Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നില്‍ക്കക്കള്ളിയില്ലാതെ മുഖ്യന്റെ ഏറ്റുപറച്ചില്‍

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 13, 2021, 05:00 am IST
in Editorial

ശബരിമലയിലെ ആധികാരിക രേഖയെന്ന പേരില്‍ പ്രചരിപ്പിച്ച ചെമ്പോല വ്യാജമെന്ന സത്യം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു.  വിഷയത്തില്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.  നില്‍ക്കക്കള്ളിയില്ലാതെയുള്ള ഒരു ഏറ്റുപറച്ചില്‍ എന്നതിനപ്പുറം പ്രഖ്യാപനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. കാര്യമായ അന്വേഷണം  നടക്കാനും സാധ്യതയില്ല. നടപടിയും ഉണ്ടാകില്ല. നേരായ അന്വേഷണം നടന്നാല്‍ അകത്താകുക മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ തന്നെയാകും എന്നതുതന്നെയാണ് കാരണം.  

ശബരിമല ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വ്യാജ ചെമ്പോല. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ആലപ്പുഴയിലെ ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിനാണെന്നും തന്ത്രി കുടുംബത്തിന് അവകാശമൊന്നും ഇല്ലെന്നും സ്ഥാപിക്കാനാണ് ഈ രേഖ പുറത്തുവിട്ടത്. വ്യാജ ചെമ്പോല ആധികാരികമാണെന്ന് ദേശാഭിമാനി പത്രമാണ്  വാര്‍ത്ത നല്‍കിയത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു കൈരളി ചാനലിലെ മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച നടന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് ആയതോടെ വിശ്വസ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാര്‍ട്ടി മുഖപത്രവും ചാനലും സൈബര്‍ പോരാളികളും ചെമ്പോല ആധികാരികമാണെന്ന തരത്തില്‍ വ്യാപക പ്രചരണവും നടത്തി.

വ്യാജ പുരാവസ്തുരേഖകള്‍ ഉണ്ടാക്കി എല്ലാവരേയും കബളിപ്പിച്ചതിന് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായതോടെയാണ് ചെമ്പോലയും വാര്‍ത്തയില്‍ വന്നത്. മോന്‍സന്റെ കൈവശമുള്ളതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ശബരിമല ചെമ്പോല വ്യാജമെന്നു പരസ്യമായി പറയാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തയ്യാറായിരുന്നില്ല.  ദിവസങ്ങള്‍ക്കുശേഷം അത് സമ്മതിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതാണ്.

1983 ല്‍ ശബരിമല കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ചെമ്പോലയും ഹാജരാക്കിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത പുരാവസ്തു ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ വി.ആര്‍. പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് രേഖാമൂലം അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. ആ ചെമ്പോലയാണ്  ശബരിമല പ്രക്ഷോഭ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും മാത്രമായിരുന്നു ലക്ഷ്യം.

വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം.ജി. ശശിഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ സഹായിച്ചത് വട്ടെഴുത്തില്‍ വിദഗ്ധനായ പണ്ഡിതനാണെന്നല്ലാതെ ആരെന്നു പറയാന്‍ അദ്ദേഹവും തയ്യാറാകുന്നില്ല. സുപ്രീം കോടതി വിധിക്കുശേഷം ചെമ്പോലയ്‌ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍. രാഘവ വാരിയരാണ്. ഇരുവരോടും ചോദിച്ചാല്‍ സത്യം പുറത്താകുമെന്നിരിക്കെ കൂടുതല്‍ അന്വേഷണത്തിലൊന്നും കാര്യമില്ല.

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. മാത്രമല്ല, സര്‍ക്കാര്‍സ്വത്തും ദേവസ്വം ഭൂമികളും കൈവശപ്പെടുത്താന്‍ വ്യാജ രേഖയുണ്ടാക്കിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും വേണം.

Tags: മോന്‍സന്‍ മാവുങ്കല്‍നിമസഭശബരിമലkeralaPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.