Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വള്ളത്തോള്‍ സ്മാരകത്തില്‍ വര്‍ഗസമരം വേണ്ട

സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്‌കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്‌ക്കേണ്ടിവരുന്ന സാംസ്‌കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 05:00 am IST
inEditorial

മഹാകവി വള്ളത്തോളിന്റെ വീട് കയ്യടക്കിയ സിപിഎം അത് സ്വന്തം പാര്‍ട്ടി ഓഫീസുപോലെ കൊണ്ടുനടക്കുന്നു എന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. തിരൂരിലെ വള്ളത്തോളിന്റെ തറവാട് ഏറ്റെടുത്ത് നിര്‍മിച്ച സ്മാരകം സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് തന്നിഷ്ടപ്രകാരം കൊണ്ടുനടക്കുകയാണെന്നും, മഹാകവിയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ യാതൊന്നും ചെയ്യുന്നില്ലെന്നുമുള്ള പരാതിയുമായി കവിയുടെ അനന്തരവന്‍ തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്.  വള്ളത്തോള്‍ ഇരുപത്തിയൊമ്പത് വയസ്സുവരെ താമസിച്ചിരുന്നതും, ആയുധക്കളരിയും അക്ഷരക്കളരിയുമൊക്കെ നിലനിന്നിരുന്നതുമായ ഇരുപത് സെന്റ് സ്ഥലത്തെ തറവാട് പൊളിച്ചു കളഞ്ഞ് പുതിയ കെട്ടിടം പണിയുകയാണ് ട്രസ്റ്റ് ചെയ്തത്. പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ നിന്ന് കവിയുടെ ഓര്‍മകളെ കുടിയിറക്കിയിരിക്കുന്നു. പാര്‍ട്ടി പരിപാടികള്‍ മാത്രമാണത്രേ ഇവിടെ നടക്കുന്നത്. മഹാകവിയുടെ കുടുംബാംഗങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായാണ് ട്രസ്റ്റിന്റെ യോഗങ്ങള്‍ നടത്തുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെങ്കിലും പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നാണ് വള്ളത്തോളിന്റെ അനന്തരവന്‍ രാമദാസ് പറയുന്നത്.

വള്ളത്തോളിന്റെ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന തറവാട് പൊളിച്ചുകളഞ്ഞതുതന്നെ ഒരു സാംസ്‌കാരിക  തിന്മയാണ്. ഇത്തരം പൈതൃക ഭവനങ്ങള്‍ തനിമയോടെ നിലനിര്‍ത്തുകയാണ് വേണ്ടത്. കാലം വരുത്തിവച്ച കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം നവീകരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. വള്ളത്തോളിന്റെ തറവാട് പൊളിച്ചുകളയുന്നതിനുമുന്‍പ് എന്തുകൊണ്ട് ഇതിനെക്കുറിച്ച് ആലോചിച്ചില്ല എന്ന ചോദ്യത്തിന് ട്രസ്റ്റിന്റെ ഭാരവാഹികള്‍ മറുപടി നല്‍കണം. കവിതകളിലൂടെയും മറ്റും അറിഞ്ഞ് ആരാധനയോടെ എത്തുന്നവര്‍ക്ക് കവിയുടെ ജന്മഗൃഹം കാണാനാവാതെ മടങ്ങേണ്ടിവരുന്നത് എത്രമേല്‍ നിരാശാജനകമാണ്! മഹാകവി തന്നെ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം സന്ദര്‍ശിച്ചശേഷം വളരെ താല്‍പ്പര്യത്തോടെ പലരും ഈ വീടു കാണാനെത്താറുണ്ട്. പഴമയുടെ പ്രതീകമായിരുന്ന പൈതൃക ഭവനത്തിന്റെ   സ്ഥാനത്ത് ഇന്ന് എവിടെയും കാണാവുന്ന ചെറിയൊരു കെട്ടിടം കണ്ട് മടങ്ങേണ്ടിവരുന്നവരുടെ നിരാശ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. പക്ഷേ വിപണിമൂല്യം മാത്രം നോക്കി സ്മാരകവും അതിരിക്കുന്ന സ്ഥലവും കയ്യടക്കി വച്ചിരിക്കുന്നവരുടെ ആശങ്കകള്‍ ഇതൊന്നുമല്ല. അങ്ങനെയൊരു വികാരം ട്രസ്റ്റിനെ നിയന്ത്രിക്കുന്നവരില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ദുര്‍ഗതി മഹാകവിയുടെ സ്മാരകത്തിന് വരില്ലായിരുന്നുവല്ലോ.

കലയെയും സാഹിത്യത്തെയുമൊക്കെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളുന്നവരുടെയും, കവികളെയും സാഹിത്യകാരന്മാരെയും ആരാധനയോടെ കാണുന്നവരുടെയും വികാരവിചാരങ്ങള്‍ സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാവണമെന്നില്ല. മഹാകവി ചങ്ങമ്പുഴ കവിതയെഴുത്ത് നിര്‍ത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചവരാണല്ലോ ഇവര്‍. ജീവിച്ചിരിക്കുമ്പോള്‍ കവികളോട് ഏറ്റുമുട്ടാന്‍ ഭയക്കുന്ന ഇക്കൂട്ടര്‍ അവരുടെ മൃതദേഹത്തോടു പോലും പ്രതികാരം ചെയ്ത് സംതൃപ്തിയടയും. വൈലോപ്പിള്ളിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണല്ലോ. നിളാ തീരത്തെ ചിതയില്‍ എരിഞ്ഞടങ്ങിയപ്പോഴും കവിയെ ബഹിഷ്‌കരിക്കാന്‍ മടിക്കാത്തവര്‍. വൈലോപ്പിള്ളിയുടെ ജന്മഗൃഹം പിന്നീട് തട്ടിയെടുക്കാനുള്ള ശ്രമം ചെറുക്കാന്‍ കവിയുടെ ഭാര്യയ്‌ക്ക് പോലീസില്‍ പരാതികൊടുക്കേണ്ടിവന്നു. ഇത്തരം കമ്യൂണിസ്റ്റ് ഹൈജാക്കിങ്ങിന്റെ മറ്റൊരു രൂപമാണ് വള്ളത്തോള്‍ സ്മാരകത്തോട് ചെയ്യുന്നത്. പല സ്മാരകങ്ങളുടെയും കാര്യത്തില്‍ ഇത്തരം കയ്യേറ്റങ്ങള്‍ കാണാനാവും. സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്‌കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്‌ക്കേണ്ടിവരുന്ന സാംസ്‌കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.

Tags: vallathol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണഗീതം പാടിച്ചത് വഴി ഇന്ത്യന്‍ റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നുവെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസിന് മന്ത്രി ജയശങ്കര്‍ നല്‍കിയ ചുട്ടമറുപടി

Varadyam

ആധുനികോത്തര കവിതയിലെ അപഭ്രംശങ്ങള്‍

Literature

ഭാരതമെന്ന പേരുമാറ്റം: വൈറലായി വള്ളത്തോളിന്റേയും പി ഭാസ്‌ക്കരന്റേയും വരികള്‍

Kerala

‘ഇവിടെ ഉണരുന്നു ദേശസ്നേഹം’

മഹാകവി വള്ളത്തോൾ ജനിച്ചുവളർന്ന തറവാട്
Kerala

മഹാകവി വള്ളത്തോളിന്റെ തറവാട് സംരക്ഷിക്കണമെന്ന് തപസ്യ, അപമാനിക്കപ്പെടുന്നത് തലമുറകളെ പ്രേരിപ്പിച്ച മഹാകവിയുടെ ജന്മഗൃഹം

പുതിയ വാര്‍ത്തകള്‍

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.