Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍: സിപിഎം തട്ടിപ്പില്‍ വഴിയാധാരമായത് നൂറുകണക്കിന് പാവങ്ങള്‍; സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു, പ്രതി ഇപ്പോഴും പാർട്ടി സംരക്ഷണയിൽ

ബാങ്ക് ജീവനക്കാരായ ഇരുപതില്‍പരം ആളുകളും 50 ലക്ഷത്തിനുമേല്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവരാണ്. തുടര്‍ന്നും ഇവര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കുകയായിരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 8, 2021, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: ‘എന്റെ മകന്‍ ഇരുപത് വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെട്ട് അധ്വാനിച്ച പണമാണ് ഇവര്‍ തിന്നുമുടിച്ചത്. ഇനി എനിക്കും കുടുംബത്തിനും  ജീവിക്കാന്‍ വേറെ മാര്‍ഗമില്ല സാറന്മാരെ… ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്,’ കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നിലെ സമരപ്പന്തലില്‍ നിറകണ്ണുകളോടെ, ഇടറിയ ശബ്ദത്തില്‍ പറയുന്നത് രോഗബാധിതനായി പ്രവാസം മതിയാക്കി മടങ്ങിവന്ന അനീഷിന്റെ അമ്മയാണ്.  

സിപിഎം നേതൃത്വത്തിലുളള കരുവന്നൂര്‍ സഹകരണ ബാങ്കിലെ 140 കോടി രൂപയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കാരണം വഴിയാധാരമായത് അനീഷിനെ പോലെ നൂറുകണക്കിന് ആളുകളാണ്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുന്നൂറിലേറെ ആളുകളുടെ നിക്ഷേപമാണ് തുലാസില്‍ ആടുന്നത്. ലോണിന് അപേക്ഷിച്ച പല വീട്ടമ്മമാര്‍ക്കും ലോണ്‍ പാസായില്ലെങ്കിലും ആധാരം ഇപ്പോഴും ബാങ്ക് അധികൃതരുടെ പക്കലാണ്.  

ഒന്നാം പ്രതി കിരണ്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ബാങ്ക് ജീവനക്കാരായ ഇരുപതില്‍പരം ആളുകളും 50 ലക്ഷത്തിനുമേല്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവരാണ്. തുടര്‍ന്നും ഇവര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മീഷന്‍ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍. ബാങ്കിന്റെ ഒരു ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനും ഇത്തരത്തില്‍ 50 ലക്ഷം അനുവദിച്ചു. ഇതെല്ലം സാധാരണക്കാരായ നിക്ഷേപകരുടെ ആധാരവും മറ്റും പണയപ്പെടുത്തിയെന്നതാണ് ഞെട്ടിക്കുന്നത്.  

തൃശ്ശൂരില്‍ പാര്‍ട്ടിയുടെയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും  സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിവസേന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രതിക്കൂട്ടിലാകുന്നത്. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാന്‍ ശാഖയ്‌ക്കു മുന്‍പില്‍ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു.  

എത്ര വലിയ തുക നിക്ഷേപിച്ചവര്‍ക്കും 10,000 രൂപയാണ് പരമാവധി നല്‍കുന്നത്. അതും ടോക്കണ്‍ പ്രകാരം കുറച്ചു ദിവസങ്ങള്‍ക്കു ശേഷമേ തുക കിട്ടൂ. വിവാഹ ആവശ്യങ്ങള്‍ക്കായി തുക നിക്ഷേപിച്ച നിരവധി മാതാപിതാക്കളാണ് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്നത്.

Tags: കരുവന്നൂര്‍ സഹകരണബാങ്ക്cpmസാമ്പത്തിക തട്ടിപ്പ്അഴിമതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

പുതിയ വാര്‍ത്തകള്‍

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

ഹിസ്ബുള്ളയ്‌ക്ക് വലിയ പ്രഹരം നൽകി ഇസ്രായേൽ ; ബെയ്റൂട്ടിൽ ആക്രമണം നടത്തി തകർത്തത് ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ 

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies