Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യന്‍ പെണ്‍കരുത്തില്‍ ചൂളി പാകിസ്ഥാന്‍

ഇത്തവണ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം. ഒറ്റ ദിവസം കൊണ്ട് ഗൂഗിളടക്കമുള്ള സൈറ്റുകളില്‍ ലോകം തിരയുന്ന താരമായി മാറിയിരിക്കുകയാണ് അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 03:30 pm IST
in Article

ന്യൂദല്‍ഹി: പാകിസ്ഥാന്റെ കശ്മീര്‍ക്കൊതിക്ക് ചുട്ട മറുപടി നല്കി ഇന്ത്യന്‍ പെണ്‍പുലികള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു. നയതന്ത്രതലത്തിലെ ഇന്ത്യന്‍ കരുത്തിന്റെ അടയാളമായി മാറുകയാണ് വിദേശകാര്യരംഗത്തെ ഈ ചടുല യൗവനങ്ങള്‍. കിട്ടുന്ന എല്ലാ വേദികളിലും ഇന്ത്യക്കെതിരെ നുണപ്രചാരണം നടത്തുകയും കശ്മീരിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ വായടപ്പിക്കുന്ന മറുപടിയുമായാണ് വിദേശകാര്യരംഗത്തെ പെണ്‍കരുത്ത് രംഗം കീഴടക്കുന്നത്.

ഇത്തവണ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം. ഒറ്റ ദിവസം കൊണ്ട് ഗൂഗിളടക്കമുള്ള സൈറ്റുകളില്‍ ലോകം തിരയുന്ന താരമായി മാറിയിരിക്കുകയാണ് അവര്‍.

2016 ല്‍ ഇനാം ഗംഭീര്‍

അന്ന് നവാസ് ഷെരീഫായിരുന്നു മറുപുറത്ത്. ഇന്ത്യന്‍ യുവ നയതന്ത്രജ്ഞ ഇനാം ഗംഭീര്‍ ഐക്യരാഷ്‌ട്രസഭയില്‍ ഷെരീഫിനെയും പാകിസ്ഥാനെയും നിര്‍ത്തിപ്പൊരിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 71-ാമത് സെഷന്റെ പൊതു ചര്‍ച്ചയില്‍, പാകിസ്ഥാന്റെ നുണകള്‍ അവര്‍ പൊളിച്ചടുക്കി. പതിവുപോലെ അന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ രാഗം ആലപിച്ചതായിരുന്നു പ്രകോപനം.  

ഇനാം പറഞ്ഞു, ‘ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്റെ എന്നത്തെയും നയമാണ്. ഇതിന്റെ ഫലങ്ങള്‍ അയല്‍പ്പക്കങ്ങള്‍ക്കപ്പുറം പോലും ദൃശ്യമാണ്.  പ്രാചീന ഇന്ത്യയിലെ അറിവിന്റെ കേന്ദ്രമായിരുന്നു പണ്ട് തക്ഷശില, എന്നാല്‍ ഇപ്പോള്‍ അവിടെ ഭീകരരുടെ താവളമായിരിക്കുന്നു. സപ്തംബര്‍ 11 ന് അമേരിക്കയ്‌ക്കെതിരായ ഭീകരാക്രമണത്തെക്കുറിച്ച് ഷെരീഫ് പറയുന്നത് കേട്ടു. തീവ്രവാദികളുടെ ജന്മനാട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതെത്ര വിരോധാഭാസമാണ്’

2017 ല്‍ പൗലോമി ത്രിപാഠി

വ്യാജ ചിത്രങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ഇക്കുറി പാകിസ്ഥാന്റെ ശ്രമം. ഐക്യരാഷ്‌ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ഒരു പലസ്തീന്‍ സ്ത്രീയുടെ ഫോട്ടോ കാണിച്ചിട്ടാണ് ഉണ്ടയില്ലാ വെടിയുതിര്‍ത്തത്. ഇതൊരു കശ്മീരി സ്ത്രീയാണെന്നും ഇന്ത്യന്‍ സൈന്യം ‘പെല്ലറ്റ് ഗണ്‍’ ഉപയോഗിച്ച് അവര്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും അയാള്‍ അലമുറയിട്ടു.  

ഇന്ത്യന്‍ നയതന്ത്രജ്ഞ പൗലോമി ത്രിപാഠി യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാനെ നാണംകെടുത്തി. ഒരു കൈയില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ ധീരബലിദാനി ഉമര്‍ ഫയാസിന്റെ ചിത്രവും മറുകൈയില്‍ പാക് പ്രതിനിധി മലീഹ ലോധിയുടെ ചിത്രവും ത്രിപാഠി ഉയര്‍ത്തിപ്പിടിച്ചു. ഉമര്‍ ഫയാസ് പാക് സ്‌പോണ്‍സേര്‍ഡ് ഭീകരതയുടെ ഇരയാണെന്നും ലോധി നുണയനായ വേട്ടക്കാരനാണെന്നും പൗലോമി അന്ന് തുറന്നടിച്ചു.

2019 ല്‍ വിദിശ മൈത്ര

ഇക്കുറി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് യുഎന്നില്‍ കശ്മീര്‍ മുദ്രാവാക്യം ഉയര്‍ത്തി നാണം കെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നിര്‍ത്തലാക്കിയ വര്‍ഷമായിരുന്നു അത്. ഐഎഫ്എസ് ഓഫീസര്‍ വിദിശ മൈത്രയുടേതായിരുന്നു ഊഴം. ‘ഭീകരതയുടെ ഫാക്ടറി’ എന്ന് കുപ്രസിദ്ധമായ ഒരു രാജ്യത്തോട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദിശ പറഞ്ഞു.

അല്‍ഖ്വയ്ദ, ഐസ് തുടങ്ങിയ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പെന്‍ഷന്‍ നല്കുന്ന ലോകത്തിലെ ഏക രാജ്യം പാകിസ്ഥാനാണെന്ന് അവര്‍ തുറന്നടിച്ചു.  ഐക്യരാഷ്‌ട്രസഭ നിരോധിച്ച 25 ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ പാകിസ്ഥാനില്‍ ഉണ്ടെന്നത് നിഷേധിക്കാനാകുമോ എന്ന് വെല്ലുവിളിച്ചു. ഭീകരര്‍ക്ക് കാവല്‍ നിന്നിട്ട് മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു.

2021 ല്‍ സ്‌നേഹ ദുബെ

ഇക്കുറിയും ഇമ്രാന്‍ ഖാന്‍ തന്നെ. താലിബാന് വേണ്ടിയായിരുന്നു വാദം. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്ന് ഇമ്രാന്‍ വിലപിച്ചു. പതിവുപോലെ കശ്മീരെന്ന് നിലവിളിച്ചു. മറുപടി പറയേണ്ട ചുമതല യുഎന്‍ ദൗത്യത്തിലെ പ്രഥമ സെക്രട്ടറി സ്‌നേഹ ദുബെയ്‌ക്ക്.  അഗ്‌നിശമന ഉപകരണമായി വേഷംമാറി തീയിടുന്ന രാജ്യമാണതെന്ന് സ്‌നേഹ ആഞ്ഞടിച്ചു. തങ്ങളുടെ അയല്‍വാസികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ എന്ന പ്രതീക്ഷയില്‍ ഭീകരരെ പാകിസ്ഥാന്‍ സ്വന്തം വളപ്പില്‍ വളര്‍ത്തുകയാണ്. 9/11 ഭീകരാക്രമണം നടന്നിട്ട് 20 വര്‍ഷമായി. ഈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ അഭയം പ്രാപിച്ചത് ലോകം മറന്നിട്ടില്ല. പാക് നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വവത്കരിക്കുകയാണ്. കശ്മീരില്‍ നിന്നെത്രയും വേഗം പിന്മാറുന്നതാണ് പാകിസ്ഥാന് നല്ലതെന്ന് ഓര്‍മിപ്പിക്കാനും സ്‌നേഹ മറന്നില്ല. സൗമ്യവുമായ മാന്യവുമായ തിരിച്ചടിയിലൂടെ പാകിസ്ഥാനെ നടുക്കിയ സ്‌നേഹയെ തേടിയാണ് ലോക മാധ്യമങ്ങള്‍. പതിവ് രീതിയില്‍ ക്യാബിനിലേക്ക് ഓടിക്കേറി ന്യൂസ് ബ്രേക്കിന് ശ്രമിച്ച സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറോടുള്ള സ്‌നേഹയുടെ പ്രതികരണവും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്.  

ചിരിച്ച്, കൈകൂപ്പി പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കുന്ന സ്‌നേഹയുടെ പെരുമാറ്റത്തിന് ലോകം കൈയടിക്കുകയാണ്.

Tags: womenindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.