Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നോക്കുകൂലി മുക്ത കേരളം വരട്ടെ

ഇതാദ്യമല്ല നോക്കുകൂലിക്കെതിരെ ഹൈക്കോടതി വിമര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രിയും പോലീസ് മേധാവിയുമൊക്കെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഗുണ്ടായിസത്തെ തള്ളി രംഗത്തു വന്നിരുന്നു. നോക്കുകൂലി സാമൂഹിക വിരുദ്ധമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നതാണ് അനുഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 05:00 am IST
in Editorial

നോക്കുകൂലി എന്ന  വാക്ക് ഇനി മുതല്‍ കേട്ടുപോകരുതെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്ത്യശാസനം എന്ന രീതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്നത് അക്രമാസക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണെന്ന പ്രതിച്ഛായയുണ്ടന്ന് നിരീക്ഷിച്ച കോടതി, നിയമം കൈയിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.

നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് സംസ്ഥാനത്തിന് നാണക്കേടാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന്  വെറുതെ പറഞ്ഞാല്‍ പോര. ചുമട് ഇറക്കാന്‍  അനുവദിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നിലവില്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരാന്‍ ഭയക്കുന്ന സാഹചര്യമാണുള്ളത്. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്തു നിന്നും തുടച്ചുനീക്കണം തുടങ്ങി അതിരൂക്ഷമായ രീതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.  

ഇതാദ്യമല്ല നോക്കുകൂലിക്കെതിരെ ഹൈക്കോടതി  വിമര്‍ശനം നടത്തുന്നത്.  മുഖ്യമന്ത്രിയും പോലീസ് മേധാവിയുമൊക്കെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഗുണ്ടായിസത്തെ തള്ളി രംഗത്തു വന്നിരുന്നു.  നോക്കുകൂലി സാമൂഹിക വിരുദ്ധമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നതാണ് അനുഭവം.

സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ ആരെങ്കിലും നോക്കുകൂലിക്കായി  ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണാതെ നടപടി എടുക്കാനാകും. തൊഴിലാളി സംഘടനകള്‍ക്ക് പരസ്യമായി രംഗത്തു വരാന്‍ കഴിയില്ല.

നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്ത് എവിടെ ഉണ്ടായാലും കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. നോക്കുകൂലിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ജാമ്യമില്ലാക്കുറ്റം ചുമത്താവുന്ന വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.  

നടപടിയെടുക്കുന്നതില്‍ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ ഇടയ്‌ക്കിടെ പറയുകയും കോടതികള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നോക്കൂകൂലി മുക്കിലും മൂലയിലും വരെയുണ്ട് എന്നതാണ് സത്യം. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ വിഎസ്എസ്സിയിലേക്ക് കൊണ്ടുവന്ന ചരക്കുകള്‍ പോലും നോക്കുകൂലിക്കായി തടഞ്ഞ സംഭവം കേരളത്തിലുണ്ടായി.  

മനുഷ്യപ്രയത്‌നം ആവശ്യമില്ലാത്ത, യന്ത്രവത്കൃത സംവിധാനമുള്ള ക്വാറികള്‍ പോലുള്ള മേഖലകളിലും  പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചുമട്ടുതൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തി നിശ്ചിത തുക കൈപ്പറ്റുന്നു എന്നത് നഗ്‌നസത്യമാണ്.  തുക നല്‍കാതിരുന്നാല്‍ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതും സാധാരണമാണ്. ചില പ്രാദേശിക നേതാക്കളുടെ വയറ്റിപ്പിഴപ്പും ഈ പണമാണ്. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികള്‍ സമീപിക്കേണ്ടത്. അല്ലാതെ യൂണിയനെ അല്ല.  തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമവുമല്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും നടക്കുന്നതെല്ലാം ഇതിന് വിരുദ്ധമാണ്.  

നോക്കുകൂലിയുടെ പേരില്‍ തൊഴിലാളികളേയും യൂണിയനുകളേയും അടച്ചാക്ഷേപിക്കുമ്പോള്‍ അവര്‍ മാത്രമാണോ പ്രതിസ്ഥാനത്ത് എന്നുകൂടി ചിന്തിക്കണം. രാഷ്‌ട്രീയ നേതാക്കളും പോലീസുമൊക്കെ അതിന്റെ പങ്ക് പറ്റുന്നവരാണ്.  നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും കൊടിയുടെ നിറം നോക്കാതെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തടസ്സവും അതുതന്നെ. ഇത് സംബന്ധിച്ച കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കേരളപ്പിറവി ദിനം മുതല്‍ കേരളത്തിന് പുതിയ പ്രതിച്ഛായ ഉണ്ടാകുമെന്ന കോടതിയുടെ പ്രത്യാശ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

Kerala

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.