത്ത വിഷമഘട്ടത്തിലാണ് പ്രധാനധ്യാപകര്‍. പ്രാഥമികമായി ആവശ്യമുള്ള കാര്യങ്ങള്‍ പോലും ഉറപ്പാക്കാതെ എല്ലാ ഉത്തരവാദിത്വവും പ്രധാനാധ്യാപകരുടെ തലയില്‍ സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുകയാണെന്ന ആക്ഷേപമുണ്ട്. ഫണ്ടിന്റെ കുറവുള്ളതിനാല്‍ മാര്‍ഗരേഖ എല്ലാ സ്‌കൂളൂകളിലും പാലിക്കാന്‍ സാധ്യതയില്ലെന്ന് പ്രധാനധ്യാപകര്‍ പറയുന്നു.

പ്രധാനാധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ സീനിയര്‍ അധ്യാപകരാണ് ഈ ചുമതല വഹിക്കുന്നത്. സീനിയര്‍ അധ്യാപകര്‍ക്ക് അവരുടെ ക്ലാസും പ്രധാനാധ്യാപകന്റെ ഡ്യൂട്ടിയും ഒരേ സമയം ചെയ്യേണ്ടി വരുന്നത് മാനസിക സമ്മര്‍ദ്ദത്തിനിടയാക്കും. ഭൂരിഭാഗം സ്‌കൂളുകളിലും നിരവധി അധ്യാപകരുടെ  തസ്തികളില്‍ നിയമനം നടത്തേണ്ടതുണ്ട്. ഒഴിഞ്ഞു കിടക്കുന്ന അധ്യാപകരുടെ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തിലെങ്കിലും നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.

Tags: keralaകേരള സര്‍ക്കാര്‍schools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.