Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരത്തേക്ക്; തെരുവില്‍ തമ്മിലടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, സ്വർണം ‘പൊട്ടിക്കൽ’ തലസ്ഥാനത്തും ആരംഭിച്ചു

അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 8, 2021, 11:25 am IST
inKerala

തിരുവനന്തപുരം: കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്. മറ്റിടങ്ങളില്‍ നടക്കുന്നതുപോലെയുള്ള, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരും കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കലും’ തലസ്ഥാനത്തും ആരംഭിച്ചു. കഴിഞ്ഞ ദിവസം കടത്തിയ ഒരു കിലോ സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തു.  

കഴിഞ്ഞ മാസം 13നും ഇത്തരം സംഭവമുണ്ടായി. കല്ലറ പാങ്ങോട് സ്വദേശി അല്‍ അമീന്‍ എന്നയാള്‍ ഒരു സംഘത്തിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണമാണ് തട്ടിയെടുത്തത്. അല്‍ അമീനെ തട്ടിക്കൊണ്ടുപോയി ഒരു മാസമാണ് ഒളിവില്‍ താമസിപ്പിച്ചത്. അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.

സംഭവം ഇങ്ങനെ: വിദേശത്തു നിന്ന് ഒരു കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ അല്‍ അമീന്‍ വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ഇതില്‍  ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ഒരുസംഘം അല്‍ അമീനിനെ തിരക്കി വീട്ടിലെത്തിയത്. തങ്ങളുടെ സ്വര്‍ണം അല്‍ അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും അവര്‍ വീട്ടുകാരോടു പറഞ്ഞു. അല്‍ അമീനെ കാണാതെ സംഘം മടങ്ങിയതോടെ ബന്ധുക്കള്‍ അല്‍ അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പോലീസില്‍ പരാതി നല്കി.  ഇതില്‍ അന്വേഷണം നടക്കുമ്പോഴാണ്, അല്‍ അമീന്‍ കഴിഞ്ഞ ദിവസം  വെഞ്ഞാറമൂട്ടിലെത്തിയത്. ഇതറിഞ്ഞ പോലീസ് അവിടെ വച്ച് അറസ്റ്റ് ചെയ്തു.  ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപെടല്‍ വ്യക്തമായത്.  

മലപ്പുറം സ്വദേശിയുടെ വിദേശത്തെ  കടയിലാണ് അല്‍ അമീന്‍ ജോലി ചെയ്യുന്നത്. നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ കടത്ത് ലോബികള്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശിയും സുഹൃത്തുമായ സാബിത്ത് വഴി അല്‍ അമീനെ ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം ഒരു കിലോ സ്വര്‍ണം അല്‍ അമീന് കൈമാറി. ഇത് തിരുവനന്തപുരത്തെത്തിക്കുമ്പോള്‍ 50,000 രൂപ നല്കുമെന്നും അല്‍അമീനിന്റെ ഫോട്ടോ കാണിക്കുന്ന വ്യക്തിക്ക് സ്വര്‍ണം കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. സ്വര്‍ണം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചാണ് കടത്തിയത്. 13ന് തിരുവനന്തപുരത്തിറങ്ങിയ അല്‍ അമീന്‍ തന്നെ കാത്തു നിന്ന സംഘത്തിന് സ്വര്‍ണം നല്കിയില്ല. പകരം അവിടെ നിന്ന സാബിത്തിന്റെ സംഘത്തിന് സ്വര്‍ണം നല്കി. സാബിത്താകട്ടെ  അല്‍ അമീനിനെയും കടത്തിക്കൊണ്ട് പോയി.  

ഇവര്‍ പലയിടങ്ങളിലും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. ഈ സമയത്താണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍ അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം പോലീസ് ശേഖരിച്ചത്.  വാഹനം സാബിത്തിന്റേതാണെന്ന് കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ട ഫോണ്‍ രേഖകളും ലഭിച്ചു. പോലീസ് അന്വേഷണം  ശക്തമാക്കി. തങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്ന് മനസ്സിലാക്കിയ സാബിത്തും സംഘവും 13,000 രൂപ നല്കി അല്‍ അമീനിനെ വിട്ടയച്ചു.

അല്‍ അമീന്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പോലീസിന് നടപടിയെടുക്കാനാകില്ല. അതിനാല്‍ അവര്‍ അല്‍ അമീനിന്റെ മൊഴി കസ്റ്റംസിന് കൈമാറി. കരിപ്പൂര്‍ മാതൃകയില്‍  തലസ്ഥാനത്തും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയിട്ടുണ്ട്.

Tags: streetതിരുവനന്തപുരംsmugglingWarning
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.