Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നില്‍ക്കക്കള്ളിയില്ലാതെ മുഖ്യന്റെ ഏറ്റുപറച്ചില്‍

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 13, 2021, 05:00 am IST
inEditorial

ശബരിമലയിലെ ആധികാരിക രേഖയെന്ന പേരില്‍ പ്രചരിപ്പിച്ച ചെമ്പോല വ്യാജമെന്ന സത്യം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു.  വിഷയത്തില്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.  നില്‍ക്കക്കള്ളിയില്ലാതെയുള്ള ഒരു ഏറ്റുപറച്ചില്‍ എന്നതിനപ്പുറം പ്രഖ്യാപനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. കാര്യമായ അന്വേഷണം  നടക്കാനും സാധ്യതയില്ല. നടപടിയും ഉണ്ടാകില്ല. നേരായ അന്വേഷണം നടന്നാല്‍ അകത്താകുക മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ തന്നെയാകും എന്നതുതന്നെയാണ് കാരണം.  

ശബരിമല ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വ്യാജ ചെമ്പോല. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ആലപ്പുഴയിലെ ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിനാണെന്നും തന്ത്രി കുടുംബത്തിന് അവകാശമൊന്നും ഇല്ലെന്നും സ്ഥാപിക്കാനാണ് ഈ രേഖ പുറത്തുവിട്ടത്. വ്യാജ ചെമ്പോല ആധികാരികമാണെന്ന് ദേശാഭിമാനി പത്രമാണ്  വാര്‍ത്ത നല്‍കിയത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു കൈരളി ചാനലിലെ മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച നടന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് ആയതോടെ വിശ്വസ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാര്‍ട്ടി മുഖപത്രവും ചാനലും സൈബര്‍ പോരാളികളും ചെമ്പോല ആധികാരികമാണെന്ന തരത്തില്‍ വ്യാപക പ്രചരണവും നടത്തി.

വ്യാജ പുരാവസ്തുരേഖകള്‍ ഉണ്ടാക്കി എല്ലാവരേയും കബളിപ്പിച്ചതിന് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായതോടെയാണ് ചെമ്പോലയും വാര്‍ത്തയില്‍ വന്നത്. മോന്‍സന്റെ കൈവശമുള്ളതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ശബരിമല ചെമ്പോല വ്യാജമെന്നു പരസ്യമായി പറയാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തയ്യാറായിരുന്നില്ല.  ദിവസങ്ങള്‍ക്കുശേഷം അത് സമ്മതിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതാണ്.

1983 ല്‍ ശബരിമല കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ചെമ്പോലയും ഹാജരാക്കിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത പുരാവസ്തു ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ വി.ആര്‍. പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് രേഖാമൂലം അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. ആ ചെമ്പോലയാണ്  ശബരിമല പ്രക്ഷോഭ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും മാത്രമായിരുന്നു ലക്ഷ്യം.

വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം.ജി. ശശിഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ സഹായിച്ചത് വട്ടെഴുത്തില്‍ വിദഗ്ധനായ പണ്ഡിതനാണെന്നല്ലാതെ ആരെന്നു പറയാന്‍ അദ്ദേഹവും തയ്യാറാകുന്നില്ല. സുപ്രീം കോടതി വിധിക്കുശേഷം ചെമ്പോലയ്‌ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍. രാഘവ വാരിയരാണ്. ഇരുവരോടും ചോദിച്ചാല്‍ സത്യം പുറത്താകുമെന്നിരിക്കെ കൂടുതല്‍ അന്വേഷണത്തിലൊന്നും കാര്യമില്ല.

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. മാത്രമല്ല, സര്‍ക്കാര്‍സ്വത്തും ദേവസ്വം ഭൂമികളും കൈവശപ്പെടുത്താന്‍ വ്യാജ രേഖയുണ്ടാക്കിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും വേണം.

Tags: keralaPinarayi Vijayanമോന്‍സന്‍ മാവുങ്കല്‍നിമസഭശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.