Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ഒരു കോടി കഴിഞ്ഞു; കേരളം ഏറെ പിന്നില്‍

ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 07:30 am IST
inIndia

അസംഘടിതതൊഴിലാളികളുടെ രജിസ്ട്രേഷനായി ഓഗസ്റ്റ് 26ന് ആരംഭിച്ച ഇ-ശ്രമം പോര്‍ട്ടലില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഒരു കോടിയിലധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സെപ്റ്റമ്പര്‍ 19 ലെ കണക്കനുസരിച്ച് 1,03,12,095 തൊഴിലാളികളാണ് പോര്‍ട്ടലില്‍ രജിസ്്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ 43% ഗുണഭോക്താക്കള്‍ വനിതകളും ബാക്കി 57% പുരുഷന്മാരുമാണ്.

നിര്‍മ്മാണം, വസ്ത്രനിര്‍മ്മാണം, മത്സ്യബന്ധനം, കാറ്ററിംഗ് മുതല്‍ സോഫ്റ്റ്വെയര്‍ വികസനത്തില്‍ വരെ പാര്‍ട്ട്ടൈം ജോലി നോക്കുന്നവര്‍ (ഗിഗ് ആന്റ് പ്ലാറ്റ്ഫോം വര്‍ക്ക്), വഴിയോരകച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, കാര്‍ഷികവും അനുബന്ധമേഖലകളും ഗതാഗതമേഖല തുടങ്ങിയ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരുടെ സമഗ്രമായ ഒരു വിവരശേഖരണം നടത്തുന്നതിനുള്ള ആദ്യത്തെ മൂര്‍ത്തമായ പരിശ്രമമാണ് ഇത്.  

ഈ മേഖലകളിലെല്ലാം കുടിയേറ്റ് തൊഴിലാളികളുടെ അത്യധികം അനുപാതങ്ങളാണുള്ളത്. 2019-20ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്ത് ഏകദേശം 38 കോടി പേര്‍ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരാണ്. ഈ പോര്‍ട്ടല്‍ വഴി ഇവരുടെ രജിസ്ട്രേഷനാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഈ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ വിവിധ സാമൂഹിക സുരക്ഷാപദ്ധതികളുടേയും അതോടൊപ്പം തൊഴില്‍ അധിഷ്ഠിത പദ്ധതികളുടെയും നേട്ടം നേടിയെടുക്കാന്‍ കഴിയും.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഈ മുന്‍കൈയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്.്. ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, അസം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മൂന്നുലക്ഷത്തിലധികം രജിസ്ട്രേഷന്‍ നടത്തിയപ്പോള്‍ മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ഒരു ലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിലാണ് രജിസ്ട്രേഷന്‍

പിന്നിലുള്ള കേരളം, തമിഴ്നാട്, ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി, തെലുങ്കാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിലാണ്  രജിസ്ട്രേഷന്‍.  

കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ലഡാക്, ജമ്മു കാശ്മീര്‍, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും രജിസ്ട്രേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. വിവിധ മേഖലയിലെ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും പ്രധാനപ്പെട്ട ക്ഷേമപദ്ധതികള്‍ ലഭ്യമാകുന്നതിന് രജിസ്ട്രേഷന്‍ സഹായിക്കും.

കാര്‍ഷിക, നിര്‍മ്മാണ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഈ രണ്ടുമേഖലകളും വലിയതോതില്‍ സൃഷ്ടിക്കുന്ന തൊഴിലാണ് ഇത് സൂചിപ്പിക്കുന്നത്. വീട്ടുജോലിക്കാര്‍, വസ്ത്രനിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍, ഓട്ടോമൊബൈല്‍ ഗതാഗത മേഖല, ഇലക്ട്രോണിക്ക് ഹാര്‍ഡ്വെയര്‍ ജോലിക്കാര്‍, കാപ്പിറ്റല്‍ ഗുഡ്സ് പ്രവര്‍ത്തകര്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ചില്ലറ വ്യാപാരം, ടൂറിസം, ആതിഥേയത്വം, ഭക്ഷ്യവ്യവസായം തുടങ്ങി നിരവധിമേഖലകളില്‍ നിന്നുള്ളവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തതില്‍ 48%വും 22-40 വയസിനിടയിലുള്ളവരാണ്. 40-50 വയസിനിടയ്‌ക്കുള്ള 21% പേരുമുണ്ട്. 16-25 വയസ് പ്രായമുള്ളവരാണ് രജിസ്റ്റര്‍ചെയ്തതില്‍ 19% 50 വയസിന് മുകളിലുള്ള 12%വുമുണ്ട്. രജിസ്റ്റര്‍ചെയ്തവരില്‍ വലിയൊരളവിന് വരെ ഇതിന് സഹായം ചെയ്തത് സി.എസ്.സികളാണ്. എന്നാല്‍ കേരളം, ഗോവ, വടക്കുകിഴക്കന്‍ ഇന്ത്യയിലെ മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വലിയൊരളവ് രജിസ്റ്റട്രേഷന്‍ വ്യക്തികള്‍ സ്വന്തം നിലയിലാണ് നടത്തിയരിക്കുന്നത്. ദാദ്ര ആന്റ് നഗര്‍ഹവേലി, ആഡമാന്‍ ആന്റ് നിക്കോബാര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇതേ നിലയാണ്. എന്നാലും 68% തൊഴിലാളികളും സി.എസ്.സികള്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സൗകര്യം കുറവുള്ള മേഖലകളില്‍ സി.എസ്.സികളുടെ എത്തപ്പെടല്‍ നിര്‍ണ്ണായകവുമാണ്. വിവിധ പദ്ധതികള്‍ അവസാന വ്യക്തിയില്‍ വരെ എത്താന്‍ ഈ രജിസ്ട്രേഷന്‍ അനിവാര്യവുമാണ്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇതുകൊണ്ട് വലിയതോതില്‍ ഗുണമുണ്ടാകുന്നത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് വ്യക്തികള്‍ക്ക് ഇ-ശ്രമം മൊബൈല്‍ ആപ്പോ, അല്ലെങ്കില്‍ വെബ്സൈറ്റോ ഉപയോഗിക്കാം. അവര്‍ക്ക് പൊതുസേവനകേന്ദ്രങ്ങളോ, സംസ്ഥാന സേവാ കേന്ദ്രങ്ങളോ, ലേബര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളോ, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളുടെ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളോ, എന്നിവ രജിസ്ട്രേഷന് വേണ്ടി സന്ദര്‍ശിക്കാം. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത് കഴിഞ്ഞവര്‍ക്ക് ഇ-ശ്രമം കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡ് മൊബൈല്‍ ആപ്പോ, അല്ലെങ്കില്‍ പോര്‍ട്ടലിലൂടെയോ കാലാനുസൃതമാക്കാം. അവര്‍ക്ക് ഒരു യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (ഇ-ശ്രമം കാര്‍ഡില്‍) ലഭിക്കും. രാജ്യത്താകമാനം ഇതിന് സ്വീകാര്യതയുള്ളതുകൊണ്ടുതന്നെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി വിവിധ സ്ഥലങ്ങളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഒരു തൊഴിലാളി അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുകയോ അല്ലെങ്കില്‍ അംഗഭംഗം സംഭവിക്കുകയോ ചെയ്താല്‍ 2 ലക്ഷം രൂപയും ഭാഗീകമായ അംഗഭംഗമുണ്ടായല്‍ ഒരു ലക്ഷം രൂപയും ലഭിക്കും

Tags: Registrationഅസംഘടിത തൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Kerala

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

Kerala

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.