Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വള്ളത്തോള്‍ സ്മാരകത്തില്‍ വര്‍ഗസമരം വേണ്ട

സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്‌കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്‌ക്കേണ്ടിവരുന്ന സാംസ്‌കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 05:00 am IST
in Editorial

മഹാകവി വള്ളത്തോളിന്റെ വീട് കയ്യടക്കിയ സിപിഎം അത് സ്വന്തം പാര്‍ട്ടി ഓഫീസുപോലെ കൊണ്ടുനടക്കുന്നു എന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. തിരൂരിലെ വള്ളത്തോളിന്റെ തറവാട് ഏറ്റെടുത്ത് നിര്‍മിച്ച സ്മാരകം സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് തന്നിഷ്ടപ്രകാരം കൊണ്ടുനടക്കുകയാണെന്നും, മഹാകവിയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ യാതൊന്നും ചെയ്യുന്നില്ലെന്നുമുള്ള പരാതിയുമായി കവിയുടെ അനന്തരവന്‍ തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്.  വള്ളത്തോള്‍ ഇരുപത്തിയൊമ്പത് വയസ്സുവരെ താമസിച്ചിരുന്നതും, ആയുധക്കളരിയും അക്ഷരക്കളരിയുമൊക്കെ നിലനിന്നിരുന്നതുമായ ഇരുപത് സെന്റ് സ്ഥലത്തെ തറവാട് പൊളിച്ചു കളഞ്ഞ് പുതിയ കെട്ടിടം പണിയുകയാണ് ട്രസ്റ്റ് ചെയ്തത്. പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ നിന്ന് കവിയുടെ ഓര്‍മകളെ കുടിയിറക്കിയിരിക്കുന്നു. പാര്‍ട്ടി പരിപാടികള്‍ മാത്രമാണത്രേ ഇവിടെ നടക്കുന്നത്. മഹാകവിയുടെ കുടുംബാംഗങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായാണ് ട്രസ്റ്റിന്റെ യോഗങ്ങള്‍ നടത്തുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെങ്കിലും പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നാണ് വള്ളത്തോളിന്റെ അനന്തരവന്‍ രാമദാസ് പറയുന്നത്.

വള്ളത്തോളിന്റെ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന തറവാട് പൊളിച്ചുകളഞ്ഞതുതന്നെ ഒരു സാംസ്‌കാരിക  തിന്മയാണ്. ഇത്തരം പൈതൃക ഭവനങ്ങള്‍ തനിമയോടെ നിലനിര്‍ത്തുകയാണ് വേണ്ടത്. കാലം വരുത്തിവച്ച കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം നവീകരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. വള്ളത്തോളിന്റെ തറവാട് പൊളിച്ചുകളയുന്നതിനുമുന്‍പ് എന്തുകൊണ്ട് ഇതിനെക്കുറിച്ച് ആലോചിച്ചില്ല എന്ന ചോദ്യത്തിന് ട്രസ്റ്റിന്റെ ഭാരവാഹികള്‍ മറുപടി നല്‍കണം. കവിതകളിലൂടെയും മറ്റും അറിഞ്ഞ് ആരാധനയോടെ എത്തുന്നവര്‍ക്ക് കവിയുടെ ജന്മഗൃഹം കാണാനാവാതെ മടങ്ങേണ്ടിവരുന്നത് എത്രമേല്‍ നിരാശാജനകമാണ്! മഹാകവി തന്നെ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം സന്ദര്‍ശിച്ചശേഷം വളരെ താല്‍പ്പര്യത്തോടെ പലരും ഈ വീടു കാണാനെത്താറുണ്ട്. പഴമയുടെ പ്രതീകമായിരുന്ന പൈതൃക ഭവനത്തിന്റെ   സ്ഥാനത്ത് ഇന്ന് എവിടെയും കാണാവുന്ന ചെറിയൊരു കെട്ടിടം കണ്ട് മടങ്ങേണ്ടിവരുന്നവരുടെ നിരാശ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. പക്ഷേ വിപണിമൂല്യം മാത്രം നോക്കി സ്മാരകവും അതിരിക്കുന്ന സ്ഥലവും കയ്യടക്കി വച്ചിരിക്കുന്നവരുടെ ആശങ്കകള്‍ ഇതൊന്നുമല്ല. അങ്ങനെയൊരു വികാരം ട്രസ്റ്റിനെ നിയന്ത്രിക്കുന്നവരില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ദുര്‍ഗതി മഹാകവിയുടെ സ്മാരകത്തിന് വരില്ലായിരുന്നുവല്ലോ.

കലയെയും സാഹിത്യത്തെയുമൊക്കെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളുന്നവരുടെയും, കവികളെയും സാഹിത്യകാരന്മാരെയും ആരാധനയോടെ കാണുന്നവരുടെയും വികാരവിചാരങ്ങള്‍ സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാവണമെന്നില്ല. മഹാകവി ചങ്ങമ്പുഴ കവിതയെഴുത്ത് നിര്‍ത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചവരാണല്ലോ ഇവര്‍. ജീവിച്ചിരിക്കുമ്പോള്‍ കവികളോട് ഏറ്റുമുട്ടാന്‍ ഭയക്കുന്ന ഇക്കൂട്ടര്‍ അവരുടെ മൃതദേഹത്തോടു പോലും പ്രതികാരം ചെയ്ത് സംതൃപ്തിയടയും. വൈലോപ്പിള്ളിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണല്ലോ. നിളാ തീരത്തെ ചിതയില്‍ എരിഞ്ഞടങ്ങിയപ്പോഴും കവിയെ ബഹിഷ്‌കരിക്കാന്‍ മടിക്കാത്തവര്‍. വൈലോപ്പിള്ളിയുടെ ജന്മഗൃഹം പിന്നീട് തട്ടിയെടുക്കാനുള്ള ശ്രമം ചെറുക്കാന്‍ കവിയുടെ ഭാര്യയ്‌ക്ക് പോലീസില്‍ പരാതികൊടുക്കേണ്ടിവന്നു. ഇത്തരം കമ്യൂണിസ്റ്റ് ഹൈജാക്കിങ്ങിന്റെ മറ്റൊരു രൂപമാണ് വള്ളത്തോള്‍ സ്മാരകത്തോട് ചെയ്യുന്നത്. പല സ്മാരകങ്ങളുടെയും കാര്യത്തില്‍ ഇത്തരം കയ്യേറ്റങ്ങള്‍ കാണാനാവും. സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്‌കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്‌ക്കേണ്ടിവരുന്ന സാംസ്‌കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.

Tags: vallathol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണഗീതം പാടിച്ചത് വഴി ഇന്ത്യന്‍ റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നുവെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസിന് മന്ത്രി ജയശങ്കര്‍ നല്‍കിയ ചുട്ടമറുപടി

Varadyam

ആധുനികോത്തര കവിതയിലെ അപഭ്രംശങ്ങള്‍

Literature

ഭാരതമെന്ന പേരുമാറ്റം: വൈറലായി വള്ളത്തോളിന്റേയും പി ഭാസ്‌ക്കരന്റേയും വരികള്‍

Kerala

‘ഇവിടെ ഉണരുന്നു ദേശസ്നേഹം’

മഹാകവി വള്ളത്തോൾ ജനിച്ചുവളർന്ന തറവാട്
Kerala

മഹാകവി വള്ളത്തോളിന്റെ തറവാട് സംരക്ഷിക്കണമെന്ന് തപസ്യ, അപമാനിക്കപ്പെടുന്നത് തലമുറകളെ പ്രേരിപ്പിച്ച മഹാകവിയുടെ ജന്മഗൃഹം

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.