Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യന്‍ പെണ്‍കരുത്തില്‍ ചൂളി പാകിസ്ഥാന്‍

ഇത്തവണ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം. ഒറ്റ ദിവസം കൊണ്ട് ഗൂഗിളടക്കമുള്ള സൈറ്റുകളില്‍ ലോകം തിരയുന്ന താരമായി മാറിയിരിക്കുകയാണ് അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 03:30 pm IST
inArticle

ന്യൂദല്‍ഹി: പാകിസ്ഥാന്റെ കശ്മീര്‍ക്കൊതിക്ക് ചുട്ട മറുപടി നല്കി ഇന്ത്യന്‍ പെണ്‍പുലികള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു. നയതന്ത്രതലത്തിലെ ഇന്ത്യന്‍ കരുത്തിന്റെ അടയാളമായി മാറുകയാണ് വിദേശകാര്യരംഗത്തെ ഈ ചടുല യൗവനങ്ങള്‍. കിട്ടുന്ന എല്ലാ വേദികളിലും ഇന്ത്യക്കെതിരെ നുണപ്രചാരണം നടത്തുകയും കശ്മീരിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ വായടപ്പിക്കുന്ന മറുപടിയുമായാണ് വിദേശകാര്യരംഗത്തെ പെണ്‍കരുത്ത് രംഗം കീഴടക്കുന്നത്.

ഇത്തവണ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം. ഒറ്റ ദിവസം കൊണ്ട് ഗൂഗിളടക്കമുള്ള സൈറ്റുകളില്‍ ലോകം തിരയുന്ന താരമായി മാറിയിരിക്കുകയാണ് അവര്‍.

2016 ല്‍ ഇനാം ഗംഭീര്‍

അന്ന് നവാസ് ഷെരീഫായിരുന്നു മറുപുറത്ത്. ഇന്ത്യന്‍ യുവ നയതന്ത്രജ്ഞ ഇനാം ഗംഭീര്‍ ഐക്യരാഷ്‌ട്രസഭയില്‍ ഷെരീഫിനെയും പാകിസ്ഥാനെയും നിര്‍ത്തിപ്പൊരിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 71-ാമത് സെഷന്റെ പൊതു ചര്‍ച്ചയില്‍, പാകിസ്ഥാന്റെ നുണകള്‍ അവര്‍ പൊളിച്ചടുക്കി. പതിവുപോലെ അന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ രാഗം ആലപിച്ചതായിരുന്നു പ്രകോപനം.  

ഇനാം പറഞ്ഞു, ‘ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്റെ എന്നത്തെയും നയമാണ്. ഇതിന്റെ ഫലങ്ങള്‍ അയല്‍പ്പക്കങ്ങള്‍ക്കപ്പുറം പോലും ദൃശ്യമാണ്.  പ്രാചീന ഇന്ത്യയിലെ അറിവിന്റെ കേന്ദ്രമായിരുന്നു പണ്ട് തക്ഷശില, എന്നാല്‍ ഇപ്പോള്‍ അവിടെ ഭീകരരുടെ താവളമായിരിക്കുന്നു. സപ്തംബര്‍ 11 ന് അമേരിക്കയ്‌ക്കെതിരായ ഭീകരാക്രമണത്തെക്കുറിച്ച് ഷെരീഫ് പറയുന്നത് കേട്ടു. തീവ്രവാദികളുടെ ജന്മനാട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതെത്ര വിരോധാഭാസമാണ്’

2017 ല്‍ പൗലോമി ത്രിപാഠി

വ്യാജ ചിത്രങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ഇക്കുറി പാകിസ്ഥാന്റെ ശ്രമം. ഐക്യരാഷ്‌ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ഒരു പലസ്തീന്‍ സ്ത്രീയുടെ ഫോട്ടോ കാണിച്ചിട്ടാണ് ഉണ്ടയില്ലാ വെടിയുതിര്‍ത്തത്. ഇതൊരു കശ്മീരി സ്ത്രീയാണെന്നും ഇന്ത്യന്‍ സൈന്യം ‘പെല്ലറ്റ് ഗണ്‍’ ഉപയോഗിച്ച് അവര്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും അയാള്‍ അലമുറയിട്ടു.  

ഇന്ത്യന്‍ നയതന്ത്രജ്ഞ പൗലോമി ത്രിപാഠി യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാനെ നാണംകെടുത്തി. ഒരു കൈയില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ ധീരബലിദാനി ഉമര്‍ ഫയാസിന്റെ ചിത്രവും മറുകൈയില്‍ പാക് പ്രതിനിധി മലീഹ ലോധിയുടെ ചിത്രവും ത്രിപാഠി ഉയര്‍ത്തിപ്പിടിച്ചു. ഉമര്‍ ഫയാസ് പാക് സ്‌പോണ്‍സേര്‍ഡ് ഭീകരതയുടെ ഇരയാണെന്നും ലോധി നുണയനായ വേട്ടക്കാരനാണെന്നും പൗലോമി അന്ന് തുറന്നടിച്ചു.

2019 ല്‍ വിദിശ മൈത്ര

ഇക്കുറി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് യുഎന്നില്‍ കശ്മീര്‍ മുദ്രാവാക്യം ഉയര്‍ത്തി നാണം കെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നിര്‍ത്തലാക്കിയ വര്‍ഷമായിരുന്നു അത്. ഐഎഫ്എസ് ഓഫീസര്‍ വിദിശ മൈത്രയുടേതായിരുന്നു ഊഴം. ‘ഭീകരതയുടെ ഫാക്ടറി’ എന്ന് കുപ്രസിദ്ധമായ ഒരു രാജ്യത്തോട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദിശ പറഞ്ഞു.

അല്‍ഖ്വയ്ദ, ഐസ് തുടങ്ങിയ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പെന്‍ഷന്‍ നല്കുന്ന ലോകത്തിലെ ഏക രാജ്യം പാകിസ്ഥാനാണെന്ന് അവര്‍ തുറന്നടിച്ചു.  ഐക്യരാഷ്‌ട്രസഭ നിരോധിച്ച 25 ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ പാകിസ്ഥാനില്‍ ഉണ്ടെന്നത് നിഷേധിക്കാനാകുമോ എന്ന് വെല്ലുവിളിച്ചു. ഭീകരര്‍ക്ക് കാവല്‍ നിന്നിട്ട് മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു.

2021 ല്‍ സ്‌നേഹ ദുബെ

ഇക്കുറിയും ഇമ്രാന്‍ ഖാന്‍ തന്നെ. താലിബാന് വേണ്ടിയായിരുന്നു വാദം. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്ന് ഇമ്രാന്‍ വിലപിച്ചു. പതിവുപോലെ കശ്മീരെന്ന് നിലവിളിച്ചു. മറുപടി പറയേണ്ട ചുമതല യുഎന്‍ ദൗത്യത്തിലെ പ്രഥമ സെക്രട്ടറി സ്‌നേഹ ദുബെയ്‌ക്ക്.  അഗ്‌നിശമന ഉപകരണമായി വേഷംമാറി തീയിടുന്ന രാജ്യമാണതെന്ന് സ്‌നേഹ ആഞ്ഞടിച്ചു. തങ്ങളുടെ അയല്‍വാസികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ എന്ന പ്രതീക്ഷയില്‍ ഭീകരരെ പാകിസ്ഥാന്‍ സ്വന്തം വളപ്പില്‍ വളര്‍ത്തുകയാണ്. 9/11 ഭീകരാക്രമണം നടന്നിട്ട് 20 വര്‍ഷമായി. ഈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ അഭയം പ്രാപിച്ചത് ലോകം മറന്നിട്ടില്ല. പാക് നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വവത്കരിക്കുകയാണ്. കശ്മീരില്‍ നിന്നെത്രയും വേഗം പിന്മാറുന്നതാണ് പാകിസ്ഥാന് നല്ലതെന്ന് ഓര്‍മിപ്പിക്കാനും സ്‌നേഹ മറന്നില്ല. സൗമ്യവുമായ മാന്യവുമായ തിരിച്ചടിയിലൂടെ പാകിസ്ഥാനെ നടുക്കിയ സ്‌നേഹയെ തേടിയാണ് ലോക മാധ്യമങ്ങള്‍. പതിവ് രീതിയില്‍ ക്യാബിനിലേക്ക് ഓടിക്കേറി ന്യൂസ് ബ്രേക്കിന് ശ്രമിച്ച സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറോടുള്ള സ്‌നേഹയുടെ പ്രതികരണവും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്.  

ചിരിച്ച്, കൈകൂപ്പി പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കുന്ന സ്‌നേഹയുടെ പെരുമാറ്റത്തിന് ലോകം കൈയടിക്കുകയാണ്.

Tags: womenindian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

പുതിയ വാര്‍ത്തകള്‍

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.